Posts

Showing posts from February, 2018

അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത്

Image
എന്റെ ദേശം    ഓരോ ദേശങ്ങൾക്കും വ്യത്യസ്തമായ ഒരു പാട് കഥകൾ പറയാനുണ്ടാവും. ചരിത്ര വഴികളും ഉന്നത വ്യക്തിത്വങ്ങളും ചരിത്ര സംഭവങ്ങളും അതിൽ ഉൾപ്പെടുന്നു. അതിൽ നിന്നൊക്കെ വേറിട്ടു നിൽക്കുകയാണ് അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് എന്ന  എ ആർ നഗറിന്റെ ചരിത്രം. സ്വാതന്ത്ര സമരത്തിന്റെ സുവർണ്ണ താളുകളിൽ എന്നുമോർക്കപ്പെടുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ഓർമ്മകൾ കാത്തു സൂക്ഷിക്കുകയും അതേ നാമധേയത്തിൽ അറിയപ്പെടുകയും ചെയ്യുന്ന നാട്. ഒരു വ്യക്തിയുടെ പേരിൽ നാമകരണം ചെയ്ത കേരളത്തിലെ ഏക പഞ്ചായത്ത് എന്ന അപൂർവ്വ റെക്കോർഡും അബ്ദുറഹ്മാൻ നഗറിന് തന്നെ. മലബാറിലെ മുസ്‌ലിം സമൂഹത്തിന് ആത്മീയ നേതൃത്വം നൽകുകയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ മുൻപന്തിയിൽ നിറഞ്ഞു നിൽക്കുകയും ചെയ്ത മമ്പുറം സയ്യിദ് അലവി തങ്ങളുടെ വീടും മഖാമും സ്ഥിതി ചെയ്യുന്നതും എ ആർ നഗറിലാണ്.  മഹാ ശിലായുഗത്തിന്റെ സ്മരണകളുയർത്തുന്ന കുടക്കല്ലുകൾ ഇന്നും ഇവിടെയുണ്ട്. പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ  ജന്മം കൊണ്ട് അനുഗ്രഹീതമായ പുതിയത്ത് പുറായയും മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ...

അനുസ്മരണം: ബാവുട്ടി തങ്ങൾ

ഫൈസൽ മാലിക്ക് വി.എൻ എ.ആർ നഗർ         നാട്ടിൽ മുഴുവൻ പട്ടിണിയും ദാരിദ്രവും നടമാടിയിരുന്ന കാലത്ത് ബാവുട്ടി തങ്ങളുടെ വീട് അയൽപക്കത്തെ സമ പ്രായക്കാരായ കുട്ടികൾക്ക് വലിയൊരു ആശ്വാസമായിരുന്നു. മൃഷ്ടാന്ന ഭോജനം ഒന്നുമല്ലെങ്കിലും വിശപ്പടക്കാനുള്ള വക അന്നവിടെയുണ്ടാകും. വലിയ ഭക്ഷണ തളികക്ക് ചുറ്റുമിരുന്ന് കഴിക്കുന്ന കൂട്ടത്തിൽ ബാവുട്ടി തങ്ങളുമുണ്ടാകുമത്രെ. അക്കാലത്തെ യുവാക്കളുടെ ശരാശരി ചിന്തകൾക്കപ്പുറമായിരുന്നു തങ്ങളുടെ ചിന്ത. ആധുനിക ഉപകരണങ്ങളുടെ ഫിറ്റിങും അഴിച്ചുപണികളുമൊക്കെയാണ് ഹോബി.ചെറുപ്പത്തിൽ തന്നെ ഡ്രൈവിങ് അഭ്യസിച്ചു. ഈ അടുത്തൊരു ദിവസം ഞാനെന്റെ പിതാവിനോടൊപ്പം ഫറോക്ക് പേട്ടയിൽ താമസിക്കുന്ന  ഡോ:ഹംസ നഹയെ സന്ദർശിക്കുകയുണ്ടായി. എ.ആർ നഗറിലെ കക്കാടം പുറത്ത് നിന്നാണെന്ന് പറഞ്ഞപ്പോൾ പണ്ട് കുന്നുംപുറം ഗവ: ആശുപത്രിയിൽ ജോലി ചെയ്ത കാലവും ബാവുട്ടി തങ്ങൾ ഹംസ നഹയെ ഡ്രൈവിങ് പഠിപ്പിച്ചതുമൊക്കെ അനുസ്മരിക്കുകയുണ്ടായി. കക്കാടം പുറത്തെ ആദ്യകാല ഗൾഫുകാരിൽ തങ്ങളുമുണ്ടാകും. എന്റെ ഓർമയിൽ എ.ആർ നഗറിലെ കൈതകത്ത് ഏന്തീൻ കുട്ടി ഹാജിയുടെ വീട്ടിൽ ടെലിവിഷൻ വന്നതിന് ശേഷം പിന്നെ തങ്ങളോടെയായിരിക്കും വ...

