കാട് കയറുന്ന ആനവണ്ടിക്കാഴ്ചകൾ
ജീവിത വ്യവഹാരങ്ങൾക്ക് ഒരു ദിവസത്തേക്കെങ്കിലും അവധി നൽകി പ്രകൃതിയോട് കിന്നാരം ചൊല്ലി ഒഴിവ് ദിവസം ഉല്ലാസകരമാക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് അനുയോജ്യമായ വിനോദയാത്രയാണ് മലയാളത്തിന്റെ സ്വന്തം ആനവണ്ടി ഒരുക്കിയ മലപ്പുറം-മലക്കപ്പാറ ബസ് സർവീസ്. കെ.എസ്.ആർ.ടി.സിയുടെ ഈ ബഡ്ജറ്റ് ടൂറിസം പദ്ധതി പ്രയോജനപ്പെടുത്തിക്കൊണ്ടായിരുന്നു കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള അമ്പതോളം ഫൈസൽമാർ മല കയറിയത്. ഉല്ലാസയാത്ര പദ്ധതിയുടെ ജില്ലാ കോഓഡിനേറ്റർ കെ.പ്രദീപ് പ്രത്യേകം താല്പര്യമെടുത്ത് ഫൈസൽ എന്ന പേരുള്ള കെ.എസ്.ആർ.ടി.സി ജീവനക്കാരനെയും ഞങ്ങൾക്ക് തരപ്പെടുത്തി തന്നു. കേരള-തമിഴ്നാട് അതിർത്തിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് തൃശ്ശൂർ ജില്ലയിൽ പെട്ട മലക്കപ്പാറ. 65 കിലോമീറ്റർ നീളുന്ന കാനന പാത മുഴുവൻ മനം കുളിർക്കുന്ന കാഴ്ചകളുടെ പറുദീസയാണ്. മനുഷ്യ കരസ്പർശമേൽക്കാത്ത പ്രകൃതി സൗന്ദര്യത്തിന്റെ ശ്യാമള കാഴ്ചയിലലിഞ്ഞ് ഘോര വനത്തിലൂടെയുള്ള സഞ്ചാരം വല്ലാത്തൊരു അനുഭവം തന്നെ. ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്ക് തിരിഞ്ഞ് അല്പം ചെല്ലുന്നതോടെ കാഴ്ചയുടെ ഘോഷയാത്ര ആരംഭിക്കുകയായി. പച്ചക്കുടകൾ വിരിച്ച എണ്ണപ്പനത്തോട്ടം പിന്നിട്ട് എത്തുന്നത് പ്