Posts

Showing posts from June, 2021

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)

Image
  ഫൈസൽ മാലിക് വി.എൻ - എ.ആർ.നഗർ Wtsap : +919061458360  1. 1906-ൽ സർവ്വേന്ത്യാ മുസ്‌ലിംലീഗ് രൂപീകരിച്ചപ്പോഴും സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ആയപ്പോഴും 'മുസ്‌ലിംലീഗ്' എന്ന പേരിൽ മാറ്റമുണ്ടായില്ല. രൂപീകരണയോഗത്തിൽ ഈ പേര് നിർദേശിച്ചത് ആരായിരുന്നു?     Ans  : സർ മിയാൻ മുഹമ്മദ് ഷാഫി (പഞ്ചാബ്) 2. ഒരിക്കൽ കേരളം സന്ദർശിക്കാനെത്തിയ ഗാന്ധിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് പ്രഗത്ഭ പരിഭാഷകൻ കൂടിയായ കെ.എം സീതി സാഹിബായിരുന്നു. പ്രസംഗത്തിനിടെ ഗാന്ധിജി പറഞ്ഞ "Water, water, every where, Nor any drop to drink" എന്ന വാചകത്തിന് സീതി സാഹിബിന്റെ പരിഭാഷ എന്തായിരുന്നു? Ans : വെള്ളം വെള്ളം സർവത്ര തുള്ളി കുടിപ്പാനില്ലത്രെ 3. രണ്ടാം ലോകമഹായുദ്ധ കാലത്തെ വറുതിയിൽനിന്ന് പാവങ്ങളെ രക്ഷിക്കാൻ കോഴിക്കോട് സ്വന്തമായി ന്യായവില ഷോപ്പ് ആരംഭിച്ചത് ആരാണ്? Ans :  സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ 4. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങൾ കേരള സർക്കാരിന്റെ രണ്ട് ഔദ്യോഗിക പദവികൾ വഹിച്ചിട്ടുണ്ട്. അവ ഏതെല്ലാം?  Ans :  മലപ്പുറം സ്പിന്നിങ് മിൽ ചെയർമാൻ,  കേരള വഖഫ് ബ...

തിരുത്തപ്പെടാത്ത തെരഞ്ഞെടുപ്പ് റെക്കാേർഡ്

Image
   മലയാളംന്യൂസ് ലേഖനം കേരളം,തമിഴ്നാട് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആകെ മുപ്പത് സീറ്റിലാണ് മുസ്‌ലിംലീഗ് ജനവിധി തേടുന്നത്. കേരളത്തിൽ നിന്ന് ഇരുപത്തിഏഴും തമിഴ്നാട്ടിൽ നിന്ന് മൂന്നും. എന്നാൽ വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു തെരഞ്ഞെടുപ്പിൽ ഇതുപോലെ മുപ്പത് സീറ്റിൽ മത്സരിക്കുകയും മുഴുവൻ സീറ്റിലും വിജയിക്കുകയും ചെയ്ത ഒരു ചരിത്രം കൂടി മുസ്‌ലിംലീഗിന് പറയാനുണ്ട്. 1946-ലെ മദ്രാസ് പ്രവിശ്യാ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഇതുവരെ ഭേദിക്കാൻ കഴിയാത്ത ആ റിക്കാർഡ് നിലനിൽക്കുന്നത്. ചില രേഖകളിൽ അത് 29 സീറ്റ് എന്നും 28 സീറ്റ് എന്നും ഉണ്ട്. എന്നാലും മത്സരിച്ച മുഴുവൻ സീറ്റിലും വിജയിച്ചു എന്നത് അഭിപ്രായ വ്യത്യാസമില്ലാത്ത കാര്യമാണ്. 1935ലാണ് ഇന്ത്യാഗവൺമെന്റ് ആക്റ്റ് നിലവിൽ വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 1937-ൽ പ്രവിശ്യാ അസംബ്ലികളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. മദ്രാസ് പ്രവിശ്യയിൽ വിജയിച്ചത് കോൺഗ്രസായിരുന്നു. 1939ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് രാജിവച്ചതിനു ശേഷം 1946 വരെ ഗവർണർ ഭരണത്തിന് കീഴിലായിരുന്നു മദ്രാസ്.  മദ്രാസ് പ്രസിഡൻസിയിലേക്കു നടന്ന രണ്ടാമത്തെ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു 1946ലേത...

