അന്നും ഇന്നും ചില നേരനുഭവങ്ങൾ
പൊയ്പോയ കാലത്തെ ഗ്രഹാതുരുത്വം നിറഞ്ഞ മധുരോർമകൾ പങ്ക് വെച്ച എല്ലാ തത്തകൾക്കും അഭിനന്ദനം അറിയിച്ചുകൊണ്ട് പുതിയകാലത്തെ ചില നേർക്കാഴ്ചകൾ ഇവിടെ കുറിക്കാൻ ആഗ്രഹിക്കുന്നു.
ആധുനികതയിൽ വിരാജിക്കുമ്പോഴും ഗ്രാമാന്തരീക്ഷത്തിൽ നിന്ന് ഒട്ടും കുറവു വന്നിട്ടില്ല ഇന്നും നമ്മുടെ പ്രദേശം എന്നാണ് എന്റെ അഭിപ്രായം. കാലത്തിനനുസരിച്ചുള്ള ഭക്ഷണരീതികളും ഗതാഗത സൗകര്യങ്ങളും വിദ്യാഭ്യാസ രീതികളിലും ചെറിയ മാറ്റം വന്നിട്ടുണ്ടെങ്കിലും പഴമ പാടെ വലിച്ചെറിഞ്ഞു എന്ന് പറയാനൊക്കില്ല. ഗൾഫിന്റെ കുത്തൊഴുക്കിൽ മണിമാളികകളും ഷോപ്പിംഗ് മാളുകളും നിരവധിയാണെങ്കിലും ഓടിട്ട വീടുകളും ചായമക്കാനികളും മത്സ്യ-മാംസ്യ കച്ചവടവും കാലത്തെ അതിജീവിച്ച് ഇന്നും നിലനിന്നു പോരുന്നുണ്ട്. കുട്ടിക്കളികളിലും ഇതു തന്നെയാണസ്ഥ. ലോകം കൈകുമ്പിളിലേക്ക് ഒതുങ്ങിയപ്പോൾ എല്ലാവരെയും പോലെ നമ്മുടെ കുട്ടികളിലും അതിൻറെ സ്വാധീനം ഉണ്ടായി എന്നത് ശരിയാണ്. എങ്കിലും പ്രൊഫഷണൽ ഗെയിമിന്റെയും സോഷ്യൽ മീഡിയയുടെയും തിരക്കിനിടയിൽ ചില നാടൻ കളികളൊക്കെ ഇന്നത്തെ കുട്ടികളിലും കണ്ടുവരുന്നുണ്ട്. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ കളി മൈതാനങ്ങൾ ഇന്നും പഴയതിനേക്കാൾ സജീവമാണ്. ഉടുതുണി മടക്കി കുത്തി നഗ്നപാദരായി ഫുട്ബോൾ കളിച്ചിരുന്ന നമ്മളിൽനിന്ന് ബൂട്ടിലേക്കും ജെയ്സിയിലേക്കും മാറി എന്ന ഒരു വ്യത്യാസമേയുള്ളൂ....
അയൽപക്കത്തെ ഒരു കൂട്ടം കുട്ടികൾ എല്ലാവരും കൂടി ഞങ്ങൾ പണ്ട് കളിച്ചിരുന്ന പറമ്പിന് തൊട്ടടുത്ത് സ്വന്തം അദ്ധ്വാനത്താൽ ഒരു ഗ്രൗണ്ട് സജ്ജീകരിക്കുകയും അവിടെ ഫുട്ബോളും അല്ലാത്ത സമയത്ത് പണ്ടത്തെ അതേ കരു കളിയും കൂടാതെ നാം പണ്ട് കളിച്ചിരുന്ന സൈവറിന്റെ പുതിയ വേർഷനായ കുപ്പി സൈവറും അത്യധികം വീറും വാശിയോടെയും ആസ്വദിച്ചു കളിക്കുന്നത് പലപ്പോഴും കൗതുകത്തോടെ ഞാൻ നോക്കിനിന്നിട്ടുണ്ട്. കരുവിന്റെയും സൈവറിന്റെയും നിയമങ്ങളൊക്കെ പഴയതുതന്നെ. നിലച്ചുപോയ ഈ കളികൾ ആരാണ് വീണ്ടും കൊണ്ടുവന്നതെന്നും എവിടെയും രേഖപ്പെടുത്തിയിട്ടില്ലാത്ത കളി നിയമങ്ങൾ ആരാണ് ഇവർക്ക് പകർന്നു നൽകിയതെന്നും എനിക്കറിയില്ല. ഈ കൂട്ടിൽ ഉള്ള ഇത് വായിക്കുന്ന ചില കൗമാരക്കാരെങ്കിലും ഇപ്പോഴും ഇത്തരം കളികൾ കളിക്കുന്നുണ്ടാവും എന്ന് കരുതുന്നു. അയൽപക്ക ബന്ധമില്ലാത്ത ഒരു തലമുറയാണ് ഇവിടെ വളർന്നു വരുന്നത് എന്ന് നാം വിലപിക്കുമ്പോഴും ഇത്തരം കളികൾ പ്രോത്സാഹനർഹമാണ്. (ഇവരുണ്ടാക്കുന്ന പൊടിശല്യം തൊട്ടടുത്ത വീടുകൾക്ക് അസഹ്യമാണെങ്കിലും- അനുഭവം) വരുംകാലത്ത് ഓർത്ത് പറയാനുള്ള കളി വിഭവങ്ങൾ പുതിയ കുട്ടികളും കരുതി വെക്കുന്നുണ്ട് എന്നർത്ഥം. കാലമെത്രകഴിഞ്ഞാലും ലോകമെത്ര മാറിയാലും കളിയോർമ്മകൾക്ക് മരണമില്ല.
