Posts

Showing posts from January, 2018

ജീവിക്കാൻ മറന്നവൻ

   ഭാഗം 2 ഫൈസൽ മാലിക്ക് എ.ആർ.നഗർ ഒരു ഇരയെ കിട്ടിയ സന്തോഷത്തിലായിരുന്നു അധികൃതർ. ഒരുദ്യോഗസ്ഥൻ വന്ന് എന്റെ കൈ പിടിച്ചെഴുന്നേൽപിച്ച് പച്ചക്ക് ചോദിക്കുകയാണ് കൈയ്യിൽ കാശുണ്ടോ എങ്കിൽ ഒരു അയ്യായിരം രൂപ തന്നാൽ കയറ്റി വിടാം എന്ന്!! കൈകൂലി എന്ന മഹാവിപത്ത് നേരിട്ടനുഭവിച്ച നിമിഷം കയ്യിലൊന്നുമില്ലയെന്ന് പറഞ്ഞപ്പോൾ തുക കുറച്ച് കൊണ്ട് വന്നു എന്റെ കദന കഥ മുഴുവൻ അയാളോട് പറഞ്ഞു കാല് പിടിച്ച് കെഞ്ചി കരുണ കാണിക്കണമെന്ന് കരഞ്ഞു. പണത്തിനോട് ആർത്തി മൂത്ത് മന:സാക്ഷി മരവിച്ച ആ വർഗ്ഗം ആകെയുണ്ടായിരുന്ന 300 രൂപ കീശയിൽ നിന്നെടുത്ത് നിമിഷ നേരം കൊണ്ട് ബോർഡിങ് പാസ്സ് തന്നു. പിന്നെയൊരു ഓട്ടമായിരുന്നു ഏതാനും സമയമെ വിമാനം പുറപ്പെടാൻ ബാക്കിയുള്ളൂ വിമാന വഴിയിലെ ദേഹപരിശോധനയും കഴിഞ്ഞ് ബോർഡിങ് പാസ്സ് വാങ്ങി ഒരു കഷ്ണം അവർ മുറിച്ചെടുത്തു. എന്റെ ഇത് വരെയുള്ള ജീവിതമാണാ മുറിച്ചെടുത്തത് എന്നെനിക്ക് തോന്നി. കഷ്ടപ്പാടിനിടയിലും എനിക്കുണ്ടായിരുന്ന സന്തോഷം എന്റെ പഠനം, കളികൾ എല്ലാം അവിടെ എന്നിൽ നിന്ന് വേർപ്പെടുത്തിയതിന്റെ സൂചനയായിരുന്നു ആ തുണ്ടം കടലാസ്. എന്നെ മാത്രം കാത്തിരിക്കുകയായിരുന്ന എമിറേറ്റ്സിന്റെ ഭീമൻ ആകാശ കപ്പലും പ...

