Posts

Showing posts from July, 2023

ചക് ദേ ഇന്ത്യ.... INDIA🧡🤍💚

ജനാധിപത്യ ഇന്ത്യക്ക് പുത്തൻ പ്രതീക്ഷ നൽകി ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക് ഇൻക്ലൂസീവ് അലയൻസ് (I.N.D.I.A) ഉദയം കൊണ്ടു. പ്രധാന പ്രതിപക്ഷ പാർട്ടികളുടെ ഉന്നത നേതാക്കൾ ബംഗലരുവിൽ ചേർന്ന അവസാനഘട്ട യോഗത്തിലാണ് ഐ.എൻ.ഡി.ഐ.എക്ക് അന്തിമ രൂപം നൽകിയത്. ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് അടക്കം 26 പ്രതിപക്ഷ പാർട്ടികളാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തത്. ദേശീയ രാഷ്ട്രീയത്തിൽ മുസ്‌ലിംലീഗിന് വലിയ അംഗീകാരമാണിത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് മുഖ്യലക്ഷ്യം. സാമൂഹിക നീതി, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, ദേശീയ ക്ഷേമം എന്നിവയും പുതിയ സഖ്യത്തിന്റെ പ്രധാന അജണ്ടകളാണ്. വിദ്വേഷത്തിന്റേയും ഭിന്നിപ്പിന്റേയും സാമ്പത്തിക അസമത്വത്തിന്റേയും കൊള്ളയുടേയും സ്വേച്ഛാധിപത്യ, ജനവിരുദ്ധ രാഷ്ട്രീയത്തിൽ നിന്ന് ഇന്ത്യയിലെ ജനങ്ങളെ മോചിപ്പിക്കുക എന്ന മുദ്രാവാക്യത്തിൽ ഊന്നിയാകും സഖ്യം പ്രവർത്തിക്കുക. പരമ്പരാഗത എതിരാളികൾക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളും  രാഷ്ട്രീയ താൽപ്പര്യങ്ങളും അനുരഞ്ജനം ചെയ്ത് മുന്നോട്ടു പോവുക എന്നത് വലിയ വെല്ലുവിളി നിറഞ്ഞ ദൗത്യമായിരിക്കും. അവസരവാദികളും അധികാരമോഹികളുമായ നേതാക്കളുടെ യോ...

ചരിത്രഭൂമിയിലൂടെ തബൂക്കിലേക്ക്

Image
തബൂക്കിലേക്കായിരുന്നു ഇത്തവണത്തെ പെരുന്നാൾ യാത്ര. സൗദി അറേബ്യയുടെ വടക്ക് പടിഞ്ഞാറ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തബൂക്കിന്റെ പ്രാന്ത പ്രദേശങ്ങൾ അതിപൗരാണിക മനുഷ്യവാസത്തിന്റെ ചരിത്രം കൊണ്ട് സമ്പന്നമാണ്. താഇഫ്-അൽ ഖുർമയിൽ നിന്ന് 1200 കിലോമീറ്റർ ദൂരെയാണ് തബൂക്ക്. അവിടെ നിന്നും 200-250 കിലോമീറ്റർ അകലത്തിലാണ് കാണാനുദ്ദേശിക്കുന്ന ഓരോ ചരിത്ര സ്ഥലങ്ങളും നിലകൊള്ളുന്നത്. പെരുന്നാൾ പിറ്റേന്ന് രാവിലെ സഹയാത്രികരായ സെമീർ ആലപ്പുഴ, ബഷീർ ചങ്ങരംകുളം, ഹംസ ചാത്രത്തൊടി എന്നിവരോടൊപ്പം സെമീറിന്റെ കാറിലാണ് യാത്ര. ആദ്യ ലക്ഷ്യസ്ഥാനം മദീനയാണ്. അവിടെ ളുഹർ നമസ്കാരത്തിന് എത്തണം. ഞങ്ങളുടെ വാഹനം ഉമ്മുദൂം-മഹദ് പാതയിലേക്ക് പ്രവേശിച്ചതോടെ മരുഭൂയാത്രയിലെ വ്യത്യസ്ത കാഴ്ചകളിലേക്ക് മിഴി തുറക്കുകയായി. ഒരാഴ്ചയായി നിർത്താതെ പെയ്ത മഴയിൽ റോഡിന്റെ ഇരുവശത്തും കണ്ണത്താദൂരം കായൽ പോലെ വിശാലമായ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരിക്കുന്നു. ഈ റൂട്ടിൽ റോഡിൽ നിന്ന് രണ്ട് കിലോമീറ്റർ ഉള്ളിലാണ് ഭീമാകാരമായ അൽ വഅബ ഗർത്തം സ്ഥിതിചെയ്യുന്നത്. വാഹനം അങ്ങോട്ട് തിരിച്ചു.​ 2 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വും 800ലധികം അ​ടി ആഴവുമുണ്ടെന്ന് അനുമാനിക്കുന്ന ഈ ഗർത്തത്തെ ക...

താഇഫ് റേസാപ്പൂവിന്റെ സ്വന്തം നാട്

താഇഫ് പുഷ്പമേള വെള്ളിയാഴ്ച അവസാനിക്കും എന്ന വാർത്ത കണ്ടാണ് ഞങ്ങൾ അങ്ങോട്ട് പുറപ്പെട്ടത്. തായിഫ് ബുർജ് മസ്ജിദിൽ നിന്നും ജുമുഅ കഴിഞ്ഞ് പുറത്തിറങ്ങി. റോസാപ്പൂമേള നടക്കുന്ന റുദ്ദഫ് പാർക്കിലേക്ക് വൈകുന്നേരം പോകാം എന്ന് കരുതി നേരെ പോയത് കമാലിയ റോസ് ഫാക്ടറിയിലേക്കായിരുന്നു. ഫാക്ടറിയുടെ പരിസരം മുഴുവൻ പനിനീർപ്പൂവിന്റെ സുഗന്ധം അലയടിക്കുയാണ്. റോസാ പുഷ്പത്തിൽ നിന്നുള്ള എല്ലാവിധ സുഗന്ധദ്രവ്യങ്ങളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഔദ്യോഗിക കണക്ക് പ്രകാരം ഈ വർഷം മാർച്ച്-ഏപ്രിൽ മാസം 30 കോടി റോസാപ്പൂക്കളാണ് താഇഫിൽ ഉത്പാദിപ്പിച്ചത്. പ്രതിവർഷം 55 കോടിയിലധികം പുഷ്പങ്ങൾ ഇവിടെ വിളവെടുക്കുന്നുണ്ടത്രേ. തായിഫിൽ ഉത്പാദിപ്പിക്കുന്ന റോസാ പുഷ്പങ്ങൾ ഫാക്ടറിക്കുള്ളിൽ നിരനിരയായി നിൽക്കുന്ന ഡിസ്റ്റിലറിയിൽ നിക്ഷേപിച്ച് പ്രത്യേക അനുപാതത്തിൽ തീ കത്തിക്കുകയാണ്. അതിൽ നിന്ന് ഉണ്ടാകുന്ന നീരാവി തണുപ്പിച്ച് പൈപ്പിലൂടെ കൂടിന് അപ്പുറത്തുള്ള ബോട്ടിലുകളിൽ തുള്ളി തുള്ളികളായി ഉറ്റി വീഴുന്നു. ഇതാണ് പിന്നീട് സ്പ്രേയും ലോഷനും റോസ് വാട്ടറും പെർഫ്യൂമും സോപ്പും മറ്റ് ഉൽപ്പന്നങ്ങളുമായി ലോക മാർക്കറ്റിൽ എത്തുന്നത്. ഉൽപ്പന്നങ്ങൾ ന്യായമായ വിലക്ക...

അൽ ഖുർമ സംഗമം

തൂതപ്പുഴയുടെ കരയിൽ സൗദി ഗ്രാമം. ഓർമകളിൽ അൽഖുർമയുടെ ആതിഥ്യം. ഓർമകൾക്ക് മുമ്പിൽ മറവി തോറ്റോടിയ ദിനമായിരുന്നു അവർക്ക് കഴിഞ്ഞ ഞായറാഴ്ച. വർഷങ്ങൾക്കു മുമ്പ് ഗൾഫ് ജീവിതം മതിയാക്കി നാട്ടിൽ വിശ്രമിക്കുന്നവരും പ്രവാസാനുഭവ പാഠത്തിലൂടെ നാട്ടിൽ ജീവിതം കരുപ്പിടിപ്പിച്ചവരുമായ സൗദിയിലെ അൽ ഖുർമയിൽ ജോലി ചെയ്തിരുന്ന മുൻ പ്രവാസികൾ പെരിന്തൽമണ്ണ ഏലംകുളം തൂതപ്പുഴയുടെ തീരത്തെ ഇ.എം.എസ് സമുച്ചയത്തിൽ 'ബി ഫോർ 2023' എന്ന പേരിൽ സംഗമിച്ചപ്പോൾ അവിടെ ഓർമയിലെ അൽ ഖുർമ പുനരാവിഷ്കരിക്കുകയായിരുന്നു. ഗേറ്റ് കടന്ന് ചെല്ലുമ്പോൾ തന്നെ കാണുന്നത് അൽ ഖുർമയിലേക്ക് സ്വാഗതം എന്നെഴുതിയ ബാനറായിരുന്നു. തായിഫിനടുത്ത തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു ചെറുപട്ടണമാണ് അൽ ഖുർമ. നാല് പതിറ്റാണ്ടുകൾക്കു മുമ്പ് തൊഴിൽ തേടി സഊദി അറേബ്യയിലേക്ക് വിദേശികൾ വന്നുതുടങ്ങിയ കാലം മുതൽ മലയാളി സാന്നിധ്യമുള്ള ഒരു പ്രദേശം. പുതുതായി ഒരാൾ ജോലിയാവശ്യാർഥം വന്നാലും നാട്ടിൽ പോകുന്നതും ലീവ് കഴിഞ്ഞ് തിരിച്ച് വരുന്നതും പരസ്പരം എല്ലാവരും അറിയുന്നതുമായ ഖുർമയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീണ്ടു കിടക്കുന്ന പഴയ സൗഹൃദങ്ങളുടെ ആ മനോഹര കാലം. മൊബൈൽ ഫോണുകളോ മറ്റ് സ...

വഴിതെറ്റിയ യാത്രയിലെ വിസ്മയ കാഴ്ചകൾ

Image
ഹജ്ജ് സീസൺ ആകുന്നതോടെ തസ്രീഹ് (അനുമതി പത്രം) ഉള്ളവർക്ക് മാത്രമാണ് മക്കയിലേക്ക് പ്രവേശനം. ഖുർമയിൽ നിന്നും ജിദ്ദയിലേക്ക് പോകുന്ന രണ്ട് പ്രധാന റോഡുകളും മക്ക വഴിയാണ്. പിന്നെയുള്ളത് ട്രൈലറുകൾ വിഹരിക്കുന്ന ജുമൂം റോഡാണ്. ഹജ്ജ് കഴിയുന്നത് വരെ ഈ റോഡാണ് ആശ്രയം. റൂംമേറ്റ് ശമീർ വയനാടിന്റെ ഭാര്യാസഹോദരനെ എയർപോർട്ടിൽ നിന്ന് കൊണ്ടുവരാനാണ് ഞങ്ങൾ ജിദ്ദയിലേക്ക് പോകുന്നത്. ഖുർമ-തുർബ എക്സിറ്റിലെ ഫ്ലൈ ഓവറിൽ നിന്ന് എക്സ്പ്രസ് ഹൈവേയിലേക്ക് തിരിയാനിരിക്കുമ്പോഴാണ് ഈ റോഡ് നേരേ പോയാൽ എവിടെയെത്തും എന്ന സംശയമുദിച്ചത്. എന്നാൽ അത് നോക്കിയിട്ട് തന്നെ ബാക്കികാര്യം എന്ന് പറഞ്ഞ് ശമീർ ഹൈവേയിലേക്ക് കയറാതെ കാർ നേരെ വിട്ടു. രാത്രി 10 മണിക്ക് എയർപോർട്ടിൽ എത്തിയാൽ മതി. സമയം മൂന്നര ആയതേയുള്ളൂ. ഇഷ്ടം പോലെ സമയമുണ്ട്. കുറച്ച് സഞ്ചരിച്ചപ്പോഴാണ് ഇത് അശീറയിലേക്കുള്ള റോഡാണെന്ന് മനസ്സിലായത്. മുമ്പൊരിക്കൽ ഇവിടെ വന്നിട്ടുണ്ടെങ്കിലും രാത്രിയായതിനാൽ വ്യക്തതയില്ലായിരുന്നു. നല്ല വൃത്തിയും വെടിപ്പുമുള്ള ചെറിയൊരു അങ്ങാടി. ഉച്ചമയക്കം കഴിഞ്ഞ് കടകൾ ഉണർന്ന് വരുന്നതേയുള്ളൂ. ഗൂഗിൾ മാപ്പിൽ ജിദ്ദ ഇന്റർനാഷണൽ എയർപോർട്ട് എന്ന് സെർച്ച് ചെയ്തപ്പോൾ കാണിച്ച ...

കപിൽ സിബൽ

 എല്ലാവരെയും കൊന്നു തീര്‍ത്ത് നിങ്ങള്‍ രണ്ട് ദിനോസറുകള്‍ മാത്രം ബാക്കിയാവുന്ന ഒരു ജുറാസിക് പാര്‍ക്കായി ഇന്ത്യയെ മാറ്റരുത് എന്ന് രാജ്യസഭയിൽ അമിത്ഷായുടെ മുഖത്ത് നോക്കി വിളിച്ചുപറയാൻ ധൈര്യം കാണിച്ച കപിൽ സിബൽ കോൺഗ്രസ് വിട്ടെങ്കിൽ അതിൽ ഒരുപാട് പാഠങ്ങളുണ്ട്. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്സിൽ ലഭിച്ച അവസരം നിരാകരിച്ച് കോൺഗ്രസിലെത്തിയ കറകളഞ്ഞ മതേതരവാദിയും രാഷ്ട്രതന്ത്രജ്ഞനുമായ കപിൽ സിബൽ നിലവിൽ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാവാണ്. നിരന്തരം തിരിച്ചടികള്‍ മാത്രമുള്ള കോണ്‍ഗ്രസിന് ഇത് താങ്ങാവുന്നതിലുമപ്പുറമാവും. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനും യഥാർത്ഥ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങളെയും നിർദ്ദേശങ്ങളെയും അവഗണിക്കുകയാണ് കോൺഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നത്.  അതുകൊണ്ട് തന്നെ കബിൽ സിബലിനെ പോലെയുള്ള ഇന്ത്യയിൽ അറിയപ്പെടുന്ന പ്രഗൽഭരായ രാഷ്ട്രീയ നേതാക്കൾ കോൺഗ്രസ് വിടുന്നതിനെ നമുക്കൊരിക്കലും വിമർശിക്കാൻ സാധിക്കില്ല. കോൺഗ്രസിനെ നന്നാക്കിയെടുക്കാനുള്ള പല ആശയങ്ങളും ഘടന മാറ്റങ്ങളും എത്രയോ തവണ നേതൃത്വത്തിനു മുന്നിൽ അവതരിപ്പ...