മൂന്ന് മരണങ്ങൾ

തണലും തുണയും നഷ്ടമായി ഊക്കത്ത് മഹല്ല്. കക്കാടംപുറം,കുറ്റൂർ നോർത്ത് പ്രദേശങ്ങളിലെ മത,രാഷ്ട്രീയ,വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ എന്നും ആശ്രയമായ മഹത് വ്യക്തിത്വങ്ങളായിരുന്നു കഴിഞ്ഞ ഞായറാഴ്ച (13/10/2019) വിട പറഞ്ഞ അരീക്കൻ കുട്ട്യാലിഹാജിയും പി.പി മൊയ്തീൻകുട്ടി ഹാജിയും. ഈ ആഘാതത്തിൽ നിന്ന് നാട് മുക്തമാകും മുമ്പേ മഹല്ല് പ്രസിഡണ്ടും മാതൃകാനേതൃസ്ഥരുമായ പി.കെ അബ്ദു മുസ്‌ലിയാരുടെ മരണവാർത്ത കൂടി അറിഞ്ഞ് വിറങ്ങലിച്ചു നിൽക്കുകയാണ് ഒരു പ്രദേശം. പ്രായത്തിന്റെ അവശതയിൽ ആശുപത്രിയിലും വീട്ടിലുമായി കഴിഞ്ഞുവരികയായിരുന്നു കുട്ട്യാലിഹാജി. മൊയ്തീൻകുട്ടി ഹാജിയെ രോഗം പിടികൂടിയത് പെട്ടെന്നായിരുന്നു. പറയത്തക്ക രോഗങ്ങളൊന്നും ഇല്ലാതെ വളരെ സജീവമായി മഹല്ലിന് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു അബ്ദു മുസ്‌ലിയാർ. ഇന്ന് മൊയ്തീൻകുട്ടി ഹാജിയുടെ വീട്ടിലെ തഹ് ലീൽ ചടങ്ങിൽ പങ്കെടുത്ത് സ്വന്തം വീട്ടിലേക്ക് പോയി നിമിഷങ്ങൾക്കകം സംഭവിച്ച ആ വിയോഗവാർത്ത ഉൾക്കൊള്ളാൻ പോലും ആദ്യമാരും കൂട്ടാക്കിയില്ലത്രെ. മൂന്ന് വേർപാടുകളും ഞങ്ങൾക്ക് അപ്രതീക്ഷിതമായിരുന്നു. സമസ്തയുടെയും മുസ്‌ലിംലീഗിന്റെയും മാത്രമല്ല നാട്ടിലെ എല്ലാ നന്മകളുടെയും ...