മീലാദുന്നബി ആഘോഷം

ഫൈസൽ മാലിക്ക് എ.ആർ നഗർ കക്കാടംപുറം മള്ഹറുൽ ഉലൂം നമ്മുടെ പ്രദേശത്ത് നബിദിനാഘോഷത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ട് വന്ന സ്ഥാപനം. സൈക്കിളിൽ ആംബ്ലിഫയറും തോളിൽ സ്പീക്കറും പിടിച്ചുള്ള ഘോഷയാത്രയിൽ നിന്ന് ജീപ്പിലേക്കുളള മാറ്റവും മദ്രസ്സ ഹാളിൽ നിലത്തിരുന്ന് പ്ലൈറ്റിൽ നെയ്ചോറും പോത്തിറച്ചിയും തിന്നിരുന്ന രീതി മാറ്റി കോഴി ബിരിയാണി വീട്ടിലേക്ക് കൊടുത്തയക്കുന്ന രീതിയും ആദ്യമായി പരീക്ഷിച്ചത് ഒരു പക്ഷെ ഞങ്ങളുടെ മദ്രസയിലായിരിക്കും. കക്കാടം പുറത്തും കുറ്റൂർ നോർത്തിലും സ്കൂളിൽ കൂടെ പഠിച്ചിരുന്ന വിവിധ മദ്രസകളിൽ നിന്ന് വരുന്ന കൂട്ടുകാരിലാണ് ഇതിനുള്ള സനദ് എത്തുന്നത്. ഷഫീഖ് കൂൾബാറും ട്രാവൽസും പ്രവർത്തിക്കുന്ന സ്ഥലത്ത് അന്ന് വെറുമൊരു പാറപ്പുറമായിരുന്നു. മൈതാനത്തിന് നടുക്ക് വലിയൊരു കവുങ്ങ് നാട്ടി അതിൽ നിന്ന് ചുറ്റുഭാഗത്തേക്കും താഴേക്ക് അരങ്ങ് കൊണ്ട് തോരണം തൂക്കും. അത് കാണാൻ തന്നെ എന്ത് ഭംഗിയായിരുന്നു !! കാറ്റത്തിളകുന്ന വർണ്ണ കടലാസിന് ഒരു പ്രത്യേക ഈണമായിരുന്നു. മീലാദ് ദിനത്തിൽ കുട്ടികളെ മദ്രസ്സയിൽ നിന്ന് വരിവരിയായി കൊണ്ട് വന്ന് വർണ്ണക്കടലാസിന്റെ പന്തലിന് താഴെ വട്ടത്തിൽ നിർത്തും അതിന് ശേഷം സദർ ...

VN BROTHERS

Image

കത്തോർമ്മകൾ.

 ഫൈസൽ മാലിക്ക് എ.ആർ.നഗർ     വളരെ ചെറുപ്പം മുതലെ കത്തെഴുത്ത് പതിവായിരുന്നു. ഉപ്പ തളിപ്പറമ്പിലായതിനാൽ കൃത്യമായ ഇടവേളകളിൽ കത്തും മറുപടിയും എഴുതിക്കൊണ്ടിരുന്നു. അറബി മലയാളത്തിലും പച്ച മലയാളത്തിലും എഴുതും.ഉമ്മാക്ക്  എഴുതാനറിയാത്തതും  കത്തെഴുത്തിന് വളരെ പ്രാധാന്യം കണ്ട ഉപ്പയും ഞങ്ങൾ മക്കൾക്ക് വലിയ അവസരങ്ങളാണ് ലഭിച്ചത്. ഉമ്മ പറഞ്ഞ് തരുന്നത് എഴുതി കഴിഞ്ഞ് പിന്നെ നമ്മുടെത് പ്രത്യേകമായും എഴുതും. അതിൽ പലതും ഉപ്പാന്റെ ശേഖരത്തിൽ ഇപ്പോഴുമുണ്ട്. ➖➖➖➖➖➖➖➖ ഉപ്പയടക്കം(2 വർഷം) പലരും വിദേശത്ത് പോയതോടെ ഇല്ലന്റിൽ നിന്ന് Air Mail ലേക്ക് മാറി മറുപടി കത്തുകൾ.96 ജനുവരി മുതൽ ഞാനും ഒരു പ്രവാസിയായി.ചെന്നയുടനെ ആദ്യം സ്വന്തമാക്കിയവയിൽ ഒന്ന് ഒരു വലിയ ലറ്റർപാഡും ഒരു കെട്ട് കവറുമായിരുന്നു. ഒരാൾ നാട്ടിൽ പോകുന്നുണ്ട് എന്നറിഞ്ഞാൽ പിന്നെ ഇരുന്ന് എഴുതലാണ് പണി. ഓരോരുത്തർക്കും വെവ്വേറെ എഴുതി പേര് വെച്ച് കൊടുത്തയക്കും.അവരൊക്കെ മറുപടിയും അയക്കും.വെറും എഴുത്ത് മാത്രമല്ല പത്രത്തിൽ വരുന്ന പ്രധാന വാർത്തകൾ വെട്ടിയെടുത്ത് കടലാസിൽ ഒട്ടിക്കും.പിന്നെയും ചില പരിഷ്കാരങ്ങൾ വരുത്തി.ലറ്റർപാഡ് കംമ്പ്യൂട്...