മുസ്ലിം ലീഗ് രാഷ്ട്രീയം എഴുപതിന്റെ നിറവിൽ
ഫൈസൽ മാലിക്ക് വി.എൻ
എ ആർ നഗർ
ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ മഹിതമായ പ്രവർത്തന കാലയളവ് ഏഴു പതിറ്റാണ്ട് പൂർത്തിയാക്കുന്ന സന്ദർഭമാണ് 2018 മാർച്ച് 10. രാജ്യത്തിന്റെ സ്വാതന്ത്രത്തിനു വേണ്ടി ഏറെ ത്യാഗം സഹിച്ചവരാണ് ഇന്ത്യയിലെ മുസ്‌ലിം സമൂഹം. സ്വാതന്ത്രാനന്തര ഭാരതത്തിൽ പാർശ്വവത്കരിക്കപ്പെടുമായിരുന്ന മുസ്‌ലിം സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വം എന്നതായിരുന്നു മുസ്‌ലിംലീഗിന്റെ ലക്ഷ്യം. പാർട്ടിക്ക് സ്വാധീനമുറപ്പിക്കാൻ സാധിച്ച പ്രദേശങ്ങളിൽ ഏറെക്കുറെ ഇത് സാക്ഷാൽകരിക്കാൻ കഴിഞ്ഞു എന്നത് മുസ്‌ലിം ലീഗിന് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ്. അഭിവക്ത ഇന്ത്യയിൽ സർവ്വേന്ത്യാ മുസ്‌ലിംലീഗിന് ഏറെ സ്വാധീനമുണ്ടായിരുന്ന പല പ്രദേശങ്ങളിലും സ്വാതന്ത്രത്തോടെ മുസ്‌ലിംലീഗിനെ കയ്യൊഴിയുകയായിരുന്നു. മുസ്‌ലിം സംഘശക്തി ഇല്ലാതാവുകയും സ്വത്വബോധം നഷ്ടപ്പെടുകയും ചെയ്തതോടെ അവരിന്ന് അനുഭവിക്കുന്ന അവഗണനക്ക് നാം സാക്ഷിയാണ്. രാജ്യത്തിന്റെ നിഖില മേഖലകളിലും ഫാഷിസ്റ്റ് വത്കരണം അതിവേഗം നടന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് "ഫാഷിസത്തിനെതിരെ മതേതര ഐക്യം" എന്ന പതിറ്റാണ്ടുകളായുള്ള മുസ്‌ലിംലീഗിന്റെ മുദ്രാവാക്യത്തിന് പ്രസക്തി ഏറിവരികയാണ്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിംലീഗ് വീണ്ടും തളിർത്ത് വരുന്നത് നമുക്ക് ആവേശം പകരുന്നു. മുസ്‌ലിം-പിന്നാക്ക വിഭാഗങ്ങൾക്ക് മാത്രമായി ഒരു രാഷ്ട്രീയ പാർട്ടിയൊ എന്ന് പരിഹസിച്ചവരും പ്രസംഗിച്ചവരും ഇന്ന് സ്വന്തം പാർട്ടികളിൽ ന്യൂനപക്ഷങ്ങൾക്കും പിന്നാക്കക്കാർക്കുമായി പ്രത്യേകം സെല്ലുകൾ രൂപീകരിച്ചിരിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യവും വോട്ടെടുപ്പുമെല്ലാം ഏകദൈവ വിശ്വാസത്തിനെതിരാണെന്ന് അച്ച് നിരത്തിയവർ പോലും ജനാധിപത്യ രാഷ്ട്രീയ തെരഞ്ഞെടുപ്പ് രംഗത്തേക്കു കടന്നിരിക്കുന്നു.ഖായിദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്, കെ.എം സീതി സാഹിബ് അടക്കമുള്ള മുസ്‌ലിം ലീഗിന്റെ മഹാമനീഷികളായ നേതാക്കൻമാരുടെ ദീർഘദൃഷ്ടിയെ എന്നത്തേക്കാളും കൂടുതൽ നന്ദിയോടെ സ്മരിക്കാനുള്ള അവസരം കൂടിയാണിത്.