സൗദിയാത്രയിലെ നേപ്പാൾ കാഴ്ചകൾ

Image
നേപ്പാളിലെ ജുമുഅ നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡു ജില്ലയിൽ പത്തിലധികം ജുമാമസ്ജിദുകൾ സ്ഥിതി ചെയ്യുന്നുണ്ട്. ജുമുഅ ഇല്ലാത്ത വേറെയും പള്ളികളുണ്ട്. മുസ്വല്ല എന്നാണിതിന് പറയുന്നത്. കാശ്മീർ ജുമാമസ്ജിദ്, നേപ്പാളി ജുമാമസ്ജിദ്, അബൂബക്കർ സിദ്ദീഖ് മസ്ജിദ് എന്നിവടങ്ങളിലാണ് മലയാളികൾ അധികവും ജുമുഅക്ക് പങ്കെടുക്കുന്നത്. കാശ്മീർ മസ്ജിദും നേപ്പാളി മസ്ജിദും നാല് നിലകളിലാണ് തല ഉയർത്തി നിൽക്കുന്നത്. അഭൂതപൂർവ്വമായ ജനാവലിയായിരുന്നു കഴിഞ്ഞ ജുമുഅക്ക് ഇരുപള്ളികളിലുമായി എത്തിയത്. നേപ്പാളി ജുമാമസ്ജിദ് വളണ്ടിയർ എന്ന പ്രത്യേക ജഴ്സി അണിഞ്ഞ വളണ്ടിയേഴ്സാണ് അവിടെ വിശ്വാസികളുടെ തിരക്ക് നിയന്ത്രിക്കാനുണ്ടായിരുന്നത്. വിസ്മയപ്പെടുത്തുന്ന കാഴ്ചയായിരുന്നു അത്. പള്ളികളിൽ ഉൾകൊള്ളാതെ വിശാലമായ പള്ളി മുറ്റവും വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. സെൻട്രലൈസ്ഡ് എ.സി കൂടിയാണ് നേപ്പാളിമസ്ജിദ്. കാഠ്മണ്ഡുവിൽ നിന്ന് 225 കിലോമീറ്റർ ദൂരെയുള്ള ധനുസ ജില്ലയിലെ ജനക്പൂർ ധാം സ്വദേശിയാണ് നേപ്പാളി മസ്ജിദിലെ ഇമാം. ഉത്തർപ്രദേശിലെ പ്രശസ്ത മത കലാലയമായ ദാറുൽ ഉലും ദയുബന്തിൽ നിന്നാണ് ഇദ്ദേഹം ബിരുദം നേടിയത്. പള്ളിയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നുണ്ടെങ്...

