ജീവിക്കാൻ മറന്നവൻ
ഭാഗം -1
ഫൈസൽ മാലിക്ക്
എ.ആർ.നഗർ
ഞാൻ നൗഷാദ്
മാതാ പിതാക്കളുടെ മൂത്ത സന്താനം ഏക ആൺതരി.എനിക്ക് താഴെ അഞ്ച് അനിയത്തിമാർ. ദാരിദ്രത്തിന്റെ പടുകുഴിയിൽ ജനനം. പേരിനൊരു ഓല മേഞ്ഞ ചോർന്നൊലിക്കുന്ന കുടിൽ.
മഴക്കാലം ഭീതിപ്പെടുത്തുന്ന ഒത്തിരി ഓർമ്മകളാണ് തികട്ടിവരുന്നത്. ദിവസങ്ങളോളം നീണ്ടു നിൽക്കുമായിരുന്ന ആ മഴക്കാല വറുതിയിൽ പിതാവിന് കൂലിപ്പണിക്ക് പോകാനാവാതെ മിക്കവാറും ദിവസം പട്ടിണിതന്നെ.പട്ടിണി എന്ന് പറഞ്ഞാൽ പലപ്പോഴും മുഴു പട്ടിണി.
പുസ്തകങ്ങളും വസ്ത്രങ്ങളും മഴ കൊള്ളാതെ വെയ്ക്കാൻ സ്ഥലമില്ലാത്തതിനാൽ ദിവസങ്ങളോളം മുടങ്ങുന്ന സ്കൂൾ ജീവിതം.
ദാരിദ്രത്തിൽ നിന്നു കരകയറണമെങ്കിൽ കടൽ കടക്കുക തന്നെ ഒടുവിൽ അത് തന്നെ സംഭവിച്ചു.ഗൾഫെന്ന സ്വപ്നം അമ്മാവൻമാരുടെ രൂപത്തിൽ പിതാവിനെ തേടിയെത്തി.
അറബി വീട്ടിലെ ജോലി എന്റെ പിതാവിന് താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു, കൂടാതെ കൂട്ടുകാരുടെ പ്രലോഭനവുമായപ്പോൾ അവിടെ നിന്നും ചാടി ജോലിക്കായുള്ള അലച്ചിൽ
(ചെയ്ത് കൊണ്ടിരിക്കുന്ന ജോലിയിൽ നിന്ന് അക്കരപ്പച്ച പറഞ്ഞ് ഇറക്കി കൊണ്ട് വരാൻ അന്നും ഇന്നും പലരുമുണ്ടാകും)
വല്ലപ്പോഴും തരപ്പെടുന്ന പുറംജോലികൾ ഇതിനിടയിൽ വീട് കയറ്റാൻ ഒരു തറ കെട്ടിയിരുന്നു.കൂനിൻമേൽ കുരുപോലെ UAE യിലെ പൊതുമാപ്പ് പ്രഖ്യാപനം പിതാവിന് തിരിച്ച് നാട്ടിലേക്ക് പോകേണ്ടി വന്നു. അതെ സമയത്ത് തന്നെ എനിക്ക് തൊട്ട് താഴെയുള്ള സഹോദരിയുടെ വിവാഹം പലരുടെയും സഹായം കൊണ്ടും കടം വാങ്ങിയും വീടും പറമ്പും പണയപ്പെടുത്തിയും ഒരു വിധം നടത്തി.
ഗൾഫ്കാരനല്ലാതായതോടെ ജീവിതം വീണ്ടും വഴിമുട്ടി. കടങ്ങൾ പെരുകി ആളുകൾ വീട്ടിലെത്തി ബഹളമുണ്ടാക്കാൻ തുടങ്ങി. പഠനത്തിൽ മിടുക്കനായിരുന്ന ഞാൻ പട്ടിണി മാറ്റാൻ പല ജോലികൾക്കും പോയി വാർക്കപ്പണിക്ക് പോയി ടെറസിൽ നിന്ന് വീണ് കയ്യൊടിഞ്ഞു. എങ്കിലും പത്താം ക്ലാസ്സിൽ ഉന്നത മാർക്ക് നേടി +2 വിന് ചേർന്നു.പഠനവും ജോലിയും ഒന്നിച്ച് കൊണ്ട് പോകവെ മനസ്സിന് താളം തെറ്റുന്ന ഒട്ടേറെ അനുഭവങ്ങൾ ദിനേനെ നേരിടേണ്ടി വന്നു .പഠനം തുടരാൻ കഴിയാത്ത അവസ്ഥ.കേരളത്തിലെ ഒട്ടേറെ കുടുംബങ്ങളെ ദാരിദ്രത്തിൽ നിന്ന് മോചിപ്പിച്ച ഗൾഫെന്ന സ്വപ്നം ഞാനും കണ്ട് തുടങ്ങി.