എ ആർ നഗർ
ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ മഹിതമായ പ്രവർത്തന കാലയളവ് ഏഴു പതിറ്റാണ്ട് പൂർത്തിയാക്കുന്ന സന്ദർഭമാണ് 2018 മാർച്ച് 10. രാജ്യത്തിന്റെ സ്വാതന്ത്രത്തിനു വേണ്ടി ഏറെ ത്യാഗം സഹിച്ചവരാണ് ഇന്ത്യയിലെ മുസ്‌ലിം സമൂഹം. സ്വാതന്ത്രാനന്തര ഭാരതത്തിൽ പാർശ്വവത്കരിക്കപ്പെടുമായിരുന്ന മുസ്‌ലിം സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വം എന്നതായിരുന്നു മുസ്‌ലിംലീഗിന്റെ ലക്ഷ്യം. പാർട്ടിക്ക് സ്വാധീനമുറപ്പിക്കാൻ സാധിച്ച പ്രദേശങ്ങളിൽ ഏറെക്കുറെ ഇത് സാക്ഷാൽകരിക്കാൻ കഴിഞ്ഞു എന്നത് മുസ്‌ലിം ലീഗിന് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ്. അഭിവക്ത ഇന്ത്യയിൽ സർവ്വേന്ത്യാ മുസ്‌ലിംലീഗിന് ഏറെ സ്വാധീനമുണ്ടായിരുന്ന പല പ്രദേശങ്ങളിലും സ്വാതന്ത്രത്തോടെ മുസ്‌ലിംലീഗിനെ കയ്യൊഴിയുകയായിരുന്നു. മുസ്‌ലിം സംഘശക്തി ഇല്ലാതാവുകയും സ്വത്വബോധം നഷ്ടപ്പെടുകയും ചെയ്തതോടെ അവരിന്ന് അനുഭവിക്കുന്ന അവഗണനക്ക് നാം സാക്ഷിയാണ്. രാജ്യത്തിന്റെ നിഖില മേഖലകളിലും ഫാഷിസ്റ്റ് വത്കരണം അതിവേഗം നടന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് "ഫാഷിസത്തിനെതിരെ മതേതര ഐക്യം" എന്ന പതിറ്റാണ്ടുകളായുള്ള മുസ്‌ലിംലീഗിന്റെ മുദ്രാവാക്യത്തിന് പ്രസക്തി ഏറിവരികയാണ്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിംലീഗ് വീണ്ടും തളിർത്ത് വരുന്നത് നമുക്ക് ആവേശം പകരുന്നു. മുസ്‌ലിം-പിന്നാക്ക വിഭാഗങ്ങൾക്ക് മാത്രമായി ഒരു രാഷ്ട്രീയ പാർട്ടിയൊ എന്ന് പരിഹസിച്ചവരും പ്രസംഗിച്ചവരും ഇന്ന് സ്വന്തം പാർട്ടികളിൽ ന്യൂനപക്ഷങ്ങൾക്കും പിന്നാക്കക്കാർക്കുമായി പ്രത്യേകം സെല്ലുകൾ രൂപീകരിച്ചിരിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യവും വോട്ടെടുപ്പുമെല്ലാം ഏകദൈവ വിശ്വാസത്തിനെതിരാണെന്ന് അച്ച് നിരത്തിയവർ പോലും ജനാധിപത്യ രാഷ്ട്രീയ തെരഞ്ഞെടുപ്പ് രംഗത്തേക്കു കടന്നിരിക്കുന്നു.ഖായിദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്, കെ.എം സീതി സാഹിബ് അടക്കമുള്ള മുസ്‌ലിം ലീഗിന്റെ മഹാമനീഷികളായ നേതാക്കൻമാരുടെ ദീർഘദൃഷ്ടിയെ എന്നത്തേക്കാളും കൂടുതൽ നന്ദിയോടെ സ്മരിക്കാനുള്ള അവസരം കൂടിയാണിത്.
ഒരു ജനാധിപത്യ രാജ്യത്ത് അധികാര പങ്കാളിത്തം എന്നത് ഏറെ പ്രാധാന്യമേറിയതാണ്. ന്യൂനപക്ഷങ്ങൾ രാഷ്ട്രീയത്തിൽ നിന്നു മാറി നിൽക്കുന്നതും വലിയ ബഹുജന പാർട്ടികളിൽ അസ്തിത്വം പണയപ്പെടുത്തി പ്രവർത്തിക്കുന്നതും ഒരു പോലെ ദോഷം ചെയ്യുമെന്ന് മുസ്‌ലിംലീഗ് നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു.അത് ശരിയാണെന്ന് തെളിഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഇന്ത്യയിൽ കണ്ടു കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ ക്ഷേമവും ഇന്ത്യയുടെ ബഹുസ്വരതയും കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കാൻ പ്രതിജ്ഞയെടുത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ എഴുപതാം വാർഷികത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
Comments
Post a Comment