അനുസ്മരണം: വി.എൻ മരക്കാർ മൗലവി
ചെറുമുക്കിലെ പ്രശസ്ത കുടുംബമായ വളപ്പിൽ കുടുംബത്തിലെ മരക്കാർ എന്ന വ്യക്തിയാണ് അബ്ദുറഹ്മാൻ നഗറിലെ വളപ്പിൽ നാലുപുരക്കൽ കുടുംബത്തിന്റെ സ്ഥാപകൻ. മരക്കാർ പാപ്പയുടെ അഞ്ചാമത്തെ തലമുറയിലാണ് മരക്കാർ മൗലവി ജനിക്കുന്നത്.
സ്കൂൾ അധ്യാപകൻ, അടിയുറച്ച രാഷ്ട്രീയ പ്രവർത്തകൻ, തികഞ്ഞ മതനിഷ്ഠ പുലർത്തുന്ന വ്യക്തി, രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ നിറ സാന്നിധ്യം ഇങ്ങിനെയൊക്കെ സജീവമായി പ്രവർത്തിക്കുമ്പോഴും അങ്ങാടി ബഹളങ്ങളിൽ നിന്ന് എങ്ങിനെയാണ് മാറി നിൽക്കാൻ കഴിയുക എന്നതിന്റെ ഏറ്റവും വലിയ തെളിവും ഉത്തരവുമായിരുന്നു
വി.എൻ മരക്കാർ മൗലവി.
ചില വ്യക്തികളെയും സംഭവങ്ങളെയും ഓർത്തെടുക്കുമ്പോൾ നമ്മുടെ മനസിലേക്ക് അറിയാതെ ഒരു കൂട്ടം പേരുകൾ പാഞ്ഞെത്തുന്നതായി കാണാം. അങ്ങിനെയുള്ള ഒരു സംഘത്തിന്റെ അവസാന കണ്ണിയായിരുന്നു അദ്ദേഹം. സഹപ്രവർത്തകരിൽ ഭൂരിഭാഗവും മൺമറഞ്ഞു പോയതോടെ സ്മര്യപുരുഷനും പതുക്കെ പതുക്കെ പൊതുരംഗത്തു നിന്നു ഉൾവലിഞ്ഞതായിട്ടാണ് തോന്നുന്നത്. പിന്നീടുള്ള ജീവിതം ഏറെയും കഴിച്ചു കൂട്ടിയത് കക്കാടംപുറത്തെ മസ്ജിദുറഹ്മാനിലായിരിക്കും. പഴയ കാല ദർസിൽ കിതാബ് ഓതി പഠിച്ച നല്ല വിവരമുള്ള വ്യക്തിയായിരുന്നു. ദൂരദേശങ്ങളിൽ പോയി ദർസ് പഠനം നടത്തിയിട്ടുണ്ട്.
പിന്നീടാണ് അറബിക് മുൻഷിയായത്. അദ്ദേഹത്തിന്റെ അറിവും ഓർമ്മ ശക്തിയും അപാരമായിരുന്നു. സ്ഥാനമാനമാഗ്രഹിക്കാത്ത ഒരു നല്ല പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം. സെമിനാറുകൾ സിമ്പോസിയം സമ്മേളനങ്ങൾ ഒക്കെ എവിടെ ഉണ്ടായാലും പോകുമായിരുന്നു മഞ്ചേരി കോഴിക്കോട് തുടങ്ങി എത്തിപ്പെടാൻ സാധിക്കുന്ന എവിടെയും ആരെയും കാത്തു നിൽക്കാതെ പോകുമായിരുന്നു.