സൗദിയാത്രയിലെ നേപ്പാൾ കാഴ്ചകൾ

Image
  നേപ്പാളിലെ ആദ്യനോമ്പ് റൂമിൽ നിന്ന് അസർ നമസ്കാരം കഴിഞ്ഞ് ഹോട്ടലിന്റെ ലോബിൽ ഇരിക്കുമ്പോഴാണ് നാളെ നോമ്പാണല്ലോ എന്നോർത്തത്. 20 മിനിറ്റ് നടന്നെത്തുന്ന ദൂരത്തിൽ കാശ്മീരി ജുമാമസ്ജിദും തൊട്ടടുത്ത് നേപ്പാളി ജുമാമസ്ജിദും ഉണ്ടെങ്കിലും ഹോട്ടലിന്റെ അടുത്ത് മസ്ജിദുണ്ടോ എന്നറിയാൻ ഗൂഗിളിൽ കയറി masjid near me എന്ന് serch ചെയ്ത് നോക്കിയതാണ്. അതാ വരുന്നു തമൽ മസ്ജിദ് 13 മിനിറ്റ്. ഒന്നുരണ്ട് പേർക്ക് Voice call ചെയ്തു. ആരും Onlineൽ ഇല്ല. ഉറക്കമായിരിക്കും. പിന്നെ ഒന്നും ആലോചിച്ചില്ല. google കാണിച്ച വഴിയിലൂടെ നടന്ന് ലൊക്കേഷനിലെത്തി പക്ഷെ പള്ളി മാത്രം കണ്ടില്ല. ഒരു ചെറിയ ഗല്ലി. നമ്മുടെ നാട്ടിലെ തനി നാടൻ ഇറച്ചിക്കടയെ ഓർമിപ്പിക്കുന്ന ഒരു ഇറച്ചിക്കട. കള്ളിത്തുണിയും നീളൻ കുപ്പായവും അതിന് പുറത്തൊരു ജാക്കറ്റും തലയിലൊരു തൊപ്പിയും ധരിച്ച് നീണ്ടു നിരച്ച താടിയും അസ്സൽ ഒരു ഇറച്ചിക്കാരന്റെ എല്ലാ ലുക്കുമുള്ള ഒരു ചാച്ച. സലാം ചൊല്ലി ആഗമന ഉദ്ദേശം അറിയിച്ചു. മുന്നിൽ കാണുന്ന ബിൽഡിങ്ങിലേക്ക് വിരൽ ചൂണ്ടിയപ്പോൾ അത്ഭുതപ്പെട്ടു. പള്ളിയാണെന്ന് തിരിച്ചറിയാനുള്ള ഒരു അടയാളവും അവിടെയില്ല. നേരത്തെ കണ്ട കാശ്മീരി മസ്ജിദും നേപ്പാളി മസ്...

സുകുമാർ കക്കാട് ഓർമ

Image
  ആദരാഞ്ജലികൾ 🌹 സ്വര്‍ഗത്തില്‍ നിന്നും ഹൃദയത്തിലേക്കൊരു സ്വര്‍ണ നൂല്‍പ്പാലം പണിത പ്രവാചകാ.... ജീവന്റെ ഭിന്നമാം നാദ വൈചിത്രങ്ങളേകമാംസത്തില്‍ ബന്ധിച്ച ധാര്‍മ്മികാ.... തമ്മിലിടഞ്ഞും അഹങ്കരിച്ചും കരള്‍കൊത്തിപ്പറിച്ചും ചവച്ചും പുളച്ചാർത്ത ഗോത്രക്കുറുമ്പിനെ കാട്ടുക്രൗര്യങ്ങളെ ശാന്തി സങ്കീർത്തനമാക്കിയ നായകാ..... അങ്ങയെ ചൂഴു മൊരായിരമോർമകൾ ആത്മഹർഷം വിതച്ചെത്തുമീവേളയിൽ ബന്ധുര ചിന്തകൾ ജീവന്റെ ജീവനിൽ കുന്തിരിക്കം പുകച്ചെത്തുമീ മാത്രയിൽ.... കൈകോർത്തു മേവുന്ന മണ്ണുമാകാശവും, കൈമാറി നില്പ്പു സ്തുതിയുമാശംസയും താവക പുണ്യസ്മരണകളങ്ങളിൽ തൂവെട്ടെ ശാന്തിതൻ തേനും വെളിച്ചവും..... മലയാള കാവ്യലോകത്ത് പ്രവാചക പ്രകീർത്തനങ്ങളുടെ ഓളപ്പരപ്പുകൾ തീർത്ത സുകുമാർ കക്കാട് ഇനി ഓർമ്മ. Faisal Malik AR Nagar

