ജി എം ബനാത്ത്‌വാല പകരക്കാരനില്ലാത്ത പാർലമെന്റേറിയൻ
ഫൈസൽ മാലിക് എ.ആർ നഗർ
ഗുജറാത്തിലെ കച്ചിൽ നിന്നാണ് ബനാത്ത്‌വാലയുടെ കുടുംബം ബോംബെയിലേക്ക് വരുന്നത്. അധ്യാപകനായി പൊതു ജീവിതം ആരംഭിച്ചു. പിന്നീട് ജോലി ഉപേക്ഷിച്ച് മുഴുവൻസമയ രാഷ്ട്രീയക്കാരനായി. തുടക്കം മുതൽ മുസ്‌ലിംലീഗ് രാഷ്ട്രീയം തന്നെയായിരുന്നു ബനാത്ത് വാല സാഹിബിന്റേത്. രണ്ടുപ്രാവശ്യം ബോംബെ കോർപ്പറേഷനിൽ അംഗമായി. പിന്നീട് ഉമർഖാദി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായി. അതിനുശേഷമാണ് കേരളത്തിലേക്ക് വരുന്നത്. പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ നിന്ന് ഏഴു പ്രാവശ്യം മത്സരിച്ച് വൻ ഭൂരിപക്ഷത്തിന് വിജയിച്ചു. തുടക്കം 1977 ൽ പിന്നീട് രാജ്യം ദർശിച്ചത് ഐതിഹാസികമായ ഒരു പാർലമെന്റ് ജീവിതമാണ്. പോരാട്ടത്തിന്റെ നിലക്കാത്ത പ്രവാഹമായിരുന്നു ബനാത്ത്‌വാല എന്ന പാർലമെന്റ് മെമ്പർ. ഇന്ത്യകണ്ട ഏറ്റവും നല്ല പാർലമെന്റ് മെമ്പറായി അദ്ദേഹം മാറി. മുസ്‌ലിം പിന്നാക്ക ന്യൂനപക്ഷങ്ങളെ വിശ്വാസപരമായും ആചാരപരമായും ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും അദ്ദേഹം ഇടപെട്ടു. മിക്ക പ്രശ്നങ്ങൾക്കും സ്ഥായിയായ പരിഹാരം കണ്ടു. മതേതര നാട്യക്കാരും ഇടതുപക്ഷവും പാർലിമെൻറിൽ ശരീഅത്തിന് എതിരെ തിരിഞ്ഞപ്പോൾ ബനാത്ത്‌വാല സാഹിബ് സംരക്ഷണ കവചമൊരുക്കി. 1984 ല്‍ ഇന്ത്യാടുഡേ ഇന്ത്യയിലെ മികച്ച പത്ത് പാര്‍ലമെന്റേറിയന്മാരെ തെരഞ്ഞെടുത്തപ്പോള്‍ അതിലൊരാള്‍ ബനാത്ത്‌വാലയായിരുന്നു. ബനാത്ത്‌വാല സാഹിബ് സംസാരിക്കുന്ന ദിവസം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിർബന്ധപൂർവ്വം സഭയില്‍ ഹാജറാകാറുണ്ടായിരുന്നുവത്രെ.
പല അംഗങ്ങൾക്കും ലോക്സഭയിലെ ചർച്ചകളിൽ പങ്കെടുത്ത് സംസാരിക്കാൻ ലഭിക്കുന്ന അവസരങ്ങൾ ബനാത്ത്‌വാല സാഹിബിനായി അവർ നീക്കി വെക്കുമായിരുന്നു.
ബനാത്ത്‌വാല സാഹിബിനെ കുറിച്ചുള്ള ഓർമകൾ ഈ മോഡിയുഗത്തിൽ നമുക്ക് പുതിയ ഊര്‍ജ്ജം നൽകട്ടെ.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ടും മികച്ച പാര്‍ലമെന്റേറിയനും ഗ്രന്ഥകാരനും നിയമപണ്ഡിതനുമായിരുന്ന ഗുലാം മഹമൂദ് ബനാത്ത്‌വാല സാഹിബിന്റെ വിയോഗത്തിന് ഇന്നേക്ക് പതിനൊന്ന് വർഷം.
