Posts

Showing posts from January, 2022

ചിതലരിക്കാത്ത ഏടുകൾ

"ഞാൻ മക്കയിലല്ല പിറന്നത്. ഇവിടെ, വീരേതിഹാസങ്ങൾ രചിക്കപ്പെട്ട ഈ ഏറനാടൻ മണ്ണിലാണ് ഞാൻ ജനിച്ചത്. ഇവിടെ തന്നെ മരിക്കുകയും ഈ മണ്ണിൽ ലയിച്ച് ചേരണമെന്ന് അഭിലഷിക്കുകയും ചെയ്യുന്നവനാണ്. നിങ്ങളുടെ അടിമത്വത്തിൽ നിന്ന് ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണിൽ മരിച്ചുവീഴാൻ എനിക്കിപ്പോൾ സന്തോഷമുണ്ട്. ഇപ്പോൾ തികച്ചും സ്വതന്ത്രമാണീ മണ്ണ്". (ആംഗ്ലോ-മാപ്പിള യുദ്ധം1921) "എന്നെ സംബന്ധിച്ചിടത്തോളം ഖിലാഫത്ത് ഒരു തുർക്കി കാര്യമാണ്. ഞാൻ പോരാടിയതും നേടിയതും സ്വയംഭരണമാണ്. ജില്ലാ ഉദ്യോഗസ്ഥന്മാർ കൊല്ലപ്പെടുകയും കലക്ടറും പട്ടാളവും തോറ്റോടുകയും ജനങ്ങൾ സ്വയംഭരണ സമരത്തിൽ ആവേശഭരിതരാവുകയും ചെയ്തപ്പോൾ ഞാൻ നേതൃത്വം ഏറ്റെടുത്തുവെന്നത് ശരിയാണ്". (കുപ്രസിദ്ധ പോലീസ് ഓഫീസറായിരുന്ന ആർ.എച്ച്. ഹിച്ച്കോക്ക് തന്റെ A History of Malabar Rebellion-1921എന്ന പുസ്തകത്തിൽ  വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയുടെ അന്ത്യനിമിഷങ്ങളെ കുറിച്ച് pg.102) മലപ്പുറം സ്പെഷ്യൽ ഫോഴ്സ് ഓഫീസിൽ കുഞ്ഞഹമ്മദാജിയേയും കാത്തിരുന്ന കലക്ടർ ആർ.ഗേലി അടക്കമുള്ള ബ്രിട്ടീഷ് ഓഫീസർമാരുടെ മുമ്പിലേക്ക് കുഞ്ഞഹമ്മദാജിയെ സുബേദാർ കൃഷ്ണപണിക്കർ തള്ളിയിടുകയാ...

ഹാലിളക്കം

രാഷ്ട്രീയ നേതാക്കന്മാരും മറ്റും എതിരാളികളെ ആക്ഷേപിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ഹാലിളക്കം. എന്നാൽ എങ്ങിനെയാണ് ഈ പ്രയോഗം ഉണ്ടായത്, ആരാണ് ഇതിന്റെ ഉപജ്ഞാതാക്കൾ. ഈ പ്രയോഗത്തിന്റെ ഉത്ഭവത്തിനു പിന്നിൽ അടങ്ങാത്ത സ്വാതന്ത്ര ദാഹത്തിന്റെയും അവകാശ പോരാട്ടത്തിന്റേയും ത്യാഗോജ്വലവും രക്തപങ്കിലവുമായ ഒരു ചരിത്രമുണ്ട്.  മൂന്ന് തവണയാണ് മൈസൂർ രാജാവ് ഹൈദറലി മലബാറിലേക്ക് സൈനിക നീക്കം നടത്തിയത്. 1752ൽ കോഴിക്കോട് സാമൂതിരി പാലക്കാട് രാജസ്വരൂപത്തെ ആക്രമിക്കുകയും കുലദൈവമായ ഹേമാംബികയുടെ ക്ഷേത്രം തകർക്കുകയും കൊള്ളയടിക്കുകയും ചെയ്തതിനെ തുടർന്ന് രാജാവ് ഡിണ്ടിഗലിലെ സൈന്യത്തിന്റെ തലവനായ ഹൈദരലി ഖാനെ ചെന്ന് കാണുകയും സഹായമഭ്യർഥിക്കുകയും ചെയ്തു. ഹൈദരലിയുടെ സേന പാലക്കാട്ടേക്ക് നീങ്ങിയ വിവരമറിഞ്ഞ് സാമൂതിരി യുദ്ധത്തിന് ശ്രമിക്കാതെ 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന മധ്യസ്ഥ ഒത്തുതീർപ്പിൽ ഹൈദരലിയെ മടക്കി അയക്കുകയായിരുന്നു. എന്നാൽ പലതവണ ദൂതന്മാരെ അയച്ചിട്ടും ഈ പണം കൊടുത്തില്ലെന്നുമാത്രമല്ല ഹൈദറലിയെ കളിയാക്കുക കൂടി ചെയ്തതോടെ 1765 ഹൈദറലി വീണ്ടും മലബാറിലെത്തി. ഈ സമയത്ത് അദ്ദേഹം മൈസൂരിലെ രാജാവായിരുന്നു. യുദ്ധത്...

