ഖായിദെ മില്ലത്തിന്റെ ദീർഘദർശനം
ഇന്ത്യാരാജ്യത്തിന്റ സ്വാതന്ത്ര്യവും വിഭജനവും തീരുമാനിക്കപ്പെട്ടതോടെ 1947 ജൂണിൽ സർവ്വേന്ത്യാ മുസ്‌ലിംലീഗിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി വെക്കപ്പെട്ടു. ആഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായി. കൂടെ പാക്കിസ്താന്റെ പിറവിയും. മുസ്‌ലിംലീഗിന്റെ പ്രമുഖ നേതാക്കളിൽ ഭൂരിഭാഗവും പാകിസ്താനിലേക്ക് പോയി. ഈ ഘട്ടത്തിൽ മുസ്‌ലിംലീഗ് പിരിച്ചുവിടാൻ ഉദ്ദേശിച്ച് ബംഗാൾ പ്രധാനമന്ത്രിയായിരുന്ന എച്ച്.എസ് സുഹ്റവർദി ഇന്ത്യയിൽ അവശേഷിച്ച കൗൺസിലർമാരുടെ യോഗം കൽക്കത്തയിലെ തന്റെ വസതിയിൽ വിളിച്ചു ചേർത്തു. മദ്രാസ് പ്രവിശ്യയിൽ നിന്ന് ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബും കെ.എം സീതിസാഹിബുമാണ് ഈ യോഗത്തിൽ പങ്കെടുത്തത്. മുസ്‌ലിംലീഗ് ഇന്ത്യയിൽ പിരിച്ചുവിടാൻ സർവ്വേന്ത്യാ മുസ്‌ലിംലീഗിന്റെ സമ്പൂർണ്ണ കൗൺസിലിനേ അധികാരമുള്ളൂ എന്നതിനാൽ കൗൺസിൽ വിളിച്ചു ചേർക്കാൻ അതിന്റെ ജ:സെക്രട്ടറിയോട് അഭ്യർഥിക്കുന്ന പ്രമേയം പാസാക്കുക എന്ന സീതിസാഹിബിന്റെ വാദഗതി അംഗീകരിക്കപ്പെടുകയായിരുന്നു. അതുപ്രകാരം 1947 ഡിസംബർ 13,14 തീയതികളിൽ കറാച്ചിയിൽ സർവ്വേന്ത്യ മുസ്‌ലിംലീഗിന്റെ സമ്പൂർണ്ണ കൗൺസിൽ ചേർന്നു.
ഇന്ത്യ ഗവൺമെന്റിന്റെ അനുമതി വാങ്ങി ഖാഇദെമില്ലത്തും മറ്റു ചിലരും കറാച്ചിയിലെ കൗൺസിൽ യോഗത്തിൽ സംബന്ധിച്ചു. 1906 ൽ രൂപീകരിച്ച മുസ്‌ലിംലീഗ് പിരിച്ചുവിടാനും രണ്ടു പ്രത്യേക സംഘടനകളായി വിഭജിക്കാനുമുള്ള തീരുമാനം ആ കൗൺസിൽ യോഗം അംഗീകരിച്ചു. ഇന്ത്യയിലെ മുസ്‌ലിംലീഗ് സംഘടനയുടെ കൺവീനറായി ഖാഇദെ മില്ലത്ത് തെരഞ്ഞെടുക്കപ്പെട്ടു. ആ സന്ദർഭത്തിൽ സർവ്വേന്ത്യ മുസ്‌ലിംലീഗിന് ഹബീബ് ബാങ്കിൽ ഉണ്ടായിരുന്ന 40 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ നിന്ന് ഇന്ത്യയിലെ മുസ്‌ലിംലീഗിന്റെ വിഹിതമായി 17 ലക്ഷം രൂപ കണക്കാക്കുകയും അത് നൽകാൻ കൗൺസിൽ യോഗം മുന്നോട്ടുവരികയും ചെയ്തു. എന്നാൽ ആ തുക സ്വീകരിക്കാൻ ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് വിസമ്മതിക്കുകയായിരുന്നു. പാക്കിസ്താന്റെ സഹായത്തോടുകൂടി ഇന്ത്യയിൽ മുസ്‌ലിംലീഗ് ഉണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല എന്നും നിങ്ങളുടെ പണത്തിന്റെ സഹായമില്ലാതെ ആദർശത്തിന്റെ അടിസ്ഥാനത്തിൽ തന്നെ ഈ സംഘടനയെ വളർത്തി എടുക്കാൻ ഞങ്ങൾക്കു കഴിയുമെന്നുമായിരുന്നു ഖായിദേമില്ലത്ത് കൗൺസിൽ യോഗത്തിൽ പ്രഖ്യാപിച്ചത്. ഇന്ത്യയിലേക്ക് തിരിക്കുന്നതിനു മുമ്പ് ഖാഇദെ മില്ലത്തിനോട് പാക്കിസ്ഥാൻ പ്രധാനമന്ത്രി ലിയാഖത്തലി ഖാൻ പറഞ്ഞത് ഇപ്രകാരമായിരുന്നു. ഇന്ത്യയിൽ ഇനി നിങ്ങൾ ന്യൂനപക്ഷമാണ്. ഇന്ത്യയിലെ മുസ്‌ലിംകൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ ഞങ്ങളെ അറിയിക്കണം. ഉടൻവന്നു ഇസ്മായിൽ സാഹിബിന്റെ മറുപടി. ഇപ്പോൾ നമ്മൾ രണ്ട് രാജ്യക്കാരാണ്. ഞങ്ങളുടെ പ്രശ്നങ്ങളും ആവലാതികളും ഞങ്ങൾ നോക്കിക്കൊള്ളാം. അത് അല്ലാഹുവിന്റെ വേണ്ടുകപോലെ നടക്കും നിങ്ങളതിൽ തലയിടാൻ ശ്രമിക്കരുത്. ഞങ്ങൾക്ക് അനുകൂലമായ സംസാരവും ആവശ്യമില്ല. പക്ഷെ നിങ്ങളിൽ നിന്ന് ഒരേ ഒരു കാര്യം മാത്രമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ നാട്ടിൽ ജീവിക്കുന്ന ന്യൂനപക്ഷങ്ങളുടെ അഭിമാനം നിങ്ങൾ സംരക്ഷിക്കണം. ഇസ്‌ലാം പ്രവർത്തിച്ചു കാണിച്ച മാതൃകയനുസരിച്ച് അവരെ ജീവിക്കാൻ അനുവദിക്കണം. ഞങ്ങൾക്ക് അതുമാത്രം മതി. ഖായിദേമില്ലത്തിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ലിയാഖത്തലി ഖാന്റെ കണ്ണ് നിറഞ്ഞുപോയി.
ഒരു നേതാവിന്റെ ദീർഘ വീക്ഷണത്തിനും രാജ്യ സ്നേഹത്തിനും ഇതിനേക്കാൾ വലിയൊരു ഉദാഹരണം വേറെ ഉണ്ടാകില്ല. ആ ഖായിദെമില്ലത്തും ഗാന്ധിജിയുടെ പരിഭാഷകനായിരുന്ന കെ.എം സീതിസാഹിബും രൂപംനൽകിയ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് പൂർവ്വസൂരികളുടെ അതേ പാതയിൽ തന്നെയാണ് ഇന്നും പ്രവർത്തിക്കുന്നത്. മുസ്‌ലിംലീഗിന്റെ സാന്നിധ്യം എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം മതമൈത്രിയും ജീവകാരുണ്യത്തിന്റെ തണലും ജാതിമതഭേദമന്യേ അനുഭവിച്ചു വരികയാണ്. ആ പാർട്ടിയെ കുറിച്ച് വർഗീയവാദികളെന്നും പാക്കിസ്താൻ ബന്ധമെന്നും ആരോപിക്കുന്ന മാർക്സിസ്റ്റ് ഫാസിസ്റ്റ് ജല്പനങ്ങളെ മതേതര സമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് തീർച്ച.