ഡിഗ്രി ഫൈനൽ ഇയർ പരീക്ഷക്ക് മൂന്ന് മാസം മാത്രം ബാക്കിയുള്ള സമയത്ത് പഠനം ഉപേക്ഷിക്കേണ്ടി വന്നു. പിതാവിന്റെ കൂലിപ്പണി കൊണ്ട് മാത്രം ബാങ്ക് ലോണിനെയും കടക്കാരെയും പിടിച്ച് നിർത്താൻ കഴിയുമായിരുന്നില്ല. വിസിറ്റിങ് വിസയെടുത്ത് ഗൾഫിലേക്ക് പോകുക തന്നെ. ഭാരിച്ച മൂന്ന് ലക്ഷ്യങ്ങളായിരുന്നു എനിക്ക് മുമ്പിൽ. കടക്കാരിൽ നിന്ന് കുടുംബത്തെ രക്ഷിക്കണം, ചോർന്നൊലിക്കുന്ന കൂരയിൽ നിന്നൊരു മോചനം, സഹോദരിമാരുടെവിവാഹം. ഞാനെന്നെ കുറിച്ച് ചിന്തിച്ചതേയില്ല വീണ്ടും അമ്മാവൻമാരുടെ സഹായത്താൽ ദുബായിയിലേക്ക്. എങ്ങിനെയൊക്കെയോ പണം കണ്ടെത്തി വിസയടിച്ചു.
................................. ദിവസങ്ങൾക്ക് ശേഷം.......
ഇന്ന് വീട്ടിൽ ആഘോഷമാണ് എല്ലാവരുടെയും മുഖത്ത് ആഹ്ലാദത്തിന്റെ പൂത്തിരി ബന്ധുക്കളും സുഹൃത്തുക്കളുമായി ഒത്തിരി പേരുണ്ട്. സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങി കൂട്ടുകാരന്റെ കാറിൽ കയറി കരിപ്പൂരിലേക്ക്...
സ്നേഹനിധികളായ മാതാപിതാക്കളും ഇണങ്ങിയും പിണങ്ങിയും തല്ല് കൂടിയും കഴിഞ്ഞ സഹോദരിമാരും കൺവെട്ടത്ത് നിന്ന് മാഞ്ഞു പോകുമ്പോൾ വല്ലാത്തൊരു സങ്കടം.വറ്റിവരണ്ട പുഴകളെയും മണ്ടരി ബാധിച്ച തെങ്ങിൻ തലപ്പുകളെയും പുലർകാല ആലസ്യത്തിൽ അടഞ്ഞ് കിടക്കുന്ന അങ്ങാടികളെയും പിന്നിലാക്കി വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡിലൂടെ വാഹനം അധിശീഘ്രം പാഞ്ഞുകൊണ്ടിരുന്നു.പുലർച്ചെ ആയതിനാൽ റോഡിലും തിരക്ക് കുറവ്. ഓരോ അങ്ങാടിയും പിന്നിടുമ്പോൾ കാണാനാവുന്നത് കൈകോട്ടും പിക്കാസുമേന്തി തങ്ങളെ തേടിയെത്തുന്ന മുതലാളിമാരെ കാത്തിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ മാത്രം. ഞാനും ഇങ്ങിനെയൊക്കെ ആയിരിക്കുമൊ അവിടെ? നെഞ്ചിലൂടെ വല്ലാത്തൊരു കാളൽ അനുഭവപ്പെട്ടത് പോലെ. എയർപോർട്ടിലെത്തി വാഹനത്തിൽ നിന്ന് ലഗേജും ഹാൻഡ് ബാഗും ഇറക്കിയപ്പോഴത്തിന് ഡ്രോളിയുമായി കൂട്ടുകാരൻ എത്തിയിരുന്നു. നീണ്ടു നിൽകുന്ന വരിയുടെ അറ്റത്ത് ഞാനും നിൽക്കേണ്ട താമസം കൂട്ടുകാർ സലാം പറഞ്ഞ് പിരിഞ്ഞു.ഒരുതരം നിർവ്വികാരതയോടെ ഞാനാ പോക്ക് നോക്കി നിന്നു.
കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥന്റെ പാസ്പോർട്ട് പരിശോധനയും കടന്ന് ലഗേജ് സ്ക്രീനിങ് ചെക്കപ്പും കഴിഞ്ഞ് ബോർഡിങ് പാസ്സിനായുള്ള വരികളിലൊന്നിൽ നിലയുറപ്പിച്ചു.എല്ലാവരും ഒരേ നാട്ടുകാർ ഒരേ ലക്ഷ്യത്തിലേക്ക് പോകുന്നവർ എന്നിട്ടും ഒരു പുഞ്ചിരി പോലും പരസ്പരം കൈമാറാതെ സ്വന്തം കാര്യം നേടിയെടുക്കാനുള്ള വ്യകൃത എല്ലാവരിലും കാണാമായിരുന്നു. കൗണ്ടറിൽ ഇരിക്കുന്നവരുടെ മുഖഭാവവും അതിനനുസരിച്ച് തന്നെ. ചിലർ പെട്ടന്ന് ബോർഡിങ് പാസ്സ് വാങ്ങി പോകുന്നു മറ്റ് ചിലരെ ലഗേജ് തൂക്കം കൂടിയതിനാൽ മടക്കുന്നു തൂക്കം അഡ്ജസ്റ്റ് ചെയ്ത് അതേ വേഗതയിൽ തിരിച്ചു വരുന്നു, നമ്മളിതെത്ര കണ്ടതാ എന്ന ഭാവത്തിൽ !!
ഇതിനിടയിൽ ബാഗേജ് ക്ലിയറൻസ് കഴിഞ്ഞ് ഉടൻ ബോർഡിങ് പാസ്സ് കൈപറ്റണമെന്ന അനൗൻസും എത്തി നെഞ്ച് പിടക്കുന്നു.
അതെ എന്റെ ഊഴവുമെത്തി. തൂക്കം അധികമില്ല സമാധാനമായി എന്ന് കരുതി നിൽക്കുമ്പോഴാണ് അടുത്ത കൗണ്ടറിലെ ഉദ്യോഗസ്ഥനെ വിളിച്ച് എനിക്ക് പാസ്സ് തരേണ്ടയാൾ എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടത്. എന്നോട് ക്യൂവിൽ നിന്ന് മാറി നിൽക്കാൻ പറഞ്ഞു എനിക്കൊന്നും മനസ്സിലായില്ല ആരുമൊന്നും പറയുന്നുമില്ല.
ഓരോരുത്തരായി ക്ലിയറൻസ് കഴിഞ്ഞ് കടന്ന് പോകുന്നു ആകെ സങ്കടക്കടലിലായ ഞാൻ വീണ്ടും കൗണ്ടറിൽ പോയി അന്വേഷിച്ച സമയത്താണറിയുന്നത് എന്റെ വിസ വ്യാജമാണത്രെ.
ഒരു ഞെട്ടലോടെയാണാ വാക്ക് ഞാൻ കേട്ടത്. ഇനി എന്ത് ചെയ്യും ആകെ തകർന്ന് പോയി
വീട്ടിലേക്കെങ്ങിനെ തിരിച്ച് ചെല്ലും?
എന്തൊരു പരീക്ഷണമാണ് റബ്ബേ ഇത്....വിമാനം പുറപ്പെടാൻ ഇനി അധിക സമയമില്ല
വിഷണ്ണനായി ഒരു തൂണും ചാരി നിലത്തിരുന്നു ഞാൻ.
(തുടരും)
എ.ആർ.നഗർ
ഞാൻ നൗഷാദ്
മാതാ പിതാക്കളുടെ മൂത്ത സന്താനം ഏക ആൺതരി.എനിക്ക് താഴെ അഞ്ച് അനിയത്തിമാർ. ദാരിദ്രത്തിന്റെ പടുകുഴിയിൽ ജനനം. പേരിനൊരു ഓല മേഞ്ഞ ചോർന്നൊലിക്കുന്ന കുടിൽ.
മഴക്കാലം ഭീതിപ്പെടുത്തുന്ന ഒത്തിരി ഓർമ്മകളാണ് തികട്ടിവരുന്നത്. ദിവസങ്ങളോളം നീണ്ടു നിൽക്കുമായിരുന്ന ആ മഴക്കാല വറുതിയിൽ പിതാവിന് കൂലിപ്പണിക്ക് പോകാനാവാതെ മിക്കവാറും ദിവസം പട്ടിണിതന്നെ.പട്ടിണി എന്ന് പറഞ്ഞാൽ പലപ്പോഴും മുഴു പട്ടിണി.
പുസ്തകങ്ങളും വസ്ത്രങ്ങളും മഴ കൊള്ളാതെ വെയ്ക്കാൻ സ്ഥലമില്ലാത്തതിനാൽ ദിവസങ്ങളോളം മുടങ്ങുന്ന സ്കൂൾ ജീവിതം.
ദാരിദ്രത്തിൽ നിന്നു കരകയറണമെങ്കിൽ കടൽ കടക്കുക തന്നെ ഒടുവിൽ അത് തന്നെ സംഭവിച്ചു.ഗൾഫെന്ന സ്വപ്നം അമ്മാവൻമാരുടെ രൂപത്തിൽ പിതാവിനെ തേടിയെത്തി.
അറബി വീട്ടിലെ ജോലി എന്റെ പിതാവിന് താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു, കൂടാതെ കൂട്ടുകാരുടെ പ്രലോഭനവുമായപ്പോൾ അവിടെ നിന്നും ചാടി ജോലിക്കായുള്ള അലച്ചിൽ
(ചെയ്ത് കൊണ്ടിരിക്കുന്ന ജോലിയിൽ നിന്ന് അക്കരപ്പച്ച പറഞ്ഞ് ഇറക്കി കൊണ്ട് വരാൻ അന്നും ഇന്നും പലരുമുണ്ടാകും)
വല്ലപ്പോഴും തരപ്പെടുന്ന പുറംജോലികൾ ഇതിനിടയിൽ വീട് കയറ്റാൻ ഒരു തറ കെട്ടിയിരുന്നു.കൂനിൻമേൽ കുരുപോലെ UAE യിലെ പൊതുമാപ്പ് പ്രഖ്യാപനം പിതാവിന് തിരിച്ച് നാട്ടിലേക്ക് പോകേണ്ടി വന്നു. അതെ സമയത്ത് തന്നെ എനിക്ക് തൊട്ട് താഴെയുള്ള സഹോദരിയുടെ വിവാഹം പലരുടെയും സഹായം കൊണ്ടും കടം വാങ്ങിയും വീടും പറമ്പും പണയപ്പെടുത്തിയും ഒരു വിധം നടത്തി.
ഗൾഫ്കാരനല്ലാതായതോടെ ജീവിതം വീണ്ടും വഴിമുട്ടി. കടങ്ങൾ പെരുകി ആളുകൾ വീട്ടിലെത്തി ബഹളമുണ്ടാക്കാൻ തുടങ്ങി. പഠനത്തിൽ മിടുക്കനായിരുന്ന ഞാൻ പട്ടിണി മാറ്റാൻ പല ജോലികൾക്കും പോയി വാർക്കപ്പണിക്ക് പോയി ടെറസിൽ നിന്ന് വീണ് കയ്യൊടിഞ്ഞു. എങ്കിലും പത്താം ക്ലാസ്സിൽ ഉന്നത മാർക്ക് നേടി +2 വിന് ചേർന്നു.പഠനവും ജോലിയും ഒന്നിച്ച് കൊണ്ട് പോകവെ മനസ്സിന് താളം തെറ്റുന്ന ഒട്ടേറെ അനുഭവങ്ങൾ ദിനേനെ നേരിടേണ്ടി വന്നു .പഠനം തുടരാൻ കഴിയാത്ത അവസ്ഥ.കേരളത്തിലെ ഒട്ടേറെ കുടുംബങ്ങളെ ദാരിദ്രത്തിൽ നിന്ന് മോചിപ്പിച്ച ഗൾഫെന്ന സ്വപ്നം ഞാനും കണ്ട് തുടങ്ങി.
ഡിഗ്രി ഫൈനൽ ഇയർ പരീക്ഷക്ക് മൂന്ന് മാസം മാത്രം ബാക്കിയുള്ള സമയത്ത് പഠനം ഉപേക്ഷിക്കേണ്ടി വന്നു. പിതാവിന്റെ കൂലിപ്പണി കൊണ്ട് മാത്രം ബാങ്ക് ലോണിനെയും കടക്കാരെയും പിടിച്ച് നിർത്താൻ കഴിയുമായിരുന്നില്ല. വിസിറ്റിങ് വിസയെടുത്ത് ഗൾഫിലേക്ക് പോകുക തന്നെ. ഭാരിച്ച മൂന്ന് ലക്ഷ്യങ്ങളായിരുന്നു എനിക്ക് മുമ്പിൽ. കടക്കാരിൽ നിന്ന് കുടുംബത്തെ രക്ഷിക്കണം, ചോർന്നൊലിക്കുന്ന കൂരയിൽ നിന്നൊരു മോചനം, സഹോദരിമാരുടെവിവാഹം. ഞാനെന്നെ കുറിച്ച് ചിന്തിച്ചതേയില്ല വീണ്ടും അമ്മാവൻമാരുടെ സഹായത്താൽ ദുബായിയിലേക്ക്. എങ്ങിനെയൊക്കെയോ പണം കണ്ടെത്തി വിസയടിച്ചു.
................................. ദിവസങ്ങൾക്ക് ശേഷം.......
ഇന്ന് വീട്ടിൽ ആഘോഷമാണ് എല്ലാവരുടെയും മുഖത്ത് ആഹ്ലാദത്തിന്റെ പൂത്തിരി ബന്ധുക്കളും സുഹൃത്തുക്കളുമായി ഒത്തിരി പേരുണ്ട്. സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങി കൂട്ടുകാരന്റെ കാറിൽ കയറി കരിപ്പൂരിലേക്ക്...
സ്നേഹനിധികളായ മാതാപിതാക്കളും ഇണങ്ങിയും പിണങ്ങിയും തല്ല് കൂടിയും കഴിഞ്ഞ സഹോദരിമാരും കൺവെട്ടത്ത് നിന്ന് മാഞ്ഞു പോകുമ്പോൾ വല്ലാത്തൊരു സങ്കടം.വറ്റിവരണ്ട പുഴകളെയും മണ്ടരി ബാധിച്ച തെങ്ങിൻ തലപ്പുകളെയും പുലർകാല ആലസ്യത്തിൽ അടഞ്ഞ് കിടക്കുന്ന അങ്ങാടികളെയും പിന്നിലാക്കി വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡിലൂടെ വാഹനം അധിശീഘ്രം പാഞ്ഞുകൊണ്ടിരുന്നു.പുലർച്ചെ ആയതിനാൽ റോഡിലും തിരക്ക് കുറവ്. ഓരോ അങ്ങാടിയും പിന്നിടുമ്പോൾ കാണാനാവുന്നത് കൈകോട്ടും പിക്കാസുമേന്തി തങ്ങളെ തേടിയെത്തുന്ന മുതലാളിമാരെ കാത്തിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ മാത്രം. ഞാനും ഇങ്ങിനെയൊക്കെ ആയിരിക്കുമൊ അവിടെ? നെഞ്ചിലൂടെ വല്ലാത്തൊരു കാളൽ അനുഭവപ്പെട്ടത് പോലെ. എയർപോർട്ടിലെത്തി വാഹനത്തിൽ നിന്ന് ലഗേജും ഹാൻഡ് ബാഗും ഇറക്കിയപ്പോഴത്തിന് ഡ്രോളിയുമായി കൂട്ടുകാരൻ എത്തിയിരുന്നു. നീണ്ടു നിൽകുന്ന വരിയുടെ അറ്റത്ത് ഞാനും നിൽക്കേണ്ട താമസം കൂട്ടുകാർ സലാം പറഞ്ഞ് പിരിഞ്ഞു.ഒരുതരം നിർവ്വികാരതയോടെ ഞാനാ പോക്ക് നോക്കി നിന്നു.
കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥന്റെ പാസ്പോർട്ട് പരിശോധനയും കടന്ന് ലഗേജ് സ്ക്രീനിങ് ചെക്കപ്പും കഴിഞ്ഞ് ബോർഡിങ് പാസ്സിനായുള്ള വരികളിലൊന്നിൽ നിലയുറപ്പിച്ചു.എല്ലാവരും ഒരേ നാട്ടുകാർ ഒരേ ലക്ഷ്യത്തിലേക്ക് പോകുന്നവർ എന്നിട്ടും ഒരു പുഞ്ചിരി പോലും പരസ്പരം കൈമാറാതെ സ്വന്തം കാര്യം നേടിയെടുക്കാനുള്ള വ്യകൃത എല്ലാവരിലും കാണാമായിരുന്നു. കൗണ്ടറിൽ ഇരിക്കുന്നവരുടെ മുഖഭാവവും അതിനനുസരിച്ച് തന്നെ. ചിലർ പെട്ടന്ന് ബോർഡിങ് പാസ്സ് വാങ്ങി പോകുന്നു മറ്റ് ചിലരെ ലഗേജ് തൂക്കം കൂടിയതിനാൽ മടക്കുന്നു തൂക്കം അഡ്ജസ്റ്റ് ചെയ്ത് അതേ വേഗതയിൽ തിരിച്ചു വരുന്നു, നമ്മളിതെത്ര കണ്ടതാ എന്ന ഭാവത്തിൽ !!
ഇതിനിടയിൽ ബാഗേജ് ക്ലിയറൻസ് കഴിഞ്ഞ് ഉടൻ ബോർഡിങ് പാസ്സ് കൈപറ്റണമെന്ന അനൗൻസും എത്തി നെഞ്ച് പിടക്കുന്നു.
അതെ എന്റെ ഊഴവുമെത്തി. തൂക്കം അധികമില്ല സമാധാനമായി എന്ന് കരുതി നിൽക്കുമ്പോഴാണ് അടുത്ത കൗണ്ടറിലെ ഉദ്യോഗസ്ഥനെ വിളിച്ച് എനിക്ക് പാസ്സ് തരേണ്ടയാൾ എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടത്. എന്നോട് ക്യൂവിൽ നിന്ന് മാറി നിൽക്കാൻ പറഞ്ഞു എനിക്കൊന്നും മനസ്സിലായില്ല ആരുമൊന്നും പറയുന്നുമില്ല.
ഓരോരുത്തരായി ക്ലിയറൻസ് കഴിഞ്ഞ് കടന്ന് പോകുന്നു ആകെ സങ്കടക്കടലിലായ ഞാൻ വീണ്ടും കൗണ്ടറിൽ പോയി അന്വേഷിച്ച സമയത്താണറിയുന്നത് എന്റെ വിസ വ്യാജമാണത്രെ.
ഒരു ഞെട്ടലോടെയാണാ വാക്ക് ഞാൻ കേട്ടത്. ഇനി എന്ത് ചെയ്യും ആകെ തകർന്ന് പോയി
വീട്ടിലേക്കെങ്ങിനെ തിരിച്ച് ചെല്ലും?
എന്തൊരു പരീക്ഷണമാണ് റബ്ബേ ഇത്....വിമാനം പുറപ്പെടാൻ ഇനി അധിക സമയമില്ല
വിഷണ്ണനായി ഒരു തൂണും ചാരി നിലത്തിരുന്നു ഞാൻ.
(തുടരും)
Comments
Post a Comment