നല്ലൊരു വായനക്കാരനായിരുന്നു അതിനനുസരിച്ച് വ്യക്തിത്വം രൂപപ്പെടുത്തുകയും ചെയ്തു. അടിയുറച്ച മുസ്ലിം ലീഗുകാരനായിരുന്നെങ്കിലും സ്ഥാനമാനങ്ങളിൽ നിന്ന് വ്യക്തമായ ഒരു അകലം പാലിച്ചു പ്രവർത്തിക്കാൻ ശ്രമിച്ചു. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും അങ്ങോട്ടു ചെന്ന് പരിചയപ്പെടുന്ന ഒരു സംസാര പ്രിയനായിരുന്നില്ല മരക്കാർ മൗലവി. അത് കൊണ്ട് തന്നെ സുപരിചിതനെങ്കിലും വ്യക്തിപരമായ ഇഴയടുപ്പം പലർക്കും കുറവായിരിക്കും. ഒന്നിലധികം തവണ അദ്ദേഹവുമൊന്നിച്ച് എനിക്ക് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. യാത്രയിലങ്ങോളമിങ്ങോളം കുടംബപരമായി പലതും ചോദിച്ചറിഞ്ഞതും അദ്ദേഹത്തിന്റെ കാമ്പുള്ള തമാശകളും ഇന്നുമോർത്തു പോകുന്നു. അതോടെ അദ്ദേഹം ഒരു സംസാര പ്രിയനല്ല എന്ന എന്റെ ധാരണ തിരുത്തേണ്ടി വന്നു. മരക്കാർ മൗലവിയുടെ ഉപ്പാന്റെ അമ്മായിയുടെ മകനാണ് ഏറെ കാലം സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന കെ.സൈതാലിക്കുട്ടി. അദ്ദേഹം മരണപ്പെട്ടപ്പോൾ കൊണ്ടോട്ടിയിലെ സൈതാലി കാക്കാന്റെ വസതിയിലേക്ക് പോയതും ഞങ്ങളൊന്നിച്ചായിരുന്നു. പറമ്പിൽ പീടികക്കടുത്ത ചാത്രത്തൊടിയിലെ യു.പി സ്കൂളിൽ അറബി അധ്യാപകനായിരുന്നു.മക്കളെയൊക്കെ നല്ല നിലയിൽ തന്നെ അദ്ദേഹം വളർത്തി. മൂത്ത മകൻ മുഹമ്മദ് മീഞ്ചന്ത ഗവ: ആർട്സ് കോളേജിൽ അധ്യാപകനാണ്.
1995ലെ തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പ് സമയത്ത് മുസ്‌ലിം ലീഗിലെ ടി.വി ഇബ്രാഹിം അടക്കമുള്ള നേതാക്കൾ താമസിച്ചിരുന്നത് മൗലവിയുടെ വസതിയിലായിരുന്നു.
2011 മാർച്ച് എട്ടിന് എഴുപത്തി ഒന്നാം വയസ്സിൽ ആ സൗമ്യ സാന്നിധ്യം ഈ ലോകത്ത് നിന്നു മറഞ്ഞു പോയി.
ഫൈസൽ മാലിക്ക്
വി എൻ.
സ്കൂൾ അധ്യാപകൻ, അടിയുറച്ച രാഷ്ട്രീയ പ്രവർത്തകൻ, തികഞ്ഞ മതനിഷ്ഠ പുലർത്തുന്ന വ്യക്തി, രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ നിറ സാന്നിധ്യം ഇങ്ങിനെയൊക്കെ സജീവമായി പ്രവർത്തിക്കുമ്പോഴും അങ്ങാടി ബഹളങ്ങളിൽ നിന്ന് എങ്ങിനെയാണ് മാറി നിൽക്കാൻ കഴിയുക എന്നതിന്റെ ഏറ്റവും വലിയ തെളിവും ഉത്തരവുമായിരുന്നു
വി.എൻ മരക്കാർ മൗലവി.
ചില വ്യക്തികളെയും സംഭവങ്ങളെയും ഓർത്തെടുക്കുമ്പോൾ നമ്മുടെ മനസിലേക്ക് അറിയാതെ ഒരു കൂട്ടം പേരുകൾ പാഞ്ഞെത്തുന്നതായി കാണാം. അങ്ങിനെയുള്ള ഒരു സംഘത്തിന്റെ അവസാന കണ്ണിയായിരുന്നു അദ്ദേഹം. സഹപ്രവർത്തകരിൽ ഭൂരിഭാഗവും മൺമറഞ്ഞു പോയതോടെ സ്മര്യപുരുഷനും പതുക്കെ പതുക്കെ പൊതുരംഗത്തു നിന്നു ഉൾവലിഞ്ഞതായിട്ടാണ് തോന്നുന്നത്. പിന്നീടുള്ള ജീവിതം ഏറെയും കഴിച്ചു കൂട്ടിയത് കക്കാടംപുറത്തെ മസ്ജിദുറഹ്മാനിലായിരിക്കും. പഴയ കാല ദർസിൽ കിതാബ് ഓതി പഠിച്ച നല്ല വിവരമുള്ള വ്യക്തിയായിരുന്നു. ദൂരദേശങ്ങളിൽ പോയി ദർസ് പഠനം നടത്തിയിട്ടുണ്ട്.