ഫേസ്ബുക്കിലെ ഫ്രണ്ട്ലിസ്റ്റ്‌

മരണത്തിന്റെ തണുപ്പിലേക്ക് മറഞ്ഞുപോയ ഫേസ്ബുക്ക്,വാട്സ്ആപ്പ് സുഹൃത്തുക്കളെക്കുറിച്ച് എപ്പോഴെങ്കിലും ഓർക്കാറുണ്ടോ? ഉള്ളൊന്ന് പിടയുന്നില്ലെ.... സംശയിക്കേണ്ട, സമയം കിട്ടുമ്പോൾ ഫ്രണ്ട്ലിസ്റ്റൊന്ന് സ്ക്രോൾ ചെയ്ത് നോക്കിയാൽ മതി. സ്ഥിരമായി ചാറ്റ് ചെയ്യുന്നവർ, മനസ്സറിഞ്ഞ് പ്രോത്സാഹിപ്പിച്ചവർ,  വല്ലപ്പോഴും മാത്രം ബന്ധം പുതുക്കുന്നവർ,ഒരു ലൈക്കിലൂടെ, കമന്റിലൂടെ സാന്നിധ്യമറിയിച്ചവർ, ഒരിടപെടലും നടത്താതെ കാഴ്ചക്കാർ മാത്രമായവർ....  ഫ്രണ്ട്ലിസ്റ്റിലുള്ളവരുടെ വിശേഷണങ്ങൾ അങ്ങിനെ നീണ്ടുനിവർന്ന് കിടക്കുകയാണ്. കണ്ടവരേക്കാൾ കാണാത്തവരാണധികവും. എങ്കിലും സ്ഥിരം കാണുന്നവരേക്കാൾ ഹൃദയബന്ധമാണ് പലരോടും. അതൊരുപക്ഷേ തീരെ കാണാത്തത് കൊണ്ടുമാവാം.  അതിനിടയിലാണ് ചില വിയോഗവാർത്തകൾ ഓർക്കാപ്പുറത്ത് നമ്മെത്തേടിയെത്തുന്നത്. കോവിഡ് താണ്ഡവത്തിലും എത്ര സുഹൃത്തുക്കളെയും വേണ്ടപ്പെട്ടവരെയുമാണ് നമുക്ക് നഷ്ടമായത്. യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ കുറച്ച് സമയമെടുക്കും. പിന്നെ ആ പ്രൊഫൈൽ ചിത്രത്തിലേക്ക് നിർവികാരതയോടെ ഏറെനേരം നോക്കി നിൽക്കും.... ആ സമയം അവരെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സ് നിറക്കും. പിന്നെ അതും മറവിയുടെ കയത്തിലേക്ക് ഊ...

സംസ്കാരസംസം

  പ്രശസ്ത ഗാനരചയിതാവ് യൂസഫലി കേച്ചേരി 20വർഷങ്ങൾക്കുമുമ്പ് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളെ കുറിച്ചെഴുതിയ അപൂർവ്വ കവിത. അധികാരമോഹമെന്തെന്നറിഞ്ഞീടാത്തൊ രഭിവന്ദനീയ നേതാവിനെക്കണ്ടു ഞാൻ. സ്വന്തം കസേരയുറപ്പിക്കുവാനുള്ള  തന്ത്രം മെനയവേ ധർമ്മം മറക്കുന്ന  നേതൃവർഗ്ഗത്തിലൊരൊറ്റയാനായ് സത്യ-  മാതൃകാദീപമായ് വാരൊളി വീശുന്ന  സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ  സർവർക്കുമാദരണീയനെക്കണ്ടു ഞാൻ.  അപരന്റെ ദുഃഖത്തിലലിയുന്ന ഹൃദയവും  അനുപമസ്നേഹം വഴിയും മിഴികളും  ജാതിയേതാകിലും മാലെഴും മർത്ത്യനെ  ജാതകാരുണ്യം തഴുകിത്തലോടുന്ന  ദീർഘബാഹുക്കളും സുന്ദരസുസ്മിത-  ദീപ്തിയും ചേർന്നൊത്ത പുരുഷാകാരമേ,  സാത്വികശ്രേഷ്ഠർ തൻ വംശീയവല്ലിയിൽ  പൂത്ത പൂവേ, വാഴ്ക നീണാൾ ഭവാൻ, പാണക്കാടു തറവാടിൻ പുണ്യമേ, കേരള-  നാടിൻ മതേതര സംസ്കാരസംസമേ! #ശിഹാബ്തങ്ങൾ സമ്പാ: Faisal Malik AR Nagar