മരണത്തെ മുഖാമുഖം കണ്ട ഒരു ഊരുചുറ്റൽ

ഫൈസൽ മാലിക്ക് അബ്ദുറഹ്മാൻ നഗർ           ജീവിതത്തിലെ ഏറ്റവും നിറമുള്ള ഓർമകളാണ് എനിക്ക് ഓരോ യാത്രകളും.അതിൽ തന്നെ വയനാടൻ യാത്രകൾ വേറിട്ട് നിൽക്കുന്നു. അതിൽ നിന്നുള്ള ഒരു അദ്ധ്യായമാണ് ഇവിടെ കുറിക്കുന്നത്. പല യാത്രകളെയും പോലെ ഈ യാത്രയും ഓർക്കാപ്പുറത്ത് ഒരു രാത്രി കൊണ്ട് ഉരുത്തിരിഞ്ഞതായിരുന്നു. അൻസാറും മൂസയും ഇല്യാസും കൂടെ ഈയുള്ളവനും കൂടി ഒരു വയനാട് യാത്ര പ്ലാൻ ചെയ്യുന്നു രാവിലെ തന്നെ പോകാൻ തീരുമാനിക്കുന്നു. ഞങ്ങളെ കൂടാതെ മറ്റ് രണ്ട് പേരും പിന്നെ എന്റെ രണ്ടു മക്കളുമായി അൻസാറിന്റെ ഇന്നോവയിലായിരുന്നുയാത്ര. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. പുലർച്ചെ നാലുമണിക്കു തന്നെ പുറപ്പെട്ടു. കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് സുബ്ഹി നിസ്കരിച്ച് താമരശ്ശേരിയും കഴിഞ്ഞ് അടിവാരത്തെത്തിയപ്പോൾ എല്ലാവർക്കും ഒരു പൂതി. പേരുകേട്ട തുഷാരഗിരി വെള്ളച്ചാട്ടം കാണണമെന്ന്. മിമിക്രിയിൽ പറയുന്നത് പോലെ നേരം പരപരാ വെളുക്കുന്നതേയുള്ളു. ഗെയ്റ്റ് തുറന്നിട്ടില്ല എന്നാലും പുറം കാഴ്ചകൾ അതീവ ഹൃദ്യമായിരുന്നു.  എട്ടു മണിക്ക് ഗെയിറ്റ് തുറന്നു ടിക്കറ്റ് എടുത്ത് കാടിനുള്ളിലേക്ക് പ്രവേശിച്ചു.ചെറിയ റോഡ...

വാഗമൺ

Image

വാഗമൺ പഠനയാത്ര

ഫൈസൽ മാലിക് എ.ആർ.നഗർ. സാധാരണ നിലക്കുള്ള യാത്രകളെ പോലും വിനോദമായി കാണുന്നവരാണ് നമ്മളേറെ പേരും.എന്നാൽ അതൊരു വിനോദ യാത്രയാണെങ്കിലൊ? അതുതന്നെ ഒരേ ആദർശം നെഞ്ചേറ്റി നടക്കുന്നവരുടെ വിനോദവും പഠനവും തേടിയുള്ള യാത്രയാണെങ്കിലോ? അത് അനുഭവിച്ച് തന്നെ അറിയേണ്ടതാണ്.അത്തരമൊരു ചെറുസംഘത്തിന്റെ യാത്രയായിരുന്നു കക്കാടംപുറം *msf* സംഘടിപ്പിച്ച വാഗമൺ പഠനയാത്ര. ശനിയാഴ്ച രാത്രി 11:30ന് പുറപ്പെട്ട് നേരത്തേ തീരുമാനിച്ച പ്രകാരം മുസ്‌ലിംലീഗ് ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന തൊടുപുഴയിൽ ഞങ്ങളെത്തിയത് പുലർച്ചെ നാലുമണിയോടടുത്ത്. തൊട്ടടുത്തുള്ള പള്ളിയിൽ നിന്നു പ്രാഥമിക കാര്യങ്ങളൊക്കെ നിർവഹിച്ച് വുളു ചെയ്ത് സുബ്ഹി ജമാഅത്തും പ്രതീക്ഷിച്ച് ഇരുന്നു. ഇതിനിടെ ഞങ്ങൾ കാത്തിരുന്ന തൊടുപുഴ മണ്ഡലം msf പ്രസിഡന്റും സ്വീകരണ പരിപാടി ആസൂത്രണം ചെയ്തയാളുമായ ആശിഖ് അബ്ദുൽ കരീം അവിടെയെത്തി.നമസ്കാര ശേഷം ജില്ലാ കമ്മിറ്റി ഓഫിസിന്റെ (ലീഗ്ഹൗസ്) മൂന്നാം നിലയിലെ വിശാലമായ ഓഡിറ്റോറിയത്തിൽ ഒരുക്കിയ സ്വീകരണത്തിലേക്കും പഠന ക്ലാസ്സിലേക്കുമാണ് ഞങ്ങൾ പോയത്.മുസ്‌ലിംലീഗ് ഇടുക്കി ജില്ലാ ജന:സെക്രട്ടറിയും മുൻ തൊടുപുഴ നഗരസഭാ ചെയർമാനുമായ എ...

