Posts

Showing posts from February, 2021

ആടുജീവിതത്തിൽനിന്ന് വന്യജീവികേന്ദ്രത്തിലേക്ക്.

(നമ്മളെ കോയാക്കാന്റെ ആടുജീവിതം ഈ ലക്കം പ്രവാസധാരയിൽ) ഇത് കോയ കരിങ്കപ്പാറ. തിരുനാവായ ഇഖ്ബാൽ നഗർ സ്വദേശി. ഒരു ശരാശരി പ്രവാസിയുടെ നേർചിത്രത്തിന്റെ സാക്ഷിപത്രമായി അൻപത്തിയാറാം വയസിലും പാതിവഴിയിൽ നിൽക്കുന്ന ജീവിത സ്വപ്നങ്ങളുമായി പരിഭവങ്ങളില്ലാതെ കഴിയുന്നു. പലവിധ രോഗങ്ങൾ ശരീരത്തെ കീഴ്പ്പെടുത്തി തുടങ്ങിയെങ്കിലും ഒരു മടക്കയാത്രയെ കുറിച്ച് ചിന്തിക്കാൻ പോലുമാവാത്ത സാഹചര്യമാണിന്നും.  1993-ലാണ് ആട് വിസയിൽ സൗദി അറേബ്യയിലെ റിയാദിനടുത്ത മജ്മഇലേക്ക് വരുന്നത്. ഒരു രാവും പകലും അന്നവും വെള്ളവുമില്ലാതെ എയർപോർട്ട് കഴിച്ചുകൂട്ടി. അവിടെനിന്ന് എടരിക്കോട്ടുകാരനായ ഒരു ടാക്സി ഡ്രൈവർ ബത്ഹയിലേക്ക് കൊണ്ടുപോയി. മജ്മയിലുള്ള കൂട്ടുകാരുടെ അടുത്തേക്കാണ് പോകേണ്ടത്. അവരാണ് വിസ അയച്ച് തന്നത്. എന്നാൽ അവരുടെ ഫോൺ നമ്പറോ മറ്റ് അഡ്രസോ ഇല്ല. അവിടെ ഹോട്ടൽ നടത്തുകയാണെന്ന് മാത്രം അറിയാം. ബത്ഹയിൽ നിന്ന് ഒരു സ്വദേശിയുടെ ടാക്സിയിൽ മജ്മഇയിൽ ചെന്നിറങ്ങി. ഭാഗ്യത്തിന് ഒരു മലയാളിയെ കണ്ടുമുട്ടി.അദ്ദേഹമാണ് കൂട്ടുകാരുടെ അടുത്തേക്ക് എന്നെ എത്തിച്ചത്. രണ്ട് ദിവസം അവരോടൊപ്പം കഴിഞ്ഞു. മൂന്നാം ദിവസം അറബി വന്ന് മരുഭൂമിയിലേക്ക് കൊണ്ടുപോയി. മജ്മഇ...

മരണം പ്രവചിച്ച താഴ്‌വരയിലൂടെ

 (പുതിയ റൂട്ടിലൂടെയുള്ള മദീനയാത്രയെ കുറിച്ച് പ്രവാസധാര മാസികയിൽ എഴുതിയത്) മദീന മുനവ്വറ ഓരോ വിശ്വാസിയുടെയും ഇശ്ഖിന്റെ അവസാനവാക്കാണ്. പ്രപഞ്ചത്തിലെ ഏറ്റവും ഉന്നതമായ സ്നേഹത്തിന്റെ സന്ദേശം അനുധാവനം ചെയ്യുന്ന പരിശുദ്ധ ഭൂമിയാണ് മദീന. മദീനയെ കുറിച്ചുള്ള സ്മരണകൾ പോലും ഈമാനികമായൊരു സുഗന്ധം പരക്കുന്നതായി നമുക്കനുഭവപ്പെടുന്നു. ലോക്ക് ഡൗൺ ഒഴിവാക്കുകയും മസ്ജിദുകൾ നിയന്ത്രണങ്ങളോടെ തുറക്കപ്പെടുകയും ഉംറയും മദീന സന്ദർശനവും നിബന്ധനകളോടെ അനുവദിക്കുകയും ചെയ്തതു മുതൽ തിരുറൗളയുടെ ചാരത്തെത്താൻ മനസ് കൊതിക്കുകയായിരുന്നു. കോവിഡ്-19 മാനദണ്ഡപ്രകാരം തവക്കൽനാ ആപ്പിൽ രജിസ്റ്റർ ചെയ്ത് ഇഅ്തമർനാ മൊബൈൽ ആപ്പ് വഴി അനുമതി പത്രം ലഭിക്കുന്നവർക്ക് മാത്രമാണ് ഇപ്പോൾ മദീന സന്ദർശനം അനുവദിച്ചിട്ടുള്ളത്. ഞങ്ങൾ നേരത്തെ തന്നെ അത് ലഭ്യമാക്കിയിരുന്നു. മുജീബ് മാളിയേക്കൽ, ഹംസ വടക്കേതിൽ എന്നിവരാണ് സഹയാത്രികർ. ജോലി സ്ഥലമായ അൽ ഖുർമയിൽ നിന്ന് ഏകദേശം 420 കിലോമീറ്റർ ദൂരമുണ്ട് മദീനയിലേക്ക്. ഇശാ നമസ്കരിച്ചു പുറപ്പെട്ടാൽ സുബഹിക്ക് മുമ്പ് മദീനയിൽ എത്തും. അഞ്ച് വഖ്തും അവിടെ നിർവഹിച്ച് ഇശാഇന് ശേഷം മടങ്ങുന്നതാണ് പതിവുരീതി.  ജനവാസം കുറഞ്ഞ കുഗ...

മുസ്‌ലിംലീഗിന്റെ വളർച്ചയിൽ ഭയമെന്തിന്?

പി.കെ കുഞ്ഞാലിക്കുട്ടിയോ മറ്റ് മുസ്‌ലിംലീഗ് നേതാക്കളോ ഇതര രാഷ്ട്രീയ പാർട്ടികളിലെ മുസ്‌ലിം നേതാക്കളോ ജനപ്രതിനിധികളാകുന്നത് മറ്റാരെയും പോലെ ഇന്ത്യൻ ഭരണഘടന അനുസരിച്ച് നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടി തന്നെയാണ്. അതല്ലാതെ ഓടിളക്കി അകത്തു കടക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്ന ഏതൊരു അംഗത്തിനും ഒരേ അവകാശവും പരിഗണനയുമാണ് ഇന്ത്യൻ ജനാധിപത്യം നൽകുന്നത്. ആ അർത്ഥത്തിൽ കുഞ്ഞാലിക്കുട്ടിക്ക് മാത്രമല്ല ഏതൊരംഗത്തിനും മുഖ്യമന്ത്രിയാകാവുന്നതേയുള്ളൂ. 18 ശതമാനം വരുന്ന ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് എത്ര തവണ മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ട്. ന്യൂനാൽ ന്യൂനപക്ഷമായ സിഖ് സമുദായത്തിൽനിന്ന് പ്രധാനമന്ത്രി ഉണ്ടായ രാഷ്ട്രമാണ് നമ്മുടെ ഇന്ത്യ. ഇതൊന്നും ആരും ഒരു സമുദായ വേർതിരിവിലൊ വർഗീയ ചേരിതിരിവിലോ കണ്ടിട്ടില്ല.  കാലിക്കറ്റ് സർവകലാശാല അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്ന നിലക്ക് മണ്ഡലത്തിലെ വോട്ടർമാരായി എന്നതല്ലാതെ തദ്ദേശീയരായ ഒരു ക്രിസ്ത്യൻ വോട്ടർ പോലുമില്ലാത്ത തിരൂരങ്ങാടിയിൽ നിന്ന് എ.കെ ആൻറണിയെ വിജയിപ്പിച്ച് മുഖ്യമന്ത്രിക്കസേരയിൽ ഇരുത്തിയ പാർട്ടിയാണ് മുസ്‌ലിംലീഗ്. നായർ ദളിത് വോട്ടർമാർക്ക് അഭൂത...