Posts

Showing posts from March, 2022

ഗ്രീൻ ഫൗണ്ടേഷൻ Green Foundation

Image
 ഗ്രീന സ്ക്വയർ ശിലാസ്ഥാപനം

പി.കെ ഫിറോസ്

Image
 
Image
 കമ്യൂണിസം; തെളിച്ചത്തിനെന്തൊരു തെളിച്ചം. എലിക്കെണികളിൽ പൊരിച്ച മത്സ്യം വെക്കുന്നത് എലികളോടുള്ള ദീനാനുകമ്പ കൊണ്ടല്ലെന്നും ചൂണ്ടയിൽ ഇര കോർത്ത് വെള്ളത്തിലേക്ക് എറിയുന്നത് മത്സ്യങ്ങളുടെ നേരെയുള്ള ഔദാര്യ ബുദ്ധികൊണ്ടല്ലെന്നും മനസ്സിലാക്കാനുള്ള ബുദ്ധി നമുക്കില്ലാതെ പോയാൽ അത് വളരെ കഷ്ടമായിരിക്കും. പരിശുദ്ധ ഇസ്‌ലാമിക ചിന്തകളുടെ ആവിർഭാവം തന്നെ ലോകസൃഷ്ടാവിനെക്കുറിച്ചുള്ള ബോധത്തിൽ നിന്നാണ്. ആദ്യമായി ലോകസൃഷ്ടാവിനെ ഗ്രഹിക്കുന്നു. അതിനുശേഷമാണ് മറ്റുള്ളതെല്ലാം. ഇങ്ങനെയുള്ള ഇസ്‌ലാമും കമ്മ്യൂണിസവും എങ്ങനെ ഒരുസ്ഥലത്ത് ഒരുമിച്ച് കൂടും! അത് ഒരിക്കലും സാധ്യമല്ല. അവ രണ്ടും ഉത്തര-ദക്ഷിണ ധ്രുവങ്ങളെ പോലെ വ്യത്യസ്തങ്ങളാണ്. ഒന്നിനോട് എത്രകണ്ട് സമീപിക്കുന്നുവോ അത്രകണ്ട് മറ്റേതിൽ നിന്ന് അകന്നുപോകുന്നു. എന്നാൽ ഇന്ന് കമ്മ്യൂണിസത്തെ അനുകൂലിക്കുന്ന നമ്മുടെ സുഹൃത്തുക്കളിൽ രണ്ടുതരം അഭിപ്രായക്കാരെ കാണുന്നുണ്ട്. ഒരു കൂട്ടർ പറയുന്നത് ഇപ്രകാരമാണ്. കമ്മ്യൂണിസം നിരീശ്വരത്വമാണെന്നും അവർ നിരീശ്വരവാദികളാണെന്നും പറയുന്നത് ശരിയായിരിക്കാം. പക്ഷേ അത് റഷ്യയിലും ചൈനയിലുമുള്ള കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റുകളുമാണ്. ഇന്ത്യൻ കമ്മ്യൂണിസ...

