വാഗമൺ പഠനയാത്ര
ഫൈസൽ മാലിക്
സാധാരണ നിലക്കുള്ള യാത്രകളെ പോലും വിനോദമായി കാണുന്നവരാണ് നമ്മളേറെ പേരും.എന്നാൽ അതൊരു വിനോദ യാത്രയാണെങ്കിലൊ?
അതുതന്നെ ഒരേ ആദർശം നെഞ്ചേറ്റി നടക്കുന്നവരുടെ വിനോദവും പഠനവും തേടിയുള്ള യാത്രയാണെങ്കിലോ?
അത് അനുഭവിച്ച് തന്നെ അറിയേണ്ടതാണ്.അത്തരമൊരു ചെറുസംഘത്തിന്റെ യാത്രയായിരുന്നു കക്കാടംപുറം *msf* സംഘടിപ്പിച്ച വാഗമൺ പഠനയാത്ര. ശനിയാഴ്ച രാത്രി 11:30ന് പുറപ്പെട്ട്
നേരത്തേ തീരുമാനിച്ച പ്രകാരം മുസ്‌ലിംലീഗ് ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന തൊടുപുഴയിൽ ഞങ്ങളെത്തിയത് പുലർച്ചെ നാലുമണിയോടടുത്ത്. തൊട്ടടുത്തുള്ള പള്ളിയിൽ നിന്നു പ്രാഥമിക കാര്യങ്ങളൊക്കെ നിർവഹിച്ച് വുളു ചെയ്ത് സുബ്ഹി ജമാഅത്തും പ്രതീക്ഷിച്ച് ഇരുന്നു. ഇതിനിടെ ഞങ്ങൾ കാത്തിരുന്ന തൊടുപുഴ മണ്ഡലം msf പ്രസിഡന്റും സ്വീകരണ പരിപാടി ആസൂത്രണം ചെയ്തയാളുമായ ആശിഖ് അബ്ദുൽ കരീം അവിടെയെത്തി.നമസ്കാര ശേഷം ജില്ലാ കമ്മിറ്റി ഓഫിസിന്റെ (ലീഗ്ഹൗസ്) മൂന്നാം നിലയിലെ വിശാലമായ ഓഡിറ്റോറിയത്തിൽ ഒരുക്കിയ സ്വീകരണത്തിലേക്കും പഠന ക്ലാസ്സിലേക്കുമാണ് ഞങ്ങൾ പോയത്.മുസ്‌ലിംലീഗ് ഇടുക്കി ജില്ലാ ജന:സെക്രട്ടറിയും മുൻ തൊടുപുഴ നഗരസഭാ ചെയർമാനുമായ എ.എം ഹാരിദ് സാഹിബ്, യൂത്ത് ലീഗ് ജില്ലാ ജന:സെക്രട്ടറി സി.എം അൻസാർ ഇർഫാനി, msf തൊടുപുഴ മണ്ഡലം ജന:സെക്രട്ടറി സൽമാൻ എസ്.എ, ഇടുക്കിയിൽ അഭിഭാഷക വിദ്യാർഥിയും സുഹൃത്തുമായ പെരുവള്ളൂരിലെ സി.എ സുഹൈർ തുടങ്ങിയവരും ഞങ്ങളെ സ്വീകരിക്കാനെത്തിയിരുന്നു. അധ്യക്ഷ, സ്വാഗത ഭാഷണങ്ങൾക്ക് ശേഷം നടന്ന പഠന ക്ലാസ്സ് നയിച്ചത് പണ്ഡിതനും പ്രഭാഷകനുമായ സി.എം അൻസാർ ഇർഫാനിയാണ്. പ്രൗഢഗംഭീരവും പഠനാർഹവുമായ ആ ക്ലാസ്സിൽ നിന്ന് ഏറെ പകർത്താനുണ്ടായിരുന്നു. പുതിയ കാലത്തെ യുവതക്ക് ശരിയായ ദിശാബോധം നൽകാൻ കഴിയുന്ന ഭാവനാസമ്പന്നരായ നേതാക്കളും പ്രവർത്തകരുമാണ് തെക്കൻ കേരളത്തിൽ മുസ്‌ലിംലീഗിനെ നയിക്കുന്നത് എന്നത് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.
