അന്നും ഇന്നും ചില നേരനുഭവങ്ങൾ
പൊയ്പോയ കാലത്തെ ഗ്രഹാതുരുത്വം നിറഞ്ഞ മധുരോർമകൾ പങ്ക് വെച്ച എല്ലാ തത്തകൾക്കും അഭിനന്ദനം അറിയിച്ചുകൊണ്ട് പുതിയകാലത്തെ ചില നേർക്കാഴ്ചകൾ ഇവിടെ കുറിക്കാൻ ആഗ്രഹിക്കുന്നു. ആധുനികതയിൽ വിരാജിക്കുമ്പോഴും ഗ്രാമാന്തരീക്ഷത്തിൽ നിന്ന് ഒട്ടും കുറവു വന്നിട്ടില്ല ഇന്നും നമ്മുടെ പ്രദേശം എന്നാണ് എന്റെ അഭിപ്രായം. കാലത്തിനനുസരിച്ചുള്ള ഭക്ഷണരീതികളും ഗതാഗത സൗകര്യങ്ങളും വിദ്യാഭ്യാസ രീതികളിലും ചെറിയ മാറ്റം വന്നിട്ടുണ്ടെങ്കിലും പഴമ പാടെ വലിച്ചെറിഞ്ഞു എന്ന് പറയാനൊക്കില്ല. ഗൾഫിന്റെ കുത്തൊഴുക്കിൽ മണിമാളികകളും ഷോപ്പിംഗ് മാളുകളും നിരവധിയാണെങ്കിലും ഓടിട്ട വീടുകളും ചായമക്കാനികളും മത്സ്യ-മാംസ്യ കച്ചവടവും കാലത്തെ അതിജീവിച്ച് ഇന്നും നിലനിന്നു പോരുന്നുണ്ട്. കുട്ടിക്കളികളിലും ഇതു തന്നെയാണസ്ഥ. ലോകം കൈകുമ്പിളിലേക്ക് ഒതുങ്ങിയപ്പോൾ എല്ലാവരെയും പോലെ നമ്മുടെ കുട്ടികളിലും അതിൻറെ സ്വാധീനം ഉണ്ടായി എന്നത് ശരിയാണ്. എങ്കിലും പ്രൊഫഷണൽ ഗെയിമിന്റെയും സോഷ്യൽ മീഡിയയുടെയും തിരക്കിനിടയിൽ ചില നാടൻ കളികളൊക്കെ ഇന്നത്തെ കുട്ടികളിലും കണ്ടുവരുന്നുണ്ട്. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ കളി മൈതാനങ്ങൾ ഇന്നും പഴയതിനേക്കാൾ സജീവമാണ്. ഉടുതുണി മടക്കി കുത...