മാമ്പഴക്കാല ഓർമ്മകൾ

ഫൈസൽ മാലിക്ക് എ.ആർ നഗർ. കൊളപ്പുറം - കൊണ്ടോട്ടി സ്റ്റേറ്റ് ഹൈവേയുടെ അരികുപറ്റി ഒരു ഏക്കറയോളം വിശാലമായി കിടക്കുന്ന പറമ്പിൽ ചെറിയ രണ്ടു വീടുകൾ. പൊന്തക്കാടുകൾക്കിടയിൽ അങ്ങിങ്ങായി പൊന്തി നിൽക്കുന്ന ഏതാനും പാറക്കൂട്ടങ്ങൾ. അതിരിന്റെ മൂലയിൽ രണ്ട് വലിയ മുളങ്കൂട്ടങ്ങൾ. ബാക്കിയായ ചരിത്ര ശേഷിപ്പു പോലെ ഒരു നാലുമൂല കിണർ.  ബാക്കിയുള്ള ഭൂമിയിൽ പൂള ചേമ്പ് മഞ്ഞൾ തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നു. തെങ്ങും പ്ലാവും മാവും വേണ്ടുവോളം.കോമാങ്ങയും നാടൻ മാങ്ങയും പുളിച്ചിയും തുടങ്ങി എത്രയെത്ര പേരുകളിലാണ് അവ വളർന്ന് തണലേകി നിന്നിരുന്നത്. അതിർവരമ്പുകളൊ വേലിക്കെട്ടുകളൊ തടസ്സം നിൽക്കാത്ത നടവഴികൾ. ഇതായിരുന്നു എന്റെ കുട്ടിക്കാലത്തെ വീട്ടുപരിസരത്തിന്റെ ഏകദേശ ഓർമ്മച്ചിത്രം. ഉറവു വറ്റാത്ത മധുരോർമകളാണ് ഓരോ മാമ്പഴക്കാലവും നമുക്ക് സമ്മാനിക്കുക ഫെബ്രുവരി മാസത്തോടെ പൂത്തുലഞ്ഞു തുടങ്ങുന്ന മാവുകൾ കൊല്ലപ്പരീക്ഷ കഴിഞ്ഞ് സ്കൂൾ പൂട്ടുന്നതോടെ നിറയെ മാങ്ങയുമായി തന്നെ തേടിയെത്തുന്ന കുട്ടികളെ കാത്തിരിപ്പുണ്ടാകും. പിന്നെ ഓരോ പുലരിയും തുടങ്ങുന്നത് മാവിൻ ചുവട്ടിലായിരിക്കും അന്തിമയങ്ങിയിട്ടെ അവിടെ നിന്ന് മടങ്ങൂ. മാവിൻ ചുവട് കേന്ദ്രീ...