പൂക്കോയതങ്ങൾക്കൊത്ത പിൻഗാമി

ഹൈദരാബാദ് ആക്ഷന്റെ പേരിൽ പാണക്കാട് സയ്യിദ് പി.എം.എസ്.എ പൂക്കോയതങ്ങളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോൾ കൈകുഞ്ഞായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. ജയിൽമോചിതനായി പൂക്കോയതങ്ങൾ തിരിച്ചുവന്ന് അധികംവൈകാതെ പ്രിയതമ ഈ ലോകത്തോട് വിടപറഞ്ഞു. അന്ന് ഹൈദരലി തങ്ങൾക്ക് രണ്ടു വയസ്സുമാത്രം പ്രായം. അതുകൊണ്ട് തന്നെ വല്ലാത്തൊരു സ്നേഹവാത്സല്യമായിരുന്നു  പൂക്കോയതങ്ങൾക്ക് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളോട്. സദാസമയവും പിതാവിന്റെ കൂടെത്തന്നെയായിരുന്നു.  മൂത്ത മക്കളായ മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും മുതിർന്ന കുട്ടികളും പഠനാർത്ഥം പാണക്കാടിന് പുറത്തുമായതിനാൽ ഹൈദരലി തങ്ങളായിരുന്നു പിതാവിന്റെ കൂടെ ഉണ്ടായിരുന്നത്. പൂക്കോയതങ്ങൾ സ്നേഹത്തോടെ ആറ്റപ്പൂ... എന്നാണ് വിളിച്ചിരുന്നത്. കുഞ്ഞിളം പ്രായത്തിൽ മാതൃപരിലാളന ലഭിക്കാൻ ഭാഗ്യമില്ലാതെ പോയ ആറ്റപ്പൂ എപ്പോഴും തന്റെ കൂടെ ഉണ്ടാവണമെന്ന് പൂക്കോയതങ്ങൾക്ക് വലിയ നിർബന്ധമായിരുന്നു. ആറ്റപ്പൂന് തിരിച്ചും അങ്ങനെ തന്നെ. ഉമ്മയും ഉപ്പയുമെല്ലാം പൂക്കോയതങ്ങളായിരുന്നു. ഒരേസമയം മുസ്‌ലിംലീഗിന്റെയും സുന്നി യുവജന സംഘത്തിന്റെയും സംസ്ഥാന പ്രസിഡണ്ട് പദവി ഒന്നിച്ച് വഹിച്ചു പൂക്കോയത...

മധു നുകർന്ന മനോഹര സായാഹ്നം

Image
 കിഴക്കനേറനാടിന്റെ കിഴക്കേമൂലയായ കരുവാരക്കുണ്ടിലെ പ്രകൃതിരമണീയവും തികച്ചും ഗ്രാമീണ പശ്ചാത്തലവുമുള്ള മലയോര പ്രദേശമാണ് കൽക്കുണ്ട്. പ്രകൃതി ചൂഷണം അധികമൊന്നും എത്തിയിട്ടില്ലാത്ത നിശബ്ദ താഴ്‌വര. യാതൊരു കൃത്രിമത്വവും നടത്താത്ത കലർപ്പില്ലാത്ത, ശുദ്ധമായ തേൻ വാങ്ങലാണ് ഞങ്ങളുടെ (Abdul Latheef Areekkan, Sathar Kuttoor, Ashrafpavil Kakkadampuram) യാത്രോദ്ദേശം. ലത്തീഫാക്ക മുമ്പും ഇവിടെ വന്ന് തേൻ വാങ്ങിയിട്ടുണ്ട്. ഓർഡറിനനുസരിച്ച് ആദിവാസികളിൽ നിന്ന് തേൻ ശേഖരിച്ച് വയ്ക്കുകയാണ് ഇവർ ചെയ്യുന്നത്.  കൽക്കുണ്ടിന് തൊട്ടടുത്താണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. കാട്ടരുവികൾ കൊണ്ട് സമൃദ്ധമായ ഇവിടെ നിന്നാണത്രെ ഒലിപ്പുഴയുടെ ഉത്ഭവം. അധികൃതരുടെ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഗുരുതരമായ അപകടത്തിൽ പെടാൻ ഏറെ സാധ്യതയുള്ള പ്രദേശമാണിത്. നിങ്ങളുടെ സംതൃപ്തിയും ആസ്വാദനവും മറ്റുള്ളവരുടെ ദുഃഖമാവാതിരിക്കട്ടെ, ഒട്ടേറെ ജീവൻ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. അടുത്തത് നിങ്ങളുടെ പേരാവാതിരിക്കട്ടെ എന്നെഴുതിയ ബോർഡ് മതി ഇവിടത്തെ അപകടസാധ്യത ബോധ്യപ്പെടുത്താൻ.  കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ കഴിയുന്ന വലിയ കരിങ്കല്ല് പാകിയ ദുർഘ...