പ്രവാസം
മനുഷ്യന്റെ ഉൽപത്തിയോളം പഴക്കമുണ്ടാകും പ്രവാസത്തിന്. നാല് പതിറ്റാണ്ട് മുമ്പ് ഗൾഫിലേക്കുള്ള ഒഴുക്ക് ആരംഭിക്കുന്നതിന് മുമ്പ് മലയാളികൾ (മലബാരികൾ) സിലോൺ ബർമ്മ കറാച്ചി സിങ്കപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു അന്നം തേടി പോയിരുന്നത്. ഗൾഫ് പ്രവാസം സാധിക്കാതെ വന്നാൽ ഈ പ്രവാസം മറ്റേതെങ്കിലും ഭാഗത്തേക്ക് തുടരും എന്നാണ് എന്റെ അഭിപ്രായം. 1996 ജനു: 11നാണ് ഞാൻ ആദ്യമായി ഗൾഫിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. വീട്ടിൽ നിന്ന് ജീപ്പിൽ കൊണ്ടോട്ടിയിലേക്കും അവിടെ നിന്ന് അക്ബർ ട്രാവൽസിന്റെ ബസിൽ ബോംബെ (മുംബെ)യിലേക്കും 14-ആം തിയതി സൗദിയ ഫ്ലൈറ്റിൽ റിയാദിലേക്കുമായിരുന്നു ആ യാത്ര. കൂടെയുണ്ടായിരുന്നയാളുടെ കൂട്ടുകാരുടെ റൂമിൽ രണ്ട് ദിവസം തങ്ങിയ ശേഷമാണ് സൗദി ട്രാൻസ്പോർട്ട് (Saptco) ബസിൽ ജോലിസ്ഥലമായ അൽ ഖുർമയെന്ന ഗ്രാമത്തിലേക്ക് പോയത്. അഞ്ച് വർഷം തികയുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു ആദ്യമായി നാട്ടിലേക്ക് ലീവിൽ വരുന്നത്. അന്ന് തുടങ്ങിയ പ്രവാസം ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു. നേടിയതൊക്കെയും ഗൾഫ് കൊണ്ട് തന്നെ. അവിടെ നഷ്ടത്തിന്റെ കണക്കെടുപ്പിന് പ്രസക്തിയില്ലല്ലൊ. എന്നാലും എത്ര വലിയ ആൾകൂട്ടത്തിനിടയിലും ഏകാന്ത...