ന്യൂനപക്ഷ രാഷ്ട്രീയം എഴുപതിന്റെ നിറവിൽ
ഫൈസൽ മാലിക്ക് വി.എൻ എ.ആർ നഗർ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മഹിതമായ പ്രവർത്തന കാലയളവ് ഏഴു പതിറ്റാണ്ട് പൂർത്തിയാക്കുന്ന സന്ദർഭമാണ് 2018 മാർച്ച് 10. രാജ്യത്തിന്റെ സ്വാതന്ത്രത്തിനു വേണ്ടി ഏറെ ത്യാഗം സഹിച്ചവരാണ് ഇന്ത്യയിലെ മുസ്ലിം സമൂഹം. സ്വാതന്ത്രാനന്തര ഭാരതത്തിൽ പാർശ്വവത്കരിക്കപ്പെടുമായിരുന്ന മുസ്ലിം സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വം എന്നതായിരുന്നു മുസ്ലിം ലീഗിന്റെ ലക്ഷ്യം. പാർട്ടിക്ക് സ്വാധീനമുറപ്പിക്കാൻ സാധിച്ച പ്രദേശങ്ങളിൽ ഏറെക്കുറെ ഇത് സാക്ഷാൽകരിക്കാൻ കഴിഞ്ഞു എന്നത് മുസ്ലിം ലീഗിന് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ്. അഭിവക്ത ഇന്ത്യയിൽ സർവ്വേന്ത്യാ മുസ്ലിം ലീഗിന് ഏറെ സ്വാധീനമുണ്ടായിരുന്ന പല പ്രദേശങ്ങളിലും സ്വാതന്ത്രത്തോടെ മുസ്ലിം ലീഗിനെ കയ്യൊഴിയുകയായിരുന്നു. മുസ്ലിം സംഘശക്തി ഇല്ലാതാവുകയും സ്വത്വബോധം നഷ്ടപ്പെടുകയും ചെയ്തതോടെ അവരിന്ന് അനുഭവിക്കുന്ന അവഗണനക്ക് നാം സാക്ഷിയാണ്. രാജ്യത്തിന്റെ നിഖില മേഖലകളിലും ഫാഷിസ്റ്റ് വത്കരണം അതിവേഗം നടന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് "ഫാഷിസത്തിനെതിരെ മതേതര ഐക്യം" എന്ന പതിറ്റാണ്ടുകളായുള്ള മുസ്ലിം ലീഗിന്റെ മുദ്രാവാക്യത്തിന് പ്രസക്തി...