K.M.C.C

Image

K.M.C.C

Image

കെ.എം.സി.സി

Image

കെ.എം.സി.സി

Image

കെ.എം.സി.സി

Image

കെ.എം.സി.സി

Image

കെ.എം.സി.സി

Image

വാട്സ് ആപ്പ്

Image

ജീവിക്കാൻ മറന്നവൻ

 ഭാഗം -1 ഫൈസൽ മാലിക്ക്  എ.ആർ.നഗർ           ഞാൻ നൗഷാദ് മാതാ പിതാക്കളുടെ മൂത്ത സന്താനം ഏക ആൺതരി.എനിക്ക് താഴെ അഞ്ച് അനിയത്തിമാർ. ദാരിദ്രത്തിന്റെ പടുകുഴിയിൽ ജനനം. പേരിനൊരു ഓല മേഞ്ഞ ചോർന്നൊലിക്കുന്ന കുടിൽ. മഴക്കാലം ഭീതിപ്പെടുത്തുന്ന ഒത്തിരി ഓർമ്മകളാണ് തികട്ടിവരുന്നത്. ദിവസങ്ങളോളം നീണ്ടു നിൽക്കുമായിരുന്ന ആ മഴക്കാല വറുതിയിൽ പിതാവിന് കൂലിപ്പണിക്ക് പോകാനാവാതെ മിക്കവാറും ദിവസം പട്ടിണിതന്നെ.പട്ടിണി എന്ന് പറഞ്ഞാൽ പലപ്പോഴും മുഴു പട്ടിണി. പുസ്തകങ്ങളും വസ്ത്രങ്ങളും മഴ കൊള്ളാതെ വെയ്ക്കാൻ സ്ഥലമില്ലാത്തതിനാൽ ദിവസങ്ങളോളം മുടങ്ങുന്ന സ്കൂൾ ജീവിതം. ദാരിദ്രത്തിൽ നിന്നു കരകയറണമെങ്കിൽ കടൽ കടക്കുക തന്നെ ഒടുവിൽ അത് തന്നെ സംഭവിച്ചു.ഗൾഫെന്ന സ്വപ്നം അമ്മാവൻമാരുടെ രൂപത്തിൽ പിതാവിനെ തേടിയെത്തി. അറബി വീട്ടിലെ ജോലി എന്റെ പിതാവിന് താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു, കൂടാതെ കൂട്ടുകാരുടെ പ്രലോഭനവുമായപ്പോൾ അവിടെ നിന്നും ചാടി ജോലിക്കായുള്ള അലച്ചിൽ (ചെയ്ത് കൊണ്ടിരിക്കുന്ന ജോലിയിൽ നിന്ന് അക്കരപ്പച്ച പറഞ്ഞ് ഇറക്കി കൊണ്ട് വരാൻ അന്നും ഇന്നും പലരുമുണ്ടാകും) വല്ലപ്പോഴും തരപ്പെടുന്ന പു...

SKSSF

Image

ജീവിക്കാൻ മറന്നവൻ

അവസാന ഭാഗം ഫൈസൽ മാലിക്ക് എ.ആർ.നഗർ ആ തീരുമാനവുമായി മുന്നോട്ട് പോകുക തന്നെ അതല്ലാതെ നിവൃത്തിയില്ല വിസിറ്റിങ് വിസയുടെ കാലാവധി തീരാൻ രണ്ട് നാൾ മാത്രം. സ്ഥിരമായ ഒരു ജോലിയില്ലാതെ തുടരാൻ സാധ്യമല്ല സ്വപ്നങ്ങളും ലക്ഷ്യങ്ങളും ബാക്കിയാക്കി ഒരു തിരിച്ച് പോക്ക് ഒരിക്കലും പ്രതീക്ഷിച്ചതല്ല. വീട്ടിലൊന്നും അറിയിച്ചില്ല ചെന്ന് കയറുമ്പോൾ മാത്രം അവരറിഞ്ഞാൽ മതി. കരിപ്പൂരിലേക്ക് ടിക്കെറ്റെടുത്തു അത്യാവശ്യം സാധനങ്ങളും വാങ്ങി എയർപോർട്ടിലേക്ക്... നാല് മാസത്തെ പ്രവാസം  നിരാശയോടെ അവസാനിക്കാൻ പോകുകയാണ്. അപ്രതീക്ഷിതമായ ഈ തിരിച്ച് വരവ് ഉൾകൊള്ളാൻ വീട്ടുകാർക്ക് മണിക്കൂറുകൾ തന്നെ വേണ്ടി വന്നു. എല്ലാം വിശദമായി തന്നെ വിസ്തരിച്ചു. വെറുതെയിരിക്കാൻ സമയമില്ല രണ്ട് ദിവസത്തെ വിശ്രമത്തിനു ശേഷം ജോലിക്കിറങ്ങി ഒരു മിനി ബസിൽ കണ്ടക്ടറായി ഒരു മാസത്തോളം. പിന്നെ തൊട്ടടുത്ത നാട്ടിൽ ഒരു ക്ലിനിക്കിൽ മെഡിക്കൽ ഷോപ്പിൽ ജോലിക്ക് കയറി. അധികവും രാത്രിയായിരുന്നു ഡ്യൂട്ടി. രാത്രിയാകുമ്പോൾ പലപ്പോഴും തിരക്ക് വളരെ കുറവായിരിക്കും നേരഭിമുഖമായിരുന്നു ക്യാഷ് കൗണ്ടർ. സ്വാഭാവികമായും അവിടെ പോയി ഇരുന്ന് കൗണ്ടറിലെ സ്റ്റാഫുമായി സംസാരിച്ചിരിക്കും...