(15.8.1933-25.6.2008)ഗുജറാത്തിലെ കച്ചിൽ നിന്നാണ് ബനാത്ത്‌വാലയുടെ കുടുംബം ബോംബെയിലേക്ക് വരുന്നത്. അധ്യാപകനായി പൊതു ജീവിതം ആരംഭിച്ചു. പിന്നീട് ജോലി ഉപേക്ഷിച്ച് മുഴുവൻസമയ രാഷ്ട്രീയക്കാരനായി. തുടക്കം മുതൽ മുസ്‌ലിംലീഗ് രാഷ്ട്രീയം തന്നെയായിരുന്നു ബനാത്ത് വാല സാഹിബിന്റേത്. രണ്ടുപ്രാവശ്യം ബോംബെ കോർപ്പറേഷനിൽ അംഗമായി. പിന്നീട് ഉമർഖാദി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായി. അതിനുശേഷമാണ് കേരളത്തിലേക്ക് വരുന്നത്. പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ നിന്ന് ഏഴു പ്രാവശ്യം മത്സരിച്ച് വൻ ഭൂരിപക്ഷത്തിന് വിജയിച്ചു. തുടക്കം 1977 ൽ പിന്നീട് രാജ്യം ദർശിച്ചത് ഐതിഹാസികമായ ഒരു പാർലമെന്റ് ജീവിതമാണ്. പോരാട്ടത്തിന്റെ നിലക്കാത്ത പ്രവാഹമായിരുന്നു ബനാത്ത്‌വാല എന്ന പാർലമെന്റ് മെമ്പർ. ഇന്ത്യകണ്ട ഏറ്റവും നല്ല പാർലമെന്റ് മെമ്പറായി അദ്ദേഹം മാറി. മുസ്‌ലിം പിന്നാക്ക ന്യൂനപക്ഷങ്ങളെ വിശ്വാസപരമായും ആചാരപരമായും ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും അദ്ദേഹം ഇടപെട്ടു. മിക്ക പ്രശ്നങ്ങൾക്കും സ്ഥായിയായ പരിഹാരം കണ്ടു. മതേതര നാട്യക്കാരും ഇടതുപക്ഷവും പാർലിമെൻറിൽ ശരീഅത്തിന് എതിരെ തിരിഞ്ഞപ്പോൾ ബനാത്ത്‌വാല സാഹിബ് സംരക്ഷണ കവചമൊരുക്കി. 1984 ല്‍ ഇന്ത്യാടുഡേ ഇന്ത്യയിലെ മികച്ച പത്ത് പാര്‍ലമെന്റേറിയന്മാരെ തെരഞ്ഞെടുത്തപ്പോള്‍ അതിലൊരാള്‍ ബനാത്ത്‌വാലയായിരുന്നു. ബനാത്ത്‌വാല സാഹിബ് സംസാരിക്കുന്ന ദിവസം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിർബന്ധപൂർവ്വം സഭയില്‍ ഹാജറാകാറുണ്ടായിരുന്നുവത്രെ.
പല അംഗങ്ങൾക്കും ലോക്സഭയിലെ ചർച്ചകളിൽ പങ്കെടുത്ത് സംസാരിക്കാൻ ലഭിക്കുന്ന അവസരങ്ങൾ ബനാത്ത്‌വാല സാഹിബിനായി അവർ നീക്കി വെക്കുമായിരുന്നു.
ബനാത്ത്‌വാല സാഹിബിനെ കുറിച്ചുള്ള ഓർമകൾ ഈ മോഡിയുഗത്തിൽ നമുക്ക് പുതിയ ഊര്‍ജ്ജം നൽകട്ടെ.
Comments
Post a Comment