ഇനിയുമേറെ പറയാനുണ്ടായിരുന്നു ഇർഫാനി സാഹിബിന്.ഞങ്ങൾക്ക് കേട്ട് മതിയായിട്ടുമില്ല. സമയത്തിന്റെ പരിമിതി മാത്രമായിരുന്നു തടസ്സം. വീതി കുറഞ്ഞ വാഗമൺ പാതയിൽ തിരക്കാവുന്നതിന് മുന്നേ അവിടെയെത്തണമായിരുന്നു. ഹാരിദ് സാഹിബിന്റെ ഉദ്ഘാടനവും ഞങ്ങളുടെ ആശംസകളും നന്ദി പറച്ചിലും കഴിഞ്ഞ് ഗ്രൂപ്പ് ഫോട്ടോയുമെടുത്ത് സലാം പറഞ്ഞ് പുറത്തിറങ്ങി യാത്ര തുടർന്നു.
തെക്കൻ കേരളത്തിലെ മുസ്‌ലിംലീഗിന്റെ മറ്റൊരു ശക്തികേന്ദ്രമായ ഈരാറ്റുപേട്ടയിലായിരുന്നു പ്രഭാത ഭക്ഷണം.msf ന്റെ കൊടിയും ബാനറും കണ്ട് പരിചയപ്പെടാൻ പേട്ടയിലെ യൂത്ത്ലീഗിന്റെയും msfന്റെയും ഏതാനും നേതാക്കൾ ഞങ്ങൾക്കരികെ വന്നു. നഗരസഭയിലെ രാഷ്ട്രീയ അടിയൊഴുക്കുകളും സാധ്യതകളും സംസാരിച്ച് ഒന്നിച്ച് ഭക്ഷണവും കഴിച്ചാണ് അവർ പിരിഞ്ഞത്. നയന മനോഹരമായിരുന്നു പിന്നീടുള്ള യാത്ര. തീക്കോയി കഴിഞ്ഞാൽ പിന്നെ ജനവാസം വളരെ കുറവ്. ക്രിത്യസമയത്ത് തന്നെ വാഗമണ്ണിൽ എത്തി. പച്ചപ്പ് വിരിച്ച മൊട്ടക്കുന്നിലെ ഓരോ കുന്നുകളും കുട്ടികൾ കയറിയിറങ്ങി. ഉച്ചവെയിലിന് പോലും വല്ലാത്ത തണുപ്പ്. പിന്നെ പോയത് പൈൻ വാലിയിലേക്ക്. പൈൻ മരങ്ങൾ ഇട തൂർന്ന് നിൽക്കുന്ന അതിമനോഹര കാഴ്ച ഒന്ന് വേറെ തന്നെ. പ്രസിദ്ധമായ കോലാഹലമേട് മഖാമിലേക്കുള്ള യാത്ര അൽപം സാഹസം നിറഞ്ഞതായിരുന്നു. വാഹനം നിർത്തി ഏറെ ദൂരം നടക്കാനുണ്ടായിരുന്നു ശൈഖ് ഫരീദ് ഔലിയയുടെ മഖാം സ്ഥിതി ചെയ്യുന്ന കുന്നിൻ മുകളിലെത്താൻ. മലമുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ചുറ്റും പ്രകൃതിരമണീയമായ സൗന്ദര്യ കാഴ്ചകളും തടാകവും കാണാം. തങ്ങൾപാറ എന്നാണ് ഇവിട അറിയപ്പെടുന്നത്. ഇറങ്ങി വരുന്ന വഴിയിലുള്ള പള്ളിയിൽ നിന്ന് ളുഹറും അസറും കൂട്ടി നിസ്കരിച്ച് വാഹനം പാർക്ക് ചെയ്ത സ്ഥലത്ത് വെച്ച് രുചിയേറിയ കോഴി ബിരിയാണിയും കഴിച്ച് മടക്കയാത്ര ആരംഭിച്ചു. രണ്ട് നേരത്തെയും ഭക്ഷണം നാട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ട് പോയതായിരുന്നു. മാസ്മരികതയുള്ള കാഴ്ചകൾ, ഗ്രാമീണതയുടെ മടിത്തട്ട്, ശുദ്ധമായ അന്തരീക്ഷം എല്ലാം മനസ്സ് നിറയെ അനുഭവിച്ച് അർദ്ധരാത്രിയോടെ വീട്ടിലെത്തിയപ്പോൾ ഒരിക്കലും മറക്കാത്ത കുറെ ഓർമകളും ഒരു പിടി പുതിയ പാഠങ്ങളും സമ്പാദിച്ച ആ സന്തോഷകരമായ പഠനയാത്രക്ക് വിരാമമായി.