പിന്നീടാണ് അറബിക് മുൻഷിയായത്. അദ്ദേഹത്തിന്റെ അറിവും ഓർമ്മ ശക്തിയും അപാരമായിരുന്നു. സ്ഥാനമാനമാഗ്രഹിക്കാത്ത ഒരു നല്ല പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം. സെമിനാറുകൾ സിമ്പോസിയം സമ്മേളനങ്ങൾ ഒക്കെ എവിടെ ഉണ്ടായാലും പോകുമായിരുന്നു മഞ്ചേരി കോഴിക്കോട് തുടങ്ങി എത്തിപ്പെടാൻ സാധിക്കുന്ന എവിടെയും ആരെയും കാത്തു നിൽക്കാതെ പോകുമായിരുന്നു.
നല്ലൊരു വായനക്കാരനായിരുന്നു അതിനനുസരിച്ച് വ്യക്തിത്വം രൂപപ്പെടുത്തുകയും ചെയ്തു. അടിയുറച്ച മുസ്ലിം ലീഗുകാരനായിരുന്നെങ്കിലും സ്ഥാനമാനങ്ങളിൽ നിന്ന് വ്യക്തമായ ഒരു അകലം പാലിച്ചു പ്രവർത്തിക്കാൻ ശ്രമിച്ചു. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും അങ്ങോട്ടു ചെന്ന് പരിചയപ്പെടുന്ന ഒരു സംസാര പ്രിയനായിരുന്നില്ല മരക്കാർ മൗലവി. അത് കൊണ്ട് തന്നെ സുപരിചിതനെങ്കിലും വ്യക്തിപരമായ ഇഴയടുപ്പം പലർക്കും കുറവായിരിക്കും. ഒന്നിലധികം തവണ അദ്ദേഹവുമൊന്നിച്ച് എനിക്ക് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. യാത്രയിലങ്ങോളമിങ്ങോളം കുടംബപരമായി പലതും ചോദിച്ചറിഞ്ഞതും അദ്ദേഹത്തിന്റെ കാമ്പുള്ള തമാശകളും ഇന്നുമോർത്തു പോകുന്നു. അതോടെ അദ്ദേഹം ഒരു സംസാര പ്രിയനല്ല എന്ന എന്റെ ധാരണ തിരുത്തേണ്ടി വന്നു. മരക്കാർ മൗലവിയുടെ ഉപ്പാന്റെ അമ്മായിയുടെ മകനാണ് ഏറെ കാലം സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന കെ.സൈതാലിക്കുട്ടി. അദ്ദേഹം മരണപ്പെട്ടപ്പോൾ കൊണ്ടോട്ടിയിലെ സൈതാലി കാക്കാന്റെ വസതിയിലേക്ക് പോയതും ഞങ്ങളൊന്നിച്ചായിരുന്നു. പറമ്പിൽ പീടികക്കടുത്ത ചാത്രത്തൊടിയിലെ യു.പി സ്കൂളിൽ അറബി അധ്യാപകനായിരുന്നു.മക്കളെയൊക്കെ നല്ല നിലയിൽ തന്നെ അദ്ദേഹം വളർത്തി. മൂത്ത മകൻ മുഹമ്മദ് മീഞ്ചന്ത ഗവ: ആർട്സ് കോളേജിൽ അധ്യാപകനാണ്.
1995ലെ തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പ് സമയത്ത് മുസ്‌ലിം ലീഗിലെ ടി.വി ഇബ്രാഹിം അടക്കമുള്ള നേതാക്കൾ താമസിച്ചിരുന്നത് മൗലവിയുടെ വസതിയിലായിരുന്നു.
2011 മാർച്ച് എട്ടിന് എഴുപത്തി ഒന്നാം വയസ്സിൽ ആ സൗമ്യ സാന്നിധ്യം ഈ ലോകത്ത് നിന്നു മറഞ്ഞു പോയി.
ഫൈസൽ മാലിക്ക്
വി എൻ.
എ.ആർ നഗർ
Comments
Post a Comment