തെറ്റിദ്ധരിക്കപ്പെട്ട ലോകനേതാവ്
കുടുംബത്തിൽ വാത്സല്യപൂർവ്വം മമദ് എന്ന് വിളിക്കപ്പെട്ട മുഹമ്മദലി ജിന്നയെ ബിസിനസ് പഠിക്കാൻ വേണ്ടിയാണ് പിതാവ് ജിന്നാബായി ലണ്ടനിലേക്ക് അയക്കുന്നത്. ലണ്ടനിൽ എത്തിയതു മുതൽ നിയമം പഠിച്ച് അഭിഭാഷകനാവാനുള്ള എന്തെന്നില്ലാത്ത അഭിനിവേശമായിരുന്നു ആ പതിനാറുകാരന്റെ മനസ്സിൽ. കുടുംബത്തിന്റെ എതിർപ്പുകളെ അനുകൂലമാക്കി മാറ്റി പ്രശസ്തമായ ലിങ്കൻസ് ഇന്നിന്റെ പ്രവേശന പരീക്ഷ എഴുതി നിയമപഠനത്തിനു ചേർന്നു. രണ്ടുവർഷം കൊണ്ട് പഠനം പൂർത്തിയാക്കി കാലക്രമേണ പ്രമുഖ ബാരിസ്റ്ററായി മാറി ആ യുവാവ്. ലിങ്കൻസ് ഇന്നിൽ തന്നെ നിയമപഠനത്തിനു ചേരാനുണ്ടായ കാരണത്തെക്കുറിച്ച് പിൽക്കാലത്ത് അദ്ദേഹം പറയുകയുണ്ടായി. അവിടെ മുഖ്യകവാടത്തിൽ ലോകത്തിലെ ഏറ്റവും മഹാന്മാരായ നിയമദാതാക്കളുടെ പട്ടികയിൽ മുഹമ്മദ് നബി (സ)യുടെ പേര് എഴുതി വെച്ചിരിക്കുന്നു. ലണ്ടനിൽനിന്ന് ഇന്ത്യയിൽ തിരിച്ചെത്തി എം.എ ജിന്ന എന്ന പേരിൽ ബോംബെ ഹൈക്കോടതിയിൽ ബാരിസ്റ്ററായി എൻട്രോൾ ചെയ്തു. പിന്നീട് മജിസ്ട്രേറ്റ് ആയി താൽക്കാലിക നിയമനം ലഭിച്ചു. പക്ഷേ ഒരു മജിസ്ട്രേറ്റായി തുടരാൻ അദ്ദേഹത്തിന്റെ മനസ്സ് അനുവദിച്ചില്ല. സ്വതന്ത്രനായ അഭിഭാഷകനായി ബോംബെ ബാറിൽ പ്രാക്ടീസ് ചെയ്തു. മതമൂല്യങ്ങളായിരു...