വായനാദിനം
''വായിച്ചാലും വളരും,
വായിച്ചില്ലെങ്കിലും വളരും;
വായിച്ചാല്‍ വിളയും,
വായിച്ചില്ലെങ്കില്‍ വളയും''
📝കുഞ്ഞുണ്ണിമാഷ്
ജൂൺ 19 വായനാദിനം.
1996 മുതലാണ് കേരള സർക്കാർ ജൂൺ 19 വായനാദിനമായി പ്രഖ്യാപിക്കുന്നത്.
കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി.എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി മലയാളികൾ ആചരിക്കുന്നത്. എന്നാൽ ലോക വായന (പുസ്തക)ദിനം ഏപ്രിൽ 23 ആണ്.
നിരന്തരമായ വായന ഓർമ്മശക്തിയെ പ്രശോഭിച്ചു നിർത്തുമത്രെ. അറിവാണ് ഏറ്റവും വലിയ ആയുധം. അറിവ് നേടുന്നതിന് ഏറ്റവും ഫലപ്രദം വായന തന്നെ. മനുഷ്യനെ നേർവഴിക്ക് നയിക്കാനും വേണ്ടിടത്ത് തിരുത്താനും വായന ഏറെ പ്രയോജനപ്പെടുന്നു. നമ്മുടെ സംസ്കാരം രൂപപ്പെടുത്തുന്നതിൽ പരന്ന വായന ഏറെ സ്വാധീനം ചെലുത്തുന്നു. ആചാര്യന്മാരും വിപ്ലവകാരികളും ഉയർന്ന ചിന്തകരും നിരന്തരമായ വായനയുടെ ഉപാസകനായിരുന്നു എന്നു കാണാം.
സോഷ്യൽ മീഡിയയെ നന്നായി വായിക്കാൻ ഉപയോഗപ്പെടുത്തുന്നവർ ഇന്ന് ധാരാളമാണ്. pdf വഴിയും google വഴിയും ധാരാളം പുസ്തകങ്ങൾ നമുക്ക് വായിക്കാൻ കിട്ടുന്നുണ്ട്. ഫേസ്ബുക്കിലും വാട്സ്ആപ്പിലും വരുന്ന ലേഖനങ്ങളും നമ്മെ വായനയോട് കൂടുതൽ അടുപ്പിക്കുന്നു. എങ്കിലും യഥാർത്ഥ വായനാസുഖം ലഭിക്കുന്നത് പുസ്തകങ്ങളിൽ കൂടി തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം. പുതുതലമുറയുടെ വായന രീതി നിരന്തരം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നിഖില മേഖലകളിലും ഇലക്ട്രോണിക് മാധ്യമങ്ങൾ പിടിമുറുക്കിയിട്ടുണ്ടെങ്കിലും അച്ചടി മാധ്യമങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും ഒട്ടും കുറവ് വന്നിട്ടില്ല. അതുകൊണ്ടുതന്നെ ലോകാവസാനം വരെ പുസ്തകങ്ങളും വായനയും നിലനിൽക്കുകതന്നെ ചെയ്യും.
എല്ലാ വായനക്കാർക്കും
എന്റെ വായനാദിന ആശംസകൾ.
വായിച്ചില്ലെങ്കിലും വളരും;
വായിച്ചാല്‍ വിളയും,
വായിച്ചില്ലെങ്കില്‍ വളയും''
📝കുഞ്ഞുണ്ണിമാഷ്
ജൂൺ 19 വായനാദിനം.
1996 മുതലാണ് കേരള സർക്കാർ ജൂൺ 19 വായനാദിനമായി പ്രഖ്യാപിക്കുന്നത്.
കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി.എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി മലയാളികൾ ആചരിക്കുന്നത്. എന്നാൽ ലോക വായന (പുസ്തക)ദിനം ഏപ്രിൽ 23 ആണ്.
നിരന്തരമായ വായന ഓർമ്മശക്തിയെ പ്രശോഭിച്ചു നിർത്തുമത്രെ. അറിവാണ് ഏറ്റവും വലിയ ആയുധം. അറിവ് നേടുന്നതിന് ഏറ്റവും ഫലപ്രദം വായന തന്നെ. മനുഷ്യനെ നേർവഴിക്ക് നയിക്കാനും വേണ്ടിടത്ത് തിരുത്താനും വായന ഏറെ പ്രയോജനപ്പെടുന്നു. നമ്മുടെ സംസ്കാരം രൂപപ്പെടുത്തുന്നതിൽ പരന്ന വായന ഏറെ സ്വാധീനം ചെലുത്തുന്നു. ആചാര്യന്മാരും വിപ്ലവകാരികളും ഉയർന്ന ചിന്തകരും നിരന്തരമായ വായനയുടെ ഉപാസകനായിരുന്നു എന്നു കാണാം.
സോഷ്യൽ മീഡിയയെ നന്നായി വായിക്കാൻ ഉപയോഗപ്പെടുത്തുന്നവർ ഇന്ന് ധാരാളമാണ്. pdf വഴിയും google വഴിയും ധാരാളം പുസ്തകങ്ങൾ നമുക്ക് വായിക്കാൻ കിട്ടുന്നുണ്ട്. ഫേസ്ബുക്കിലും വാട്സ്ആപ്പിലും വരുന്ന ലേഖനങ്ങളും നമ്മെ വായനയോട് കൂടുതൽ അടുപ്പിക്കുന്നു. എങ്കിലും യഥാർത്ഥ വായനാസുഖം ലഭിക്കുന്നത് പുസ്തകങ്ങളിൽ കൂടി തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം. പുതുതലമുറയുടെ വായന രീതി നിരന്തരം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നിഖില മേഖലകളിലും ഇലക്ട്രോണിക് മാധ്യമങ്ങൾ പിടിമുറുക്കിയിട്ടുണ്ടെങ്കിലും അച്ചടി മാധ്യമങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും ഒട്ടും കുറവ് വന്നിട്ടില്ല. അതുകൊണ്ടുതന്നെ ലോകാവസാനം വരെ പുസ്തകങ്ങളും വായനയും നിലനിൽക്കുകതന്നെ ചെയ്യും.
എല്ലാ വായനക്കാർക്കും
എന്റെ വായനാദിന ആശംസകൾ.
ഫൈസൽ മാലിക് വി.എൻ
Comments
Post a Comment