സൗദി യാത്രയിലെ നേപ്പാൾ അനുഭവങ്ങൾ

Image
നേപ്പാളി അടുക്കളയിലെ മലയാളി പരാക്രമം സൗദിയിലേക്കുള്ള മലയാളികൾ താമസിക്കുന്ന മുന്തിയ ഹോട്ടലുകളിൽ ഒന്നാണ് Dom Himalaya. ദിനേനയെന്നോണം വന്നുകൊണ്ടിരിക്കുന്ന ഇന്ത്യക്കാരെ കൊണ്ട് കോവിഡ് മൂലം പ്രതിസന്ധിയിലായ ഹോട്ടൽ,ടൂറിസം മേഖലയ്ക്ക് പുത്തനുണർവുണ്ടായി എന്നത് ഒരു പരമാർത്ഥമാണ്. കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റിയിലെ തമൽ, ചെത്രപതി, ജമൽ, ഖുശിബുൻ, പങ്കജോൽ മാർഗ് തുടങ്ങിയ ഇടങ്ങളിലൊക്കെ ഇന്ത്യക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.  മസാജ് ബായ്,മസ്തി ബായ്, ഡാൻസ്ബാർ ബായ്. റൂമിലിരുന്ന് ബോറടിക്കുമ്പോൾ ഒന്ന് നടക്കാനിറങ്ങിയവരെ ക്ഷണിച്ചുകൊണ്ട് പെട്ടിക്കടയേക്കാൾ കൂടുതലുള്ള ഡാൻസ് ബാറുകളുടെ മുമ്പിൽ ഏജന്റുമാർ നിൽക്കുന്നുണ്ടാകും. അവർക്കറിയില്ലല്ലോ കാശിന്റെ കെട്ടുമായി അടിച്ച് പൊളിക്കാൻ വന്ന ടൂറിസ്റ്റുകളല്ല നെഞ്ചിനുള്ളിൽ കനല് കോരിയിട്ട് നടക്കുന്ന പാവം പ്രവാസികളാണ് ഇതെന്ന്. അല്ല, അറിയാതിരിക്കാനും വഴിയില്ല. ഇന്നലെ ഞങ്ങൾ ഇഫ്താറിന് പള്ളിയിൽ പോയപ്പോൾ കൂടെ നോമ്പ് തുറക്കാൻ പ്ലസ് ടുവിന് പഠിക്കുന്ന രണ്ട് നേപ്പാളി കുട്ടികളുമുണ്ടായിരുന്നു. ഇന്ത്യക്കാരാണെന്ന് പറഞ്ഞപ്പോൾ ചോദിക്കാണ് നേപ്പാൾ വഴി സൗദിയിലേക്ക് പോകാൻ വന്നതാണോ എന്ന്. ...
Image
 Nepal

നേപ്പാൾ കാഴ്ചകൾ

Image
  ചന്ദ്രിക വാരാന്തപ്പതിപ്പിൽ എഴുതിയ ലേഖനം കോവിഡ്-19 വ്യാപനം രൂക്ഷമായതിനെ തുടർന്ന് സൗദി അറേബ്യയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും അടച്ചതിനാൽ ആയിരക്കണക്കിന് പ്രവാസികളാണ് നാട്ടിൽ കുടുങ്ങിയത്. കോവിഡിന്റെ രൂക്ഷതക്ക് അല്പം ശമനമായതോടെ യു.എ.ഇ അടക്കമുള്ള ഏതാനും രാജ്യങ്ങളിൽ നിന്നുള്ള വ്യോമ ഗതാഗതം പുനരാരംഭിക്കുകയും ഒട്ടനവധി മലയാളികൾ ദുബായ് വഴി പതിനഞ്ച് ദിവസത്തെ കോറന്റെെന് ശേഷം സൗദിയിലേക്ക് വന്നുകൊണ്ടിരിക്കുകയും ചെയ്ത ഘട്ടത്തിലാണ് കോവിഡിന്റെ രണ്ടാം വരവ് ആശങ്ക പരത്തുകയും യു.എ.ഇ വഴിയുള്ള എല്ലാ ഗതാഗതങ്ങളും സൗദി വീണ്ടും നിരോധിച്ചതും. തിരിച്ചുപോക്കിന്റെ വഴിയടഞ്ഞ മലയാളികളടക്കമുള്ള ഇന്ത്യക്കാർ സൗദി ഗതാഗതം നിരോധിച്ചിട്ടില്ലാത്ത മറ്റ് രാജ്യങ്ങൾ വഴി ജോലി സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണിപ്പോൾ. പ്രസ്തുത രാജ്യത്ത് പതിനഞ്ച് ദിവസം കോറന്റെെനിൽ കഴിഞ്ഞ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോടെയാണ് സൗദിയിലേക്ക് പ്രവേശിക്കുന്നത്. സാധാരണ സമയത്ത് വരുന്നതിനേക്കാളും നാലും അഞ്ചും ഇരട്ടി സംഖ്യ ചിലവഴിച്ചാണ് ഈ യാത്ര. പ്രധാനമായും ഒമാൻ, മാലിദ്വീപ്,നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ കൂടിയാണ് ഇന്ത്യക്കാർ സൗദിയിൽ എത്തുന്നത്. ഇതിൽ ഏ...
Image
 Green Foundation
Image
 മലയാളം ന്യൂസ്