ഇന്ത്യ ഗവൺമെന്റിന്റെ അനുമതി വാങ്ങി ഖാഇദെമില്ലത്തും മറ്റു ചിലരും കറാച്ചിയിലെ കൗൺസിൽ യോഗത്തിൽ സംബന്ധിച്ചു. 1906 ൽ രൂപീകരിച്ച മുസ്‌ലിംലീഗ് പിരിച്ചുവിടാനും രണ്ടു പ്രത്യേക സംഘടനകളായി വിഭജിക്കാനുമുള്ള തീരുമാനം ആ കൗൺസിൽ യോഗം അംഗീകരിച്ചു. ഇന്ത്യയിലെ മുസ്‌ലിംലീഗ് സംഘടനയുടെ കൺവീനറായി ഖാഇദെ മില്ലത്ത് തെരഞ്ഞെടുക്കപ്പെട്ടു. ആ സന്ദർഭത്തിൽ സർവ്വേന്ത്യ മുസ്‌ലിംലീഗിന് ഹബീബ് ബാങ്കിൽ ഉണ്ടായിരുന്ന 40 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ നിന്ന് ഇന്ത്യയിലെ മുസ്‌ലിംലീഗിന്റെ വിഹിതമായി 17 ലക്ഷം രൂപ കണക്കാക്കുകയും അത് നൽകാൻ കൗൺസിൽ യോഗം മുന്നോട്ടുവരികയും ചെയ്തു. എന്നാൽ ആ തുക സ്വീകരിക്കാൻ ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് വിസമ്മതിക്കുകയായിരുന്നു. പാക്കിസ്താന്റെ സഹായത്തോടുകൂടി ഇന്ത്യയിൽ മുസ്‌ലിംലീഗ് ഉണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല എന്നും നിങ്ങളുടെ പണത്തിന്റെ സഹായമില്ലാതെ ആദർശത്തിന്റെ അടിസ്ഥാനത്തിൽ തന്നെ ഈ സംഘടനയെ വളർത്തി എടുക്കാൻ ഞങ്ങൾക്കു കഴിയുമെന്നുമായിരുന്നു ഖായിദേമില്ലത്ത് കൗൺസിൽ യോഗത്തിൽ പ്രഖ്യാപിച്ചത്. ഇന്ത്യയിലേക്ക് തിരിക്കുന്നതിനു മുമ്പ് ഖാഇദെ മില്ലത്തിനോട് പാക്കിസ്ഥാൻ പ്രധാനമന്ത്രി ലിയാഖത്തലി ഖാൻ പറഞ്ഞത് ഇപ്രകാരമായിരുന്നു. ഇന്ത്യയിൽ ഇനി നിങ്ങൾ ന്യൂനപക്ഷമാണ്. ഇന്ത്യയിലെ മുസ്‌ലിംകൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ ഞങ്ങളെ അറിയിക്കണം. ഉടൻവന്നു ഇസ്മായിൽ സാഹിബിന്റെ മറുപടി. ഇപ്പോൾ നമ്മൾ രണ്ട് രാജ്യക്കാരാണ്. ഞങ്ങളുടെ പ്രശ്നങ്ങളും ആവലാതികളും ഞങ്ങൾ നോക്കിക്കൊള്ളാം. അത് അല്ലാഹുവിന്റെ വേണ്ടുകപോലെ നടക്കും നിങ്ങളതിൽ തലയിടാൻ ശ്രമിക്കരുത്. ഞങ്ങൾക്ക് അനുകൂലമായ സംസാരവും ആവശ്യമില്ല. പക്ഷെ നിങ്ങളിൽ നിന്ന് ഒരേ ഒരു കാര്യം മാത്രമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ നാട്ടിൽ ജീവിക്കുന്ന ന്യൂനപക്ഷങ്ങളുടെ അഭിമാനം നിങ്ങൾ സംരക്ഷിക്കണം. ഇസ്‌ലാം പ്രവർത്തിച്ചു കാണിച്ച മാതൃകയനുസരിച്ച് അവരെ ജീവിക്കാൻ അനുവദിക്കണം. ഞങ്ങൾക്ക് അതുമാത്രം മതി. ഖായിദേമില്ലത്തിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ലിയാഖത്തലി ഖാന്റെ കണ്ണ് നിറഞ്ഞുപോയി.
ഒരു നേതാവിന്റെ ദീർഘ വീക്ഷണത്തിനും രാജ്യ സ്നേഹത്തിനും ഇതിനേക്കാൾ വലിയൊരു ഉദാഹരണം വേറെ ഉണ്ടാകില്ല. ആ ഖായിദെമില്ലത്തും ഗാന്ധിജിയുടെ പരിഭാഷകനായിരുന്ന കെ.എം സീതിസാഹിബും രൂപംനൽകിയ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് പൂർവ്വസൂരികളുടെ അതേ പാതയിൽ തന്നെയാണ് ഇന്നും പ്രവർത്തിക്കുന്നത്. മുസ്‌ലിംലീഗിന്റെ സാന്നിധ്യം എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം മതമൈത്രിയും ജീവകാരുണ്യത്തിന്റെ തണലും ജാതിമതഭേദമന്യേ അനുഭവിച്ചു വരികയാണ്. ആ പാർട്ടിയെ കുറിച്ച് വർഗീയവാദികളെന്നും പാക്കിസ്താൻ ബന്ധമെന്നും ആരോപിക്കുന്ന മാർക്സിസ്റ്റ് ഫാസിസ്റ്റ് ജല്പനങ്ങളെ മതേതര സമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് തീർച്ച.
ഫൈസൽ മാലിക് വി.എൻ
എ ആർ നഗർ
Comments
Post a Comment