ആധുനികതയിൽ വിരാജിക്കുമ്പോഴും ഗ്രാമാന്തരീക്ഷത്തിൽ നിന്ന് ഒട്ടും കുറവു വന്നിട്ടില്ല ഇന്നും നമ്മുടെ പ്രദേശം എന്നാണ് എന്റെ അഭിപ്രായം. കാലത്തിനനുസരിച്ചുള്ള ഭക്ഷണരീതികളും ഗതാഗത സൗകര്യങ്ങളും വിദ്യാഭ്യാസ രീതികളിലും ചെറിയ മാറ്റം വന്നിട്ടുണ്ടെങ്കിലും പഴമ പാടെ വലിച്ചെറിഞ്ഞു എന്ന് പറയാനൊക്കില്ല. ഗൾഫിന്റെ കുത്തൊഴുക്കിൽ മണിമാളികകളും ഷോപ്പിംഗ് മാളുകളും നിരവധിയാണെങ്കിലും ഓടിട്ട വീടുകളും ചായമക്കാനികളും മത്സ്യ-മാംസ്യ കച്ചവടവും കാലത്തെ അതിജീവിച്ച് ഇന്നും നിലനിന്നു പോരുന്നുണ്ട്. കുട്ടിക്കളികളിലും ഇതു തന്നെയാണസ്ഥ. ലോകം കൈകുമ്പിളിലേക്ക് ഒതുങ്ങിയപ്പോൾ എല്ലാവരെയും പോലെ നമ്മുടെ കുട്ടികളിലും അതിൻറെ സ്വാധീനം ഉണ്ടായി എന്നത് ശരിയാണ്. എങ്കിലും പ്രൊഫഷണൽ ഗെയിമിന്റെയും സോഷ്യൽ മീഡിയയുടെയും തിരക്കിനിടയിൽ ചില നാടൻ കളികളൊക്കെ ഇന്നത്തെ കുട്ടികളിലും കണ്ടുവരുന്നുണ്ട്. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ കളി മൈതാനങ്ങൾ ഇന്നും പഴയതിനേക്കാൾ സജീവമാണ്. ഉടുതുണി മടക്കി കുത്തി നഗ്നപാദരായി ഫുട്ബോൾ കളിച്ചിരുന്ന നമ്മളിൽനിന്ന് ബൂട്ടിലേക്കും ജെയ്സിയിലേക്കും മാറി എന്ന ഒരു വ്യത്യാസമേയുള്ളൂ....
അയൽപക്കത്തെ ഒരു കൂട്ടം കുട്ടികൾ എല്ലാവരും കൂടി ഞങ്ങൾ പണ്ട് കളിച്ചിരുന്ന പറമ്പിന് തൊട്ടടുത്ത് സ്വന്തം അദ്ധ്വാനത്താൽ ഒരു ഗ്രൗണ്ട് സജ്ജീകരിക്കുകയും അവിടെ ഫുട്ബോളും അല്ലാത്ത സമയത്ത് പണ്ടത്തെ അതേ കരു കളിയും കൂടാതെ നാം പണ്ട് കളിച്ചിരുന്ന സൈവറിന്റെ പുതിയ വേർഷനായ കുപ്പി സൈവറും അത്യധികം വീറും വാശിയോടെയും ആസ്വദിച്ചു കളിക്കുന്നത് പലപ്പോഴും കൗതുകത്തോടെ ഞാൻ നോക്കിനിന്നിട്ടുണ്ട്. കരുവിന്റെയും സൈവറിന്റെയും നിയമങ്ങളൊക്കെ പഴയതുതന്നെ. നിലച്ചുപോയ ഈ കളികൾ ആരാണ് വീണ്ടും കൊണ്ടുവന്നതെന്നും എവിടെയും രേഖപ്പെടുത്തിയിട്ടില്ലാത്ത കളി നിയമങ്ങൾ ആരാണ് ഇവർക്ക് പകർന്നു നൽകിയതെന്നും എനിക്കറിയില്ല. ഈ കൂട്ടിൽ ഉള്ള ഇത് വായിക്കുന്ന ചില കൗമാരക്കാരെങ്കിലും ഇപ്പോഴും ഇത്തരം കളികൾ കളിക്കുന്നുണ്ടാവും എന്ന് കരുതുന്നു. അയൽപക്ക ബന്ധമില്ലാത്ത ഒരു തലമുറയാണ് ഇവിടെ വളർന്നു വരുന്നത് എന്ന് നാം വിലപിക്കുമ്പോഴും ഇത്തരം കളികൾ പ്രോത്സാഹനർഹമാണ്. (ഇവരുണ്ടാക്കുന്ന പൊടിശല്യം തൊട്ടടുത്ത വീടുകൾക്ക് അസഹ്യമാണെങ്കിലും- അനുഭവം) വരുംകാലത്ത് ഓർത്ത് പറയാനുള്ള കളി വിഭവങ്ങൾ പുതിയ കുട്ടികളും കരുതി വെക്കുന്നുണ്ട് എന്നർത്ഥം. കാലമെത്രകഴിഞ്ഞാലും ലോകമെത്ര മാറിയാലും കളിയോർമ്മകൾക്ക് മരണമില്ല.
ഫൈസൽ മാലിക് വി.എൻ
തത്തമ്മക്കൂട് വാട്സ്ആപ്പ് ഗ്രൂപ്പ്
Comments
Post a Comment