മൂന്നാമത്തെ ഭരണത്തുടർച്ച

1957-ലെ ഒന്നാം കേരള നിയമസഭ മുതൽ നിരന്തരമായ അസ്ഥിര ഭരണങ്ങൾക്കും ഇടയ്ക്കിടെയുള്ള രാഷ്ട്രപതി ഭരണങ്ങൾക്കുമൊടുവിൽ 1967-ൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിയാണ് കേരളത്തിൽ അധികാരത്തിലേറിയത്. ഒരു അവിശ്വാസ പ്രമേയ നോട്ടീസ് നൽകാനുള്ള അംഗസംഖ്യ പോലുമില്ലാത്ത പ്രതിപക്ഷമായിരുന്നു അന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്നത്. സപ്തകക്ഷി മുന്നണിയെയും സർക്കാരിനെയും കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് പ്രഖ്യാപിച്ചെങ്കിലും 32 മാസം മാത്രമായിരുന്നു ആ സർക്കാരിന്റെ ആയുസ്സ്. പാളയത്തിലെ പട കാരണം കാലാവധി അവസാനിപ്പിക്കാൻ കഴിയാതെ ഇ.എം.എസിന് മന്ത്രിസഭ പിരിച്ചു വിടേണ്ടി വന്നു. അതെ തുടർന്ന് ഒരു ഇടക്കാല സർക്കാറിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായി. സപ്തകക്ഷി മുന്നണിയിലെ രണ്ടാമത്തെ പ്രബല കക്ഷിയായ സി.പി.ഐയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ കുറിച്ചായിരുന്നു ചർച്ച. മന്ത്രിമാരായ എം.എൻ. ഗോവിന്ദൻ നായരും ടി.വി. തോമസും അഴിമതി ആരോപണക്കേസന്വേഷണം നേരിടുന്നതിനാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെടാൻ തടസ്സമായി. സി.പി.ഐയുടെ ഉന്നതനേതാവും രാജ്യസഭാംഗവുമായിരുന്ന ...

അഭിമാന മുഹൂർത്തം

I, E.Ahmed do swear in the name of Allah.... ഐ, ഇ.അഹമ്മദ് ഡൊ സ്വീർ ഇൻ ദ നെയിം ഓഫ് അല്ലാഹ്.... 2004 മെയ് 22 മുസ്‌ലിംലീഗ് പ്രവർത്തകർക്കെന്നല്ല, ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണം ആഗ്രഹിക്കുന്നവരും അതിനു വേണ്ടി പ്രവർത്തിക്കുന്നവരുമായ എല്ലാവർക്കും ചരിത്രദിനമാണ്. മഹാനായ ഖായിദെമില്ലത്ത് മുഹമ്മത് ഇസ്മാഇൽ സാഹിബ്, കെ.എം സീതി സാഹിബ് മുതൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വരെ സ്വതന്ത്ര ഇന്ത്യയിലെ ഇന്നോളമുള്ള എല്ലാ മുസ്‌ലിംലീഗ് നേതാക്കളുമായും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ അവസരം കിട്ടിയ ഇ.അഹമ്മദ് എന്ന വിശ്വപൗരൻ ഒരു സ്വപ്നസാക്ഷാത്കാരം പോലെ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ മുമ്പിൽ അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി അധികാരമേൽക്കുമ്പോൾ അത് ഇന്ത്യയിലെ ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗത്തിന്റെ അഭിമാനം വാനോളമുയർത്തിയ സന്ദർഭമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ മുന്നണി ഗവൺമെന്റായിരുന്നു അത്. പ്രധാനമന്ത്രി മൻമോഹൻ സിംഗും കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും നേതൃത്വം നൽകിയ യു.പി.എ മുന്നണി  തുടർച്ചയായ 10 വർഷമാണ് കേന്ദ്രം ഭരിച്ചത്. ഒ...