ചരിത്ര നിയോഗവുമായി ഒരു ഉത്തരേന്ത്യൻ യാത്ര

(ഭാഗം ഒന്ന്) സത്താർ കുറ്റൂർ രാത്രി പത്ത് മണിയോടെ പുറപ്പെടാമെന്നായിരുന്നു ശംസുവിന് കൊടുത്ത വാക്ക്. റെഡിയായിട്ട് വിളിക്കാമെന്ന് പറഞ്ഞതിനാൽ സമയത്തിന്റെ കാര്യത്തിലുള്ള വേവലാതി ഉണ്ടായിരുന്നില്ല. പതിനൊന്ന് മണിയോടെ തന്നെ കാത്തിരുന്ന വിളി വന്നു. മൊബൈൽ വെളിച്ചവുമായി ഒറ്റയടിപ്പാതയിലൂടെ വീട്ടിൽ നിന്ന് മെയിൻ റോഡിലേക്ക് നടന്നു. നാടുറങ്ങാൻ തുടങ്ങിയിരുന്നു.. അയൽപക്കത്തെ വീടുകളിൽ പലതിലും ഒറ്റ വെളിച്ചം മാത്രമെ അണയാൻ ബാക്കിയൊള്ളൂ.. ഈ അസമയത്തെ വഴി നടത്തം ആരും കാണാതിരുന്നെങ്കിൽ എന്നാശിച്ചു. ഒന്നുമുണ്ടായിട്ടല്ല. ചില നേരത്തെ കണ്ടുമുട്ടലുകൾക്ക് വല്ലാത്ത വിശദീകരണം വേണ്ടി വരും. തിരക്കിട്ട് നടക്കുന്ന എനിക്ക് അത് ചെറിയ രീതിയിലെങ്കിലും അലോസരമാവും. മനോഗതി അറിഞ്ഞോ എന്തോ നടവഴിയിൽ ആരും എതിരെ വന്നില്ല. വിളക്കണയാത്ത പൂമുഖങ്ങളിൽ നിന്ന് ഒരാളും നീട്ടി വിളിച്ചതുമില്ല.. മെയിൻ റോഡിലെത്തുമ്പോൾ സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെളിച്ചത്തിൽ ഞാനൊതുങ്ങി നിന്നു. ഒന്ന് രണ്ട് വാഹനങ്ങൾ അന്നേരം മറി കsന്നു പോയി. റോഡ് അനുസരണയോടെ നീണ്ടു നിവർന്നു കിടക്കുകയാണ്.. തലേ രാത്രി ചെയ്ത മഴ കാരണമായിരിക്കണം പാറ്റകൾ വെളിച്ചത...