എ.ആർ.നഗർ.
സാധാരണ നിലക്കുള്ള യാത്രകളെ പോലും വിനോദമായി കാണുന്നവരാണ് നമ്മളേറെ പേരും.എന്നാൽ അതൊരു വിനോദ യാത്രയാണെങ്കിലൊ?
അതുതന്നെ ഒരേ ആദർശം നെഞ്ചേറ്റി നടക്കുന്നവരുടെ വിനോദവും പഠനവും തേടിയുള്ള യാത്രയാണെങ്കിലോ?
അത് അനുഭവിച്ച് തന്നെ അറിയേണ്ടതാണ്.അത്തരമൊരു ചെറുസംഘത്തിന്റെ യാത്രയായിരുന്നു കക്കാടംപുറം *msf* സംഘടിപ്പിച്ച വാഗമൺ പഠനയാത്ര. ശനിയാഴ്ച രാത്രി 11:30ന് പുറപ്പെട്ട്
നേരത്തേ തീരുമാനിച്ച പ്രകാരം മുസ്‌ലിംലീഗ് ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന തൊടുപുഴയിൽ ഞങ്ങളെത്തിയത് പുലർച്ചെ നാലുമണിയോടടുത്ത്. തൊട്ടടുത്തുള്ള പള്ളിയിൽ നിന്നു പ്രാഥമിക കാര്യങ്ങളൊക്കെ നിർവഹിച്ച് വുളു ചെയ്ത് സുബ്ഹി ജമാഅത്തും പ്രതീക്ഷിച്ച് ഇരുന്നു. ഇതിനിടെ ഞങ്ങൾ കാത്തിരുന്ന തൊടുപുഴ മണ്ഡലം msf പ്രസിഡന്റും സ്വീകരണ പരിപാടി ആസൂത്രണം ചെയ്തയാളുമായ ആശിഖ് അബ്ദുൽ കരീം അവിടെയെത്തി.നമസ്കാര ശേഷം ജില്ലാ കമ്മിറ്റി ഓഫിസിന്റെ (ലീഗ്ഹൗസ്) മൂന്നാം നിലയിലെ വിശാലമായ ഓഡിറ്റോറിയത്തിൽ ഒരുക്കിയ സ്വീകരണത്തിലേക്കും പഠന ക്ലാസ്സിലേക്കുമാണ് ഞങ്ങൾ പോയത്.മുസ്‌ലിംലീഗ് ഇടുക്കി ജില്ലാ ജന:സെക്രട്ടറിയും മുൻ തൊടുപുഴ നഗരസഭാ ചെയർമാനുമായ എ.എം ഹാരിദ് സാഹിബ്, യൂത്ത് ലീഗ് ജില്ലാ ജന:സെക്രട്ടറി സി.എം അൻസാർ ഇർഫാനി, msf തൊടുപുഴ മണ്ഡലം ജന:സെക്രട്ടറി സൽമാൻ എസ്.എ, ഇടുക്കിയിൽ അഭിഭാഷക വിദ്യാർഥിയും സുഹൃത്തുമായ പെരുവള്ളൂരിലെ സി.എ സുഹൈർ തുടങ്ങിയവരും ഞങ്ങളെ സ്വീകരിക്കാനെത്തിയിരുന്നു. അധ്യക്ഷ, സ്വാഗത ഭാഷണങ്ങൾക്ക് ശേഷം നടന്ന പഠന ക്ലാസ്സ് നയിച്ചത് പണ്ഡിതനും പ്രഭാഷകനുമായ സി.എം അൻസാർ ഇർഫാനിയാണ്. പ്രൗഢഗംഭീരവും പഠനാർഹവുമായ ആ ക്ലാസ്സിൽ നിന്ന് ഏറെ പകർത്താനുണ്ടായിരുന്നു. പുതിയ കാലത്തെ യുവതക്ക് ശരിയായ ദിശാബോധം നൽകാൻ കഴിയുന്ന ഭാവനാസമ്പന്നരായ നേതാക്കളും പ്രവർത്തകരുമാണ് തെക്കൻ കേരളത്തിൽ മുസ്‌ലിംലീഗിനെ നയിക്കുന്നത് എന്നത് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.
ഇനിയുമേറെ പറയാനുണ്ടായിരുന്നു ഇർഫാനി സാഹിബിന്.ഞങ്ങൾക്ക് കേട്ട് മതിയായിട്ടുമില്ല. സമയത്തിന്റെ പരിമിതി മാത്രമായിരുന്നു തടസ്സം. വീതി കുറഞ്ഞ വാഗമൺ പാതയിൽ തിരക്കാവുന്നതിന് മുന്നേ അവിടെയെത്തണമായിരുന്നു. ഹാരിദ് സാഹിബിന്റെ ഉദ്ഘാടനവും ഞങ്ങളുടെ ആശംസകളും നന്ദി പറച്ചിലും കഴിഞ്ഞ് ഗ്രൂപ്പ് ഫോട്ടോയുമെടുത്ത് സലാം പറഞ്ഞ് പുറത്തിറങ്ങി യാത്ര തുടർന്നു.
തെക്കൻ കേരളത്തിലെ മുസ്‌ലിംലീഗിന്റെ മറ്റൊരു ശക്തികേന്ദ്രമായ ഈരാറ്റുപേട്ടയിലായിരുന്നു പ്രഭാത ഭക്ഷണം.msf ന്റെ കൊടിയും ബാനറും കണ്ട് പരിചയപ്പെടാൻ പേട്ടയിലെ യൂത്ത്ലീഗിന്റെയും msfന്റെയും ഏതാനും നേതാക്കൾ ഞങ്ങൾക്കരികെ വന്നു. നഗരസഭയിലെ രാഷ്ട്രീയ അടിയൊഴുക്കുകളും സാധ്യതകളും സംസാരിച്ച് ഒന്നിച്ച് ഭക്ഷണവും കഴിച്ചാണ് അവർ പിരിഞ്ഞത്. നയന മനോഹരമായിരുന്നു പിന്നീടുള്ള യാത്ര. തീക്കോയി കഴിഞ്ഞാൽ പിന്നെ ജനവാസം വളരെ കുറവ്. ക്രിത്യസമയത്ത് തന്നെ വാഗമണ്ണിൽ എത്തി. പച്ചപ്പ് വിരിച്ച മൊട്ടക്കുന്നിലെ ഓരോ കുന്നുകളും കുട്ടികൾ കയറിയിറങ്ങി. ഉച്ചവെയിലിന് പോലും വല്ലാത്ത തണുപ്പ്. പിന്നെ പോയത് പൈൻ വാലിയിലേക്ക്. പൈൻ മരങ്ങൾ ഇട തൂർന്ന് നിൽക്കുന്ന അതിമനോഹര കാഴ്ച ഒന്ന് വേറെ തന്നെ. പ്രസിദ്ധമായ കോലാഹലമേട് മഖാമിലേക്കുള്ള യാത്ര അൽപം സാഹസം നിറഞ്ഞതായിരുന്നു. വാഹനം നിർത്തി ഏറെ ദൂരം നടക്കാനുണ്ടായിരുന്നു ശൈഖ് ഫരീദ് ഔലിയയുടെ മഖാം സ്ഥിതി ചെയ്യുന്ന കുന്നിൻ മുകളിലെത്താൻ. മലമുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ചുറ്റും പ്രകൃതിരമണീയമായ സൗന്ദര്യ കാഴ്ചകളും തടാകവും കാണാം. തങ്ങൾപാറ എന്നാണ് ഇവിട അറിയപ്പെടുന്നത്. ഇറങ്ങി വരുന്ന വഴിയിലുള്ള പള്ളിയിൽ നിന്ന് ളുഹറും അസറും കൂട്ടി നിസ്കരിച്ച് വാഹനം പാർക്ക് ചെയ്ത സ്ഥലത്ത് വെച്ച് രുചിയേറിയ കോഴി ബിരിയാണിയും കഴിച്ച് മടക്കയാത്ര ആരംഭിച്ചു. രണ്ട് നേരത്തെയും ഭക്ഷണം നാട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ട് പോയതായിരുന്നു. മാസ്മരികതയുള്ള കാഴ്ചകൾ, ഗ്രാമീണതയുടെ മടിത്തട്ട്, ശുദ്ധമായ അന്തരീക്ഷം എല്ലാം മനസ്സ് നിറയെ അനുഭവിച്ച് അർദ്ധരാത്രിയോടെ വീട്ടിലെത്തിയപ്പോൾ ഒരിക്കലും മറക്കാത്ത കുറെ ഓർമകളും ഒരു പിടി പുതിയ പാഠങ്ങളും സമ്പാദിച്ച ആ സന്തോഷകരമായ പഠനയാത്രക്ക് വിരാമമായി.
Comments
Post a Comment