Posts

Showing posts from December, 2020

അഷ്റഫ് കോയിസ്സൻ

വിദ്യാർഥി കാലംമുതൽ കുറ്റൂരിന്റെ പൊതുമണ്ഡലത്തിൽ നിറഞ്ഞ് നിൽക്കുന്ന ജനകീയനായ പൊതുപ്രവർത്തകനാണ് വേങ്ങര ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന അഷ്റഫ് കോയിസ്സൻ. രാഷ്ട്രീയ രംഗത്ത് മാത്രമല്ല മത-സാമൂഹ്യ ജീവകാരുണ്യ മേഖലകളിലും സജീവസാന്നിധ്യമായ അഷ്റഫ് വിവിധ ദീനി സ്ഥാപനങ്ങളുടെ നേതൃനിരയിലും പ്രവർത്തിക്കുന്നു.  സ്വന്തം പ്രയാസങ്ങളേക്കാളുപരി മറ്റുള്ളവരുടെ പ്രയാസം നിവർത്തിക്കുന്നതിനു വേണ്ടി രാവും പകലും നോക്കാതെ അവിശ്രമം പരിശ്രമിക്കുന്ന, ഒരു ജനപ്രതിനിധി അല്ലാതിരുന്നിട്ടും നാട്ടുകാരുടെ ദൈനംദിന ആവശ്യങ്ങളിൽ ഇടപെട്ട് വ്യക്തിപരമായും സംഘടനാപരമായും ആശ്വാസങ്ങൾ നൽകുന്ന അഷ്റഫ് രണ്ടാം വാർഡിന്റെ പ്രതിനിധിയായി വരുമ്പോൾ അത് അദ്ദേഹത്തിന് നാം നൽകുന്ന ഏറ്റവും വലിയ അംഗീകാരമായിരിക്കും. മുസ്‌ലിം യൂത്ത് ലീഗിന്റെ ശാഖാതലം മുതൽ വേങ്ങര പഞ്ചായത്ത് ജന.സെക്രട്ടറി, പ്രസിഡണ്ട് വരെയുള്ള സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ മുസ്‌ലിംലീഗ് പഞ്ചായത്ത് സെക്രട്ടറിയും സഹകരണബാങ്ക് പ്രസിഡണ്ടുമാണ്.   അഗതികൾക്ക് തണലേകാനും നിരാലംബരായ രോഗികളുടെ ചികിത്സാ ചിലവുകൾ കണ്ടെത്താനും വരൾച്ച കാലത്ത് കുടിവെള്ളമെത്തിക്കാനും മറ്റ...

എടരിക്കോട്ടെ വോട്ടർമാർ ഭാഗ്യം ചെയ്തവരാണ്

 ത്രിതല തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 14ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചരണ പ്രവർത്തനങ്ങൾ കൂടുതൽ ആവേശത്തിലേക്കും വാശിയിലേക്കും നീങ്ങുകയാണ്. പഠിപ്പും തന്റേടവുമുള്ള പുതുതലമുറയുടെ വക്താക്കളേയും പുതുമുഖങ്ങളേയും തെരഞ്ഞെടുപ്പ് ഗോദയിലിറക്കിയ മുസ്‌ലിംലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക എതിരാളികളുടെ പോലും പ്രശംസ പിടിച്ചു പറ്റുകയുണ്ടായി. മികവിലും മേന്മയിലും ബഹുദൂരം മുന്നിട്ടുനിൽക്കുന്ന മുസ്‌ലിംലീഗിന്റെ സ്ഥാനാർഥികളിൽ ശ്രദ്ധേയനാണ് മലപ്പുറം ജില്ലാപഞ്ചായത്ത് എടരിക്കോട് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന എഴുത്തുകാരനും പ്രഭാഷകനുമായ മുസ്‌ലിംലീഗ് നേതാവ് ടി.പി.എം ബഷീർ.  വ്യക്തമായ,ജനപ്രിയ വികസന കാഴ്ചപ്പാടുള്ള ബഷീർ സാഹിബ് എഴുതിയ "മലപ്പുറം ജില്ല: പിറവിയും പ്രയാണവും" എന്ന മലപ്പുറം ജില്ലയെ കുറിച്ചുള്ള ആധികാരിക ചരിത്രഗ്രന്ഥം മാത്രം മതി അദ്ദേഹത്തിന്റെ ഗ്രാഫ് അളക്കാൻ. നിയമസഭാ രേഖകളും മറ്റു ഔദ്യോഗിക വിവരങ്ങളും റഫറന്‍സായി ചേര്‍ത്തതിനാല്‍ ജില്ലയെ കുറിച്ചുള്ള ഒരു മികച്ച ഡോക്യുമെന്റി കൂടിയാണ് ഈ പുസ്തകം.  മുസ്‌ലിംലീഗിനെ ചരിത്രപരമായും താത്വികമായും വിലയിരുത്തി ബഷീർ സാഹിബ് നടത്തുന്ന പ്രഭാഷണങ്ങളു...

നവംബർ, രണ്ട് ജന്മദിനങ്ങളുടെ ഓർമ

ജസ്റ്റിസ് ഫസൽ അലി കമ്മീഷൻ റിപ്പോർട്ട് പ്രകാരം രാജ്യത്തെ സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ പുനരേകീകരിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് 1956 നവംബർ ഒന്ന് വ്യാഴാഴ്ച്ച ഐക്യകേരളം രൂപീകൃതമായി. ഒട്ടും താമസിയാതെ നവംബർ പതിനൊന്ന് ഞായറാഴ്ച (ചില രേഖകളിൽ നവംബർ 18) എറണാകുളത്ത് ചേർന്ന പ്രതിനിധി സമ്മേളനത്തിൽ വെച്ച് കേരള സ്റ്റേറ്റ് മുസ്‌ലിംലീഗ് കമ്മിറ്റിയും നിലവിൽ വന്നു.  ഏവരും പ്രതീക്ഷിച്ചത് പോലെ മലബാർ ജില്ലാ മുസ്‌ലിംലീഗ് പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെയാണ് പ്രസിഡണ്ടായി തെരഞ്ഞെടുത്തത്. മലബാർ ജില്ലാ ജന.സെക്രട്ടറി കെ.എം സീതി സാഹിബ് ജന.സെക്രട്ടറിയും തിരു-കൊച്ചി സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡണ്ട് ഇബ്രാഹിം സുലൈമാൻ സേട്ട് ട്രഷററുമായി. അന്നുതന്നെ എറണാകുളത്ത് വെച്ച് ഒരു വലിയ പൊതുസമ്മേളനം നടത്തുകയും ചെയ്തു. ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബായിരുന്നു സമ്മേളനത്തിൽ പതാക ഉയർത്തിയത്. പ്രതിനിധി സമ്മേളനത്തിലും പൊതുസമ്മേളനത്തിലും അധ്യക്ഷത വഹിച്ചത് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബായിരുന്നു. കെ. ഉപ്പി സാഹിബ്, ബി. പോക്കർ സാഹിബ്, കെ.എം മൗലവി, സി.എച്ച് മുഹമ്മദ് കോയ,...

പ്രാവാസിയുടെ പുനരധിവാസം

 പ്രവാസധാര മാസികയിൽ പങ്കുവെച്ച എന്റെ ചില പ്രവാസ ചിന്തകൾ. പ്രാവാസിയുടെ പുനരധിവാസം; മത-രാഷ്ട്രീയ സംഘടനകൾക്കും ബാധ്യതയുണ്ട്. കേരളത്തിൽ ഇന്ന് കാണുന്ന സാമൂഹിക സാമ്പത്തിക ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ കുതിച്ചുചാട്ടത്തിന്റെ മുഖ്യസംഘാടകർ പ്രവാസി സമൂഹമാണെന്ന വസ്തുത ആരെങ്കിലും നിഷേധിക്കുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് ഗൾഫ് പണത്തെ ആശ്രയിച്ചാണ് മലബാർ ജീവിക്കുന്നത് എന്നുപറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഉണ്ടാവില്ല. കോവിഡ് 19ന്റെ തുടക്കത്തിൽ നാട്ടിലും ഗൾഫിലും ഒരേസമയം ജീവിതയാത്രക്ക് പ്രതിബന്ധമായി ലോക്ക് വീണപ്പോൾ അതിന്റെ തീക്ഷ്ണത നാം ശരിക്കും അനുഭവിച്ചതാണല്ലൊ. ലോക്ക് ഡൗണും കർഫ്യൂവും കൊണ്ട് ഇരുൾ മൂടിയ കാർമേഘം പതുക്കെ നീങ്ങി ആശ്വാസകിരണം പരക്കാൻ തുടങ്ങിയതോടെയാണ് മനസ് തെല്ലൊന്ന് ശാന്തമായത്. എന്നാലും പ്രതിസന്ധി മാറി എന്ന് പറയാറായിട്ടില്ല. മാത്രമല്ല പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് ഗൾഫ് മേഖലയിലെ പ്രവാസി സമൂഹം. പലരുടെയും തൊഴിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. വൻകിട ബിസിനസ്സുകൾ നടത്തി കുടുംബസമേതം സുഭിക്ഷമായി കഴിഞ്ഞ പലരും ദാരിദ്രത്തിന്റെ പിടിയിലാണ്. രണ്ടുദിവസം മുമ്പ് പരിചയത്തിലൊരാൾ സലാം ചൊല്ലി കടയിലേക